Connect with us

kerala

ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വൺ മില്യൻ ഷൂട്ടും പ്രതിജ്ഞയും

നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു

Published

on

കോഴിക്കോട്: സാമൂഹ്യ സന്തുലനാവസ്ഥയെ തകിടം മറിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വൺ മില്യൺ ഷൂട്ടും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

ജനുവരി 30ന് വ്യാഴാഴ്ച പഞ്ചായത്ത് തലങ്ങളിൽ ആണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. സമൂഹത്തെ കാർന്ന് തിന്നുന്ന ക്യാൻസറായി മാറിയ ലഹരി നിരവധി കുടുംബങ്ങളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ നടത്തുന്ന വ്യാപകമായ ഇടപെടലുകളിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ കണ്ണികളായി പോകുന്നു. ലഹരി ഉപയോഗിച്ച് തുടങ്ങുന്ന ഇവർ പിന്നീട് ഏജൻ്റുമാരായി മാറുന്ന ദുരവസ്ഥയും ഉണ്ട്. ലഹരിക്കടിമപ്പെട്ട് സ്വന്തം മാതാ – പിതാക്കളെ വെട്ടി ക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെ പേരിൽ നടത്തപ്പെടുന്ന ഡി.ജെ പാർട്ടികൾ ലഹരി പാർട്ടികളായി മാറുന്നു എന്നതാണ് സത്യം.

നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ തുടർന്നു. ഇത്തരം മാഫിയകൾ വിലസുന്ന പ്രദേശങ്ങളിൽ കർശനമായ രാത്രി നിരീക്ഷണം ഉൾപ്പെടെ നടത്തി പ്രതിരോധം തീർക്കുന്നതിൽ പൊലീസ് പരാജയമാണെന്ന് വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് മദ്യനയത്തിൽ മായം ചേർത്തി ഇടത് സർക്കാർ കൊണ്ട് വന്ന മദ്യനയം ലഹരി മാഫിയക്ക് പെട്ടന്ന് വളരാനുള്ള അവസരം ഒരുക്കുന്നതാണ്.

മദ്യശാലകൾ തുടങ്ങാൻ ആരാധനാലയങ്ങളിൽ നിന്നുള്ള മീറ്റർ പരിധി കുറച്ചതും തദ്ദേശസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണം ഒഴിവാക്കിയതും ഉദാഹരണങ്ങളാണ്. കടുത്ത ജനരോഷം ഉയർന്നിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാൻ്റിന് അനുമതി നൽകിയ പിണറായി സർക്കാർ സ്വീകരിക്കുന്ന ഉദാര നിലപാടുകൾ ലഹരി മാഫിയക്ക് അഴിഞ്ഞാടുന്നതിന് അവസരം നൽകുന്നു. രാജ്യത്തിൻ്റെ പ്രതീക്ഷയായ പുതു തലമുറയെ ലഹരിയിൽ നിന്നും സംരക്ഷിക്കാൻ നിരന്തരമായ ബോധവൽക്കരണം അനിവാര്യമാണ്. സ്വൈര്യ സമൂഹത്തെ തകർക്കുന്ന ഈ വിപത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കണം. ഇതിനായുള്ള പ്രചരണമായാണ് വൺ മില്യൺ ഷൂട്ടും പ്രതിജ്ഞ പരിപാടിയും യൂത്ത് ലീഗ് ആസൂത്രണം ചെയ്യുന്നത്. മുഴുവൻ മനുഷ്യ സ്നേഹികളും ഇതിൽ ഭാഗവാക്കാവണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

kerala

ഒറ്റപ്പാലത്തെ പെട്രോള്‍ ബോംബ് ആക്രമണം; പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്.

Published

on

ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനും കൂടെയുണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

നാല്പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടിരുന്നു. വീട് നിര്‍മ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്.

തൊഴിലാളികള്‍ തന്നെ പരിഹസിക്കുകയാണെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

 

 

Continue Reading

kerala

വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവം; കൊലപാതകം, മകന്‍ കുറ്റം സമ്മതിച്ചു

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം.

Published

on

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പൊലീസ്. മകന്‍ വിജയന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം. സ്ഥലം എഴുതി നല്‍കാത്തത് കൊലപാതകം നടത്താന്‍ പ്രകോപനമായി. മാന്നാര്‍ പൊലീസ് കേസെടുക്കും. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്.

വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെത്തിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Continue Reading

kerala

ആലപ്പുഴയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.

Published

on

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(92) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ചത്. തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിന് തീപിടിച്ചത് എങ്ങനെയെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ മകനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. അതേസമയം വീടിന് തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ദമ്പതികളുടെ മകനെ പോലീസ് സംശയിച്ചു വരുന്നു.

വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെട്ടിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

Trending