Connect with us

kerala

മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് നേതാക്കളും സ്ഥാനാര്‍ഥികളും വോട്ടു ചെയ്തു

മുസ്‌ലിം ലീഗ് നേതാക്കള്‍ പാണക്കാട് സി.കെ.എം.എം.എല്‍.പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു

Published

on

മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കള്‍ പാണക്കാട് സി.കെ.എം.എം.എല്‍.പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ 97 ാം നമ്പര്‍ ബൂത്തിലും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 97 എ ബൂത്തിലും ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 95 ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്. വോട്ടിങ് മെഷീന്‍ തകരാറയതിനെ തുടര്‍ന്ന് സാദിഖലി തങ്ങള്‍ 1.30 മണിക്കൂറോളം ബൂത്തില്‍ കാത്തിരുന്നു. തുടര്‍ന്ന് മെഷീന്‍ മാറ്റി വെച്ചതിന് ശേഷമാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അവസാനഘട്ടത്തില്‍ മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാണെന്നും യു.ഡി.എഫ് തരംഗമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 80 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജില്ലയിലെ 16 മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും പ്രചരണത്തിലെ മുന്‍തൂക്കം ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മലപ്പുറം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എംപി അബ്ദുസമദ് സമദാനി രാവിലെ കോട്ടക്കല്‍ കുറ്റിപ്പുറം ആമപ്പാറ എഎംയുപി സ്‌കൂളില്‍ വോട്ട് ചെയ്തു.

പെരിന്തല്‍മണ്ണ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം കുടുംബത്തോടൊപ്പം രാവിലെ കാന്തപുരം ഗവ. എല്‍പി സ്‌കൂളിലെ 170 എ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

മലപ്പുറം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ള ആനക്കയം ജി.യു.പി സ്‌കൂളില്‍ ബൂത്ത് നൂറ്റിമുപ്പത്തിയാറില്‍ വോട്ട് രേഖപ്പെടുത്തി.

പാറക്കൽ അബ്ദുല്ല ഏറാമല മാരാങ്കണ്ടി എംഎൽപി സ്ക്കൂൾ 26 ബൂത്തിൽ വോട്ട് ചെയ്തു

വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എയും, കളമശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി.ഇ അബ്ദുൽ ഗഫൂറും കൊങ്ങോര്‍പ്പിള്ളി ഗവ.എച്ച്.എസ്.എസിലെ 45ാം നമ്പര്‍ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

മങ്കട മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി

താനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ ഫിറോസ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; ഇന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.

Published

on

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആലപ്പുഴ ജില്ലയ്ക്കും അവധിയാണ്. ‘കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അവധിയെന്ന് കരുതി വെള്ളത്തിലിറങ്ങാന്‍ ഒന്നും നില്‍ക്കരുത്. അവധിയാണ്, വീട്ടിലിരുന്ന് പാഠഭാഗങ്ങള്‍ വായിച്ച് നോക്കണം കേട്ടോ ‘ ആലപ്പുഴ കലക്ടര്‍ കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തുള്ളവരും ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു

ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ ( P madhavan ) അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്.

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ പൂര്‍ണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്.

സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ് എന്നിവര്‍ മരുമക്കളാണ്

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 10 ജില്ലകളില്‍ മുന്നറിയിപ്പ്

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ഗുജറാത്തിന് മുകളിലും, വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന ദിവസങ്ങളിലും മഴ തുടരും.

അതേസമയം ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

Continue Reading

Trending