Connect with us

kerala

സ്വന്തം ഭൂമിയില്‍ പിതാവിന്റെ പേരില്‍ മുസ്‌ലിംലീഗ് ഓഫീസ് നിര്‍മിച്ചു; മാതൃകയായി ചുമട്ടുതൊഴിലാളിയായ യുവാവ്

പ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍മിച്ച ഓഫീസ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

തിരൂര്‍: സ്വന്തം ഭൂമിയില്‍ പിതാവിന്റെ പേരില്‍ മുസ്‌ലിംലീഗ് ഓഫീസ് നിര്‍മിച്ച് തിരൂരിലെ ചുമട്ടു തൊഴിലാളി. ഓങ്ങല്ലൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് വൈസ്പ്രസിഡന്റ് ആബിദാണ് സ്വന്തം ഭൂമി ലീഗ് ഓഫീസിനായി വിട്ടു നല്‍കിയത്. പ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍മിച്ച ഓഫീസ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സംഘടനാ പാര്‍ലമെന്ററി രംഗത്ത് അവസരം ലഭിച്ചവരേക്കാള്‍ ആബിദിനെ പോലുള്ള ഒന്നും ആഗ്രഹിക്കാതെ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന മനുഷ്യരാണ് മുസ്‌ലിംലീഗിന്റെ ശക്തിയും വെളിച്ചവുമെന്ന് മുനവറലി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുനവറലി തങ്ങളുടെ ഫെയ്‌സ്ബുക് പോസ്റ്റ് മുഴുവന്‍ വായിക്കാം:

തിരൂരിലെ ഒരു സാധാരണ ചുമട്ട് തൊഴിലാളിയാണ് ആബിദ്;അദ്ദേഹം സ്വന്തം സ്ഥലത്ത് പ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍മ്മിച്ച,പിതാവിന്റെ പേരിലുള്ള ലീഗ് ഓഫിസ്സ് ഉദ്ഘാടനം ചെയ്യുകയുണ്ടായി.
ഓങ്ങല്ലൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റായ ഈ ചെറുപ്പക്കാരന്‍ എത്ര ആഴത്തിലാണ് നിഷ്‌കളങ്കമായി മുസ്ലിം ലീഗ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നത് എന്നോര്‍ത്ത് പോവുന്നു.
ഒരു സാധാരണ തൊഴിലാളിയായ ഒരാള്‍,സ്വന്തം പ്രാരാബ്ധങ്ങളെ വകവെക്കാതെ താന്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ഭൂമി വിട്ടു നല്‍കി,സ്വപ്രയത്‌നത്താല്‍ ഒരു സൗധം നിര്‍മിച്ചു പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പണം ചെയ്തിരിക്കുന്നു.
ഒരുപാട് പാര്‍ട്ടി ഓഫീസുകള്‍ ജീവിതത്തില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട് ;പക്ഷേ ഇത്ര സന്തോഷത്തോടെ, മനസ്സിനെ സ്പര്‍ശിച്ച ഒരു പാര്‍ട്ടി ഓഫിസ്സ് ഉദ്ഘാടനം ആദ്യമായാണ്.
സംഘടനാപാര്‍ലമെന്ററി രംഗത്ത് അവസരം ലഭിച്ചവരേക്കാള്‍ ആബിദിനെ പോലുള്ള ഒന്നും ആഗ്രഹിക്കാതെ ഈ പ്രസ്ഥാനത്തെ ഇത് പോലെ സ്‌നേഹിക്കുന്ന മനുഷ്യരാണ് മുസ്ലിം ലീഗിന്റെ ശക്തിയും വെളിച്ചവും.
തീര്‍ച്ചയായും ആബിദ്,നിങ്ങളൊരു മാതൃകയും പ്രതീകവുമാണ്.
ബിഗ് സല്യൂട്ട് ബ്രദര്‍ !!

 

 

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

Published

on

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

Published

on

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന്‍ (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.

Continue Reading

Trending