Connect with us

india

പാനൂർ നഗരസഭ സെക്രട്ടറിയുടെ വർഗീയ പരാമർശം നിയമ നടപടിയുമായി മുസ്‌ലിംലീഗ്

ചേരിതിരിവ് ഉണ്ടാവുന്ന രീതിയില്‍ സംസാരിച്ച പാനൂർ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മണ്ഡം ജനറൽ സെക്രട്ടറി പാനൂർ സിഐക്ക് പരാതി നൽകി

Published

on

പാനൂർ: കക്ഷി രാഷ്ട്രീയ ഭേദമന്യ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറെ ആദരിച്ച മുസ്‌ലിംലീഗിന്റെ സമുന്നതരായ പൂർവകാല നേതാക്കളായ തങ്ങൻമാരേയും കേയിമാരെയും കുറിച്ച് മോശമായി ആക്ഷേപിച്ച് വര്‍ഗീയ പരാമര്‍ശം. ചേരിതിരിവ് ഉണ്ടാവുന്ന രീതിയില്‍ സംസാരിച്ച പാനൂർ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മണ്ഡം ജനറൽ സെക്രട്ടറി പാനൂർ സിഐക്ക് പരാതി നൽകി. പാനൂർ നഗരസഭ ഭരണസമിതിയും പരാതി നൽകിയിട്ടുണ്ട്.

സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളെ കുറിച്ച് പാർട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്തരുമായി ആലോചിച്ച് നിയമ നടപടി ശക്തമാക്കും. നഗരസഭയിലെ മറ്റൊരു ഉദ്യോഗസ്ഥനുമായി 29 മിനുട്ട് 21 സെക്കൻ്റ് നടത്തിയ ഫോൺസഭാഷണത്തിലാണ് സെക്രട്ടറി യുടെ വർഗീയ പരാമർശം. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, പാനൂർ നഗരസഭ ചെയർമാൻ വി നാസർ, നഗരസഭ വികസന കാര്യ അധ്യക്ഷൻ ടി.കെ ഹനീഫ്, നഗരസഭ കൗൺസിലർ എം.പി.കെ അയ്യൂബ് എന്നിവരെ കുറിച്ച് വളരെ മോശമായ രീതിയിൽ ആക്ഷേപിച്ച് സംസാരിക്കുന്ന കൂട്ടത്തിലാണ് സെക്രട്ടറി തങ്ങൻമാരെ കുറിച്ചും കേയിമാരെ കുറിച്ചും മോശമായി സംസാരിച്ചത്.

നഗരസഭ ചെയർമാനും വികസന കാര്യ അധ്യക്ഷനും കൗൺസിലർ അയ്യൂബും മുസ്‌ലിം പക്ഷാ പാതിത്വം കാണിക്കുകയാണെന്നും
ഇവരൊക്കെ ബ്രദർഹുഡ് നേതാക്കളാണെന്നും നീണ്ടുപോകുന്നു സെക്രട്ടറിയുടെ ഫോൺ സംഭാഷണം. സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിച്ച സെക്രട്ടറിയുടെ ഫോൺ സംഭാഷണത്തിനെതിരെ ഇതിനകം തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതിനിടെ നാടിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ച പാനൂർ നഗര സഭ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ പാനൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി

കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Published

on

അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്‌ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Continue Reading

india

വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്

. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനാപകടം; മരണം 265 ആയി; മരിച്ചവരില്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍

വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

Published

on

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഇന്ന് ആരംഭിക്കും.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിലാണ് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വിമാനത്തിലുള്ള 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

Trending