Connect with us

More

സൈന്യത്തിലെ മുസ്‌ലിം പ്രാതിനിധ്യം; ചര്‍ച്ച ചെയ്യേണ്ട കാര്യമെന്ന് ശശി തരൂര്‍

Published

on

ഇന്ത്യന്‍ സൈന്യത്തില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ശശി തരൂര്‍. സേനയില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം വിശകലനം ചെയ്യുന്ന ‘ദി ഡോണ്‍’ വെബ്‌സൈറ്റിലെ ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസ് നേതാവും ചിന്തകനുമായ തരൂര്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. പാക് ദിനപത്രമായ ഡോണില്‍ ഏഴു വര്‍ഷം മുമ്പ് വന്ന ലേഖനത്തില്‍ ചില പിഴവുകളുണ്ടെങ്കിലും വിഷയം പ്രധാനം തന്നെ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

പണ്ഡിതനും എഴുത്തുകാരനുമായി ഉമര്‍ ഖാലിദിയുടെ ‘കാക്കിയും ഇന്ത്യയിലെ വംശീയ അതിക്രമങ്ങളും’ എന്ന പുസ്തകം ആധാരമാക്കിയാണ് ദി ഡോണ്‍ ‘ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിംകള്‍’ എന്ന ലേഖനം 2010 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചത്. പാകിസ്താനേക്കാള്‍ കൂടുതല്‍ മുസ്‌ലിം ജനസംഖ്യ ഇന്ത്യക്കുണ്ടെങ്കിലും സൈന്യത്തില്‍ ആ പ്രാതിനിധ്യം ഇല്ലെന്നാണ് ഖാലിദി സമര്‍ത്ഥിക്കുന്നത്. സൈന്യത്തിലെ മുസ്‌ലിംകളുടെ എണ്ണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നല്‍കുന്ന മറുപടി നിഷേധാത്മകമാണെന്നും ലേഖനം പറയുന്നു. അത്തരം ചോദ്യങ്ങള്‍ രാജ്യവിരുദ്ധമാണെന്നാണ് ഒന്നാം എന്‍.ഡി.എ സര്‍ക്കാറിലെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്. മുസ്‌ലിംകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ വിലക്കൊന്നുമില്ലെന്നും സമുദായത്തിലെ വിദ്യാഭ്യാസ കുറവ് കാരണമാകാം സൈന്യത്തിലെ പ്രാതിനിധ്യ കുറവ് എന്നും മുന്‍ സൈനിക തലവന്‍ സാം മനേക്ഷാ പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു.

സൈന്യത്തിലെ മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റി ഔദ്യോഗിക രേഖകള്‍ ഒന്നും ലഭ്യമല്ല. 1990-കളുടെ അവസാനത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന മുലായം സിങ് യാദവ് പറഞ്ഞത് ആകെ സൈനികരുടെ ഒരു ശതമാനത്തോളമേ വരൂ എന്നാണ്. ഈ കണക്ക് ശരിയാകാനിടയില്ലെങ്കിലും മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവു തന്നെയാണെന്ന് ഖാലിദിയുടെ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ബ്രിട്ടീഷ് കാലത്ത് സൈന്യത്തിലെ മുസ്ലിം പ്രാതിനിധ്യം 30 ശതമാനമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് വെറും രണ്ടു ശതമാനമായി കുത്തനെ കുറഞ്ഞു. സൈനികരില്‍ ഭൂരിഭാഗവും വിഭജന സമയത്ത് പാകിസ്താനിലേക്ക് കുടിയേറിയതാണ് ഇതിന്റെ പ്രധാന കാരണം. ഇക്കാര്യത്തില്‍ അസ്വസ്ഥനായിരുന്ന പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മുസ്‌ലിംകളെ കൂടുതലായി സൈന്യത്തിലെടുക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

വിഭജനത്തിനു ശേഷം ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായെങ്കിലും സൈന്യത്തിലെ പ്രാതിനിധ്യ കാര്യത്തില്‍ അതുണ്ടായില്ല. ആദ്യത്തെ കരസേനാ മേധാവി ജനറല്‍ കെ.കെ കരിയപ്പ മുസ്ലിം സൈനികര്‍ക്ക് രാജ്യത്തോട് കൂറുള്ളവരാവില്ല എന്ന നിരീക്ഷണമാണ് നടത്തിയത്. എന്നാല്‍, 1965-ലെ യുദ്ധാനന്തരമുള്ള ഉന്നത സൈനിക അവാര്‍ഡുകളില്‍ മിക്കതും മുസ്ലിംകള്‍ക്കാണ് ലഭിച്ചത്.

സൈന്യത്തില്‍ മേജര്‍ ജനറല്‍ റാങ്കിനപ്പുറം മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല എന്ന ഡോണ്‍ ലേഖകന്റെ വാദം ശരൂര്‍ തിരുത്തുന്നുണ്ട്. മൂന്ന് മുസ്‌ലിം ലഫ്. ജനറല്‍മാരും ഒരു വ്യോമസേനാ മേധാവിയും ഉണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ആദ്യമായി ഒരു മുസ്‌ലിം കരസേനാ മേധാവി ആകാനുള്ള സാഹചര്യം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നെങ്കിലും നരേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന് അത് അട്ടിമറിക്കപ്പെടുകയായിരുന്നു. റാങ്കില്‍ മുന്നിലുള്ള കോഴിക്കോട്ടുകാരന്‍ ലഫ്. ജനറല്‍ പി.എം ഹാരിസിനെ മറികടന്ന് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ കരസേനാ മേധാവി ആക്കുകയാണുണ്ടായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇതിനു പിന്നില്‍ ശക്തമായ ചരടുവലികള്‍ നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മു കശ്മീര്‍ ഭീകരാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

Published

on

ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റതായാണ് സൂചന. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.

കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.

അനന്ത്നാഗ് പൊലിസ് അടിയന്തര ഹെൽപ് ലൈൻ നമ്പർ എർപ്പെടുത്തി.

9596777669, 01932225870, വാട്സ്ആപ്പ് 9419051940

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending