Connect with us

Culture

സോളാര്‍: നേതാക്കളെ ക്രൂശിക്കാനുള്ള നീക്കം ചെറുക്കും: മുസ്ലിംലീഗ്

Published

on

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സോളാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങളൊന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിന് ഒരു പോറല്‍ പോലും ഏല്‍പിച്ചിട്ടില്ല. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ പടയൊരുക്കത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണ തന്നെയാണ് ഇതിന് വ്യക്തമായ ഉദാഹരണം. കേസില്‍ അന്വേഷണ കമ്മീഷന്റെ ധാര്‍മികതയും വിശ്വാസ്യതയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെ നിഗമനങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയായിരുന്നു കമ്മീഷന്‍. ഒരു സ്ത്രീയുടെ കത്തും ചില ഫോണ്‍കോളുകളുടെയും മാത്രം അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളാണ് സോളാര്‍ കേസ്. ഈ കത്തിന്റെ വിശ്വാസ്യത തന്നെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. സരിതയുടേതെന്ന പേരില്‍ പല കത്തുകളും പുറത്തുവന്നിട്ടുണ്ട്. ഇതിലേതാണ് യഥാര്‍ത്ഥത്തിലുള്ളതെന്ന് ആര്‍ക്കും വ്യക്തമല്ല. വസ്തുത ഇതാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും ഒന്നിലധികം കത്തുകളുണ്ടെന്ന പരാമര്‍ശം പോലും നൂറുകണക്കിന് പേജുകളുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെവിടെയുമില്ല. ഇക്കാര്യം പരാമര്‍ശിക്കാതെ കമ്മീഷന്‍ എങ്ങനെ ഒരു അന്തിമ തീരുമാനത്തിലെത്തി എന്നത് സംശയാസ്പദമാണ്. ഈ വസ്തുതയാണ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രധാന കാരണവും.
പരസ്പര വിരുദ്ധമായ കത്തുകളുടെയും പരാമര്‍ശങ്ങളുടെയും പേരില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള ഒരുകൂട്ടം രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നത് ശരിയായസമീപനമല്ല. ജനങ്ങള്‍ അത് മനസ്സിലാക്കും. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായി നിലകൊള്ളും. യു.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തും.സോളാര്‍ കേസില്‍ കമ്മീഷന്റെതായി പുറത്തുവന്ന റിപ്പോര്‍ട്ട് അടിസ്ഥാന വിരുദ്ധമാണ്. വര്‍ഷങ്ങളെടുത്ത് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. അതുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇടതുപക്ഷ വക്കീല്‍ യൂണിയന്‍ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.
യു.ഡി.എഫിന്റെ ജാഥക്ക് ലഭിച്ച ബഹുജന പിന്തുണ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. കേരളത്തില്‍ ബി.ജെ.പി ഒരു രാഷ്ട്രീയ ഭീഷണിയാണെന്ന തോന്നല്‍ ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം, വേങ്ങര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍.. ഇതോടെ സി.പി.എമ്മിന്റെ വ്യാമോഹമാണ് പൊലിഞ്ഞുപോയത്. യു.ഡി.എഫ് മുന്നേറ്റത്തിന് തടയിടാനാണ് സോളാര്‍ പോലുള്ള വിവാദങ്ങള്‍ തൊടുത്തുവിടുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ കോണ്‍ഗ്രസും യു.പി.എയുമാണ്. ഒറ്റക്ക് രാജ്യത്തെവിടെയും ഒരു ചലനമുണ്ടാക്കാനും തങ്ങള്‍ക്കാവില്ലെന്ന് ഇടത് പക്ഷം തിരിച്ചറിയുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക ദൂരീകരിക്കണം, ജനവാസ മേഖല ഒഴിവാക്കണം, മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്ന ആവശ്യത്തില്‍ നിന്ന് മുസ്്‌ലിംലീഗ് പിന്നോട്ട് പോകില്ല. എന്നാല്‍ വികസന പദ്ധതികളോട് പാര്‍ട്ടിക്കോ ജനപ്രതിനിധികള്‍ക്കോ യാതൊരു എതിര്‍പ്പുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
റോഹിങ്ക്യന്‍ ജനതക്കുള്ള സഹായങ്ങളെത്തിക്കുന്നതിന് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തണുപ്പുകാലത്ത്് അഭയാര്‍ഥികള്‍ക്കുള്ള വസ്ത്രം എത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മു, യു.പി, ഹരിയാന തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്്‌ലിംലീഗിന്റെ വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി പ്രവര്‍ത്തിക്കുന്നുണ്ട്. അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ സഹാമയമെത്തിക്കുന്നതിനുള്ള ധനസമാഹരണം നടന്നുവരികയാണെന്നും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, എം.സി മായിന്‍ഹാജി, കെ. കുട്ടിഅഹമ്മദ്കുട്ടി, ടിപിഎം സാഹിര്‍, ടി.എം സലീം, എം.കെ മുനീര്‍ എം.എല്‍.എ, കെ.വി മുഹമ്മദ്കുഞ്ഞി, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, കെ.എസ് ഹംസ, സി മോയിന്‍കുട്ടി, സി.പി ബാവഹാജി, അഡ്വ. യു.എ ലത്തീഫ് പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending