Connect with us

kerala

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് ഒന്നിന് തുടങ്ങും; സംസ്ഥാന സമ്മേളനം 2026 ജനുവരിയില്‍

പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും പ്രായപരിധി കഴിയാത്തവരുടെ അംഗത്വം പുതുക്കുന്നതിനും ഈ കാലയളവില്‍ ശാഖാ കമ്മിറ്റികള്‍ നേതൃത്വം നല്‍കും

Published

on

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് ഒന്നിന് ആരംഭിക്കുമെന്ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. മെയ് ഒന്ന് മുതല്‍ 30 വരെയാണ് അംഗത്വ വിതരണം നടക്കുക. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും പ്രായപരിധി കഴിയാത്തവരുടെ അംഗത്വം പുതുക്കുന്നതിനും ഈ കാലയളവില്‍ ശാഖാ കമ്മിറ്റികള്‍ നേതൃത്വം നല്‍കും. മെമ്പര്‍ഷിപ്പ് കാമ്പയിനുമായ ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ളത്തവണ ഡിജിറ്റല്‍ സംവിധാനത്തിലായിരിക്കും.

ജൂണ്‍ 1 മുതല്‍ 30 വരെ നടക്കുന്ന ശാഖാ സമ്മേളനത്തോടെ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ജൂലായ് 1 മുതല്‍ ഓഗസ്റ്റ് 15 വരെ പഞ്ചായത്ത്/മുന്‍സിപ്പല്‍/മേഖല സമ്മേളനവും പുതിയ കമ്മിറ്റി രൂപീകരണവും നടക്കും. ഓഗസ്റ്റ് 16 മുതല്‍ സെപ്തം 15 മണ്ഡലം സമ്മേളനവും പുതിയ കമ്മിറ്റി രൂപീകരണവും ജനുവരി ഒന്ന് മുതല്‍ 20 വരെ ജില്ലാ സമ്മേളനവും കമ്മിറ്റി രൂപീകരണവും നടക്കും . ശാഖാ തലത്തില്‍ മെമ്പര്‍മാരുടെ സംഗമവും പഞ്ചായത്ത് /മുന്‍സിപ്പല്‍ തലങ്ങളില്‍ യുവജനറാലിയും പൊതുസമ്മേളനവുമാണ് സംഘടിപ്പിക്കുക. മണ്ഡലം,ജില്ലാ തലങ്ങളില്‍ പ്രതിനിധി സമ്മേളനങ്ങളായിരിക്കും. സംസ്ഥാന സമ്മേളനം ജനുവരി 30,31 ഫെബ്രുവരി ഒന്ന് തിയ്യതികളില്‍ എരണാകുളത്ത് വെച്ചു നടക്കും.

ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരെയും പാനല്‍ കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. കാസര്‍ക്കോട്- ഫാത്തിമ തഹ്ലിയ (റിട്ടേണിംഗ് ഓഫീസര്‍), കെ.എം.എ റഷീദ്, അല്‍ത്താഫ് മാങ്ങാടന്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കണ്ണൂര്‍ – അഷറഫ് എടനീര്‍ (റിട്ടേണിംഗ് ഓഫീസര്‍), സഹീര്‍ ആസിഫ്, റഫീഖ് കൂടത്തായി (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കോഴിക്കോട് – ഗഫൂര്‍ കോല്‍കളത്തില്‍ (റിട്ടേണിംഗ് ഓഫീസര്‍) ,നസീര്‍ നെല്ലൂര്‍, അസീസ് കളത്തൂര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). വയനാട് – മുജീബ് കടേരി (റിട്ടേണിംഗ് ഓഫീസര്‍), മിസ്ഹബ് കീഴരിയൂര്‍, ഷരീഫ് കുറ്റൂര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). മലപ്പുറം – പി. ഇസ്മായില്‍ (റിട്ടേണിംഗ് ഓഫീസര്‍), ടി മൊയ്തീന്‍ കോയ, എം.പി നവാസ് (പാനല്‍ കമ്മിറ്റി അഗങ്ങള്‍). പാലക്കാട് – സി.കെ മുഹമ്മദലി (റിട്ടേണിംഗ് ഓഫീസര്‍), ഹാരിസ് കരമന, സി.എച്ച് ഫസല്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). തൃശൂര്‍ – ടി.പി.എം ജിഷാന്‍ (റിട്ടേണിംഗ് ഓഫീസര്‍), മുസ്തഫ അബ്ദുല്‍ ലത്തീഫ്, പി.സി നസീര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). എര്‍ണാകുളം – ഫൈസല്‍ ബാഫഖി തങ്ങള്‍ (റിട്ടേണിംഗ് ഓഫീസര്‍), ഗുലാം ഹസന്‍ ആലംഗീര്‍, റിയാസ് നാലകത്ത് (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കോട്ടയം – അഷറഫ് എടനീര്‍ (റിട്ടേണിംഗ് ഓഫീസര്‍), എ എം സനൗഫല്‍, പി.എം മുസ്തഫ തങ്ങള്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). ആലപ്പുഴ – അഡ്വ നസീര്‍ കാര്യറ (റിട്ടേണിംഗ് ഓഫീസര്‍), എന്‍.കെ ഹഫ്സല്‍ റഹ്മാന്‍, സി. ജാഫര്‍ സാദിഖ് (പാനല്‍ കമ്മിറ്റി അഗങ്ങള്‍). ഇടുക്കി – കെ.എ മാഹീന്‍ (റിട്ടേണിംഗ് ഓഫീസര്‍) , പി.എ സലീം, കുരിക്കള്‍ മുനീര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). പത്തനംതിട്ട – ടി.പി.എം ജിഷാന്‍ (റിട്ടേണിംഗ് ഓഫീസര്‍), നൗഷാദ് തെരുവത്ത്, ഷാഫി കാട്ടില്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കൊല്ലം – സി.കെ മുഹമ്മദലി (റിട്ടേണിംഗ് ഓഫീസര്‍), ടി.ഡി കബീര്‍, ഇ.എ.എം അമീന്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). തിരുവനന്തപുരം – ഗഫൂര്‍ കോല്‍കളത്തില്‍ (റിട്ടേണിംഗ് ഓഫീസര്‍), ബാവ വിസപ്പടി , എ.എം അലി അസ്ഗര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍).

മാര്‍ച്ച് 10 നകം ജില്ലാ പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്ന് മണ്ഡലം ക്വാട്ട നിര്‍ണയവും റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയമനവും നടത്തും. മാര്‍ച്ച് 20-22 ന് ചേരുന്ന മണ്ഡലം പ്രവര്‍ത്തക സമിതി യോഗം പഞ്ചായത്ത്/മുന്‍സിപ്പല്‍/മേഖല ക്വാട്ട നിര്‍ണയവും റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയമനവും നടക്കും. ഏപ്രില്‍ 25,- 27പഞ്ചായത്ത് പ്രവര്‍ത്തക സമിതിയോഗങ്ങള്‍ ചേര്‍ന്ന് ശാഖകളിലേക്കുള്ള റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ച് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യും.
യൂത്ത് ലീഗ് ഭരണഘടനാ പരിഷ്‌കരണത്തിനായി സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ കണ്‍വീനറും അഷറഫ് എടനീര്‍, എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍ എന്നിവര്‍ അംഗങ്ങളായും സബ് കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച് 10 – ഭരണഘടനാ ഭേദഗതി കരട് തയ്യാറാക്കും. 16ന് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കരട് ചര്‍ച്ച ചെയ്യും. തുടര്‍ന് ഏപ്രില്‍ 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഭരണഘടന ഭേദഗതിക്ക് അന്തിമ രൂപംനല്‍കും. മെമ്പര്‍ഷിപ്പ് കാമ്പയിനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി വിജയിപ്പിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending