Culture
കര്‍ണാടകയില്‍ മുസ്‌ലിം യൂത്ത്‌ലീഗിന് ഏഴ് പ്രവര്‍ത്തന പദ്ധതികള്‍

ഷംസുദീന്‍ കൂടാളി
ബെംഗളൂരു: ഏഴു പതിറ്റാണ്ട് പിന്നിട്ട ഹരിത രാഷ്ട്രീയതിന്റെ യുവജന സഘടനയുടെ പ്രവര്‍ത്തനം കര്‍ണാടകയുടെ മണ്ണില്‍ ശക്തി പ്പെടുത്തുന്നത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഏഴു പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കി.മൈസൂര്‍, ദാര്‍വാഡ്, മംഗലാപുരം, ബെല്‍ഗാം, ബീജാപൂര്‍, ഗുല്‍ബര്‍ഗ,ബാംഗ്ലൂര്‍ എന്നീ കേന്ദ്രങ്ങളിലായി നേതൃത്വ പരിശീലന ക്യാമ്പ് , വര്‍ഗീയ ഫാസിസത്തിനെതിരെ മതേതര കൂട്ടായ്മ, വിവിധ സെമിനാറുകള്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രസക്തി തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും പാര്‍ട്ടി ക്ലാസുകളും പൊതുസമ്മേളനങ്ങളും നടക്കും.ദാര്‍വാഡ് ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യൂത്ത് ലീഗ് നേതൃത്വ ക്യാമ്പില്‍ വെച്ചാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് .ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് മുന്‍ കര്‍ണാടക പ്രസിഡണ്ടും സീനിയര്‍ നേതാവുമായ ഇനാംദര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാറൂഖ് ഇനാംദര്‍ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് ദേശീയ നിര്‍വാഹ സമിതി അംഗങ്ങളായ പി എം മുഹമ്മദലി ബാബു, സിദ്ധീഖ് തങ്ങള്‍ ദാര്‍വാഡ് ജില്ല ഭാരവാഹികളായ ഷാനവാസ്, നിസാഉള്ള ഹാഫിസ്, റഊഫ് അഹമ്മദ്, മീര്‍ ഹര്‍ഷദ് അലി, മുഹമ്മദ് സാദിഖ്, ഭാഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. 2018 ജൂണ്‍ ആദ്യവാരം മൈസൂരില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന സെഷനോട് കൂടി തുടക്കം കുറിക്കുന്ന പരിപാടി 2019 മാര്‍ച്ച് 11ന് മംഗലാപുരത്ത് സമാപിക്കും. മുസ്‌ലിം ലീഗിന്റെയും യുത്ത് ലീഗിന്റെയും എം എസ് എഫിന്റെയും വനിതാ ലീഗിന്റെയും കെ എം സി സിയുടെയും ദേശീയ സംസ്ഥാന നേതാക്കള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ വിവിധ മേഖലകളിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പാങ്കെടുക്കും. ദേശീയ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഇനാംതര്‍ ദേശീയ നിര്‍വാഹ സമിതി അംഗങ്ങളായ പി എം മുഹമ്മദലി ബാബു, സിദ്ധീഖ് തങ്ങള്‍, സി എല്‍ റഷീദ് ഹാജി ,കെ സി മുജീബുറഹ്മാന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്