Culture
പ്രളയ ബാധിതരെ പുനരധിവസിപ്പിക്കും: മുസ്‌ലിംലീഗ് ആദ്യഘട്ടം മൂന്ന് ഏക്കര്‍ ഭൂമി നല്‍കും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പദ്ധതി 20 ദിവസത്തിനിടെ നല്‍കിയത് നാലുകോടിയുടെ സഹായം

മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്‌നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്‍ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്‍ മുസ്‌ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി മുസ്‌ലിംലീഗ് നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭാവനയായി ലഭിച്ച ഭൂമിക്കുപുറമെ ആവശ്യമെങ്കില്‍ വിലക്ക് വാങ്ങിയും അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കും. പ്രളയത്തില്‍ ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട് ദരിദ്രരായ ഒരുപാട് പേരുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കുന്നതിനും മുസ്‌ലിംലീഗ് പദ്ധതികളാവിഷ്‌കരിക്കും. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം പരിമിതമായാല്‍ ഈ കുടുംബങ്ങള്‍ക്കാവശ്യമായ സഹായങ്ങളും നല്‍കും.
പ്രളയബാധിത മേഖലകളില്‍ അടിയന്തരമായി സഹായമെത്തിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥാപിതവും കൃത്യതയുമാര്‍ന്ന പ്രവര്‍ത്തനമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയത്. പ്രളയമുണ്ടായ എട്ടാം തീയതി മുതല്‍ കഴിഞ്ഞ 25 വരെയുള്ള ദിവസങ്ങളിലായി 40535000 (നാല് കോടി അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം) രൂപയുടെ സഹായം മുസ്‌ലിംലീഗ് നല്‍കിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ് മറ്റ് സാമഗ്രികളും വീടുകളിലെ പുനരധിവാസത്തിന് കട്ടില്‍, ബെഡ്, വീട്ടുപകരണങ്ങള്‍, പുതപ്പ്, പായ, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍, തുടങ്ങിയ മുഴുവന്‍ സാധനസാമഗ്രികളും മുസ്‌ലിംലീഗും പോഷകഘടകങ്ങളും പ്രാദേശികമായി സമാഹരിച്ച് നിലമ്പൂരില്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്റര്‍ മുഖേനയും ക്യാമ്പുകളിലും വീടുകളിലും നേരിട്ടും എത്തിച്ച് വിതരണം ചെയ്തു. ഗൃഹോപകരണങ്ങളുടെയും വനിതാ ലീഗിന്റെ നേതൃത്വത്തിലുള്ള അടുക്കള കിറ്റിന്റെയുമെല്ലാം വിതരണം നടന്നുവരികയുമാണ്. പ്രത്യേക പരിശീലനം നേടിയ 6000 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സേവനത്തിനെത്തിയത്. കവളപ്പാറ ദുരന്തഭൂമിയിലും പാതാറിലും വിവിധ സ്ഥലങ്ങളിലെ റിലീഫ് ക്യാമ്പുകളിലും മുഴുവന്‍ സമയ സേവനം ചെയ്തു. പ്രളയജലത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തല്‍, വീടുകള്‍ മണ്ണിനടിയിലായ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് ആശ്വാസപ്രവര്‍ത്തനങ്ങള്‍, താമസയോഗ്യമല്ലാതായ വീടുകള്‍ വൃത്തിയാക്കല്‍, കിണറുകള്‍ വൃത്തിയാക്കല്‍, റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിക്കല്‍,നടപ്പാലങ്ങളുടെ പുനര്‍നിര്‍മാണം, പ്രളയംകാരണം വീട് വിട്ട്‌പോയവരെ സ്വന്തംവീടുകളില്‍ പുനരധിവസിപ്പിക്കല്‍, ഭക്ഷണങ്ങള്‍ വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തില്‍ ജില്ലക്കുണ്ടായ നാശത്തേക്കള്‍ ഏറെ ഇത്തവണത്തെ പ്രളയത്തിലുണ്ടായി. നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്കെടുക്കാന്‍ പോലും സാധിച്ചിട്ടില്ല. വലിയ ആള്‍നാശവുമുണ്ടായി. സര്‍ക്കാര്‍ സഹായ വാഗ്ദാനങ്ങളൊന്നും സംഭവിച്ച നഷ്ടങ്ങള്‍ നികത്തുവാന്‍ പര്യാപ്തമാവില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് ദുരന്തബാധിതരെ പുനരധിവാസത്തിലൂടെ കൈപിടിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുന്നതെന്നും സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെയും വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും സഹായം നല്‍കുന്നതിനും കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എ ഖാദര്‍, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി. മൂത്തേടം, പി.കെ.സി അബ്ദറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കോട്ടക്കുന്ന് പാര്‍ക്ക് തുറക്കാനല്ല;
ദുരിതബാധിതരെ പുനരധിവസിപ്പിക്കാനാണ് തിടുക്കം കാണിക്കേണ്ടത്
മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതിനാല്‍ ഇവിടെ നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്താല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. എന്നാല്‍ ഓണക്കാലത്തെ വരുമാനം ലക്ഷ്യമിട്ട് ഭീഷണി വകവെക്കാതെ കോട്ടക്കുന്ന് പാര്‍ക്ക് വീണ്ടും തുറന്ന ടൂറിസം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ല. നഗരസഭയുമായോ എം.എല്‍.എയുമായോ കൂടിയാലോചനകള്‍ നടത്താതെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്. മണ്ണിടിച്ചിലില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ഇനിയും ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഇത് വകവെക്കാതെയാണ് കഴിഞ്ഞ ദിവസം പാര്‍ക്ക് വീണ്ടും തുറന്നത് സംബന്ധിച്ച അധികൃതര്‍ പുനരാലോചന നടത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫും പറഞ്ഞു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india3 days ago
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി