Connect with us

kerala

മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സജീവം: സമയബന്ധിതമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം;പി.എം.എ സലാം

കോഴിക്കോട്: സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ്/ ശാഖ കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

Published

on

കോഴിക്കോട്: സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ്/ ശാഖ കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. നവംബര്‍ ഒന്നിന് ആരംഭിച്ച മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതില്‍ ജാഗ്രത കാണിക്കുന്നവര്‍ അവ വൈകാതെ സൈറ്റില്‍ അപ്്‌ലോഡ് ചെയ്യണം. പലസ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ മെമ്പര്‍ഷിപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ മെമ്പര്‍ഷിപ്പുകള്‍ ആവശ്യമുള്ള വാര്‍ഡ്/ ശാഖകള്‍ക്ക് മേല്‍ഘടകങ്ങള്‍ മുഖേന ജില്ലാ തിരഞ്ഞെടുപ്പ് സമിതി മെമ്പര്‍ഷിപ്പ് നല്‍കുന്നതാണ്. അതിന് മുമ്പായി നേരത്തെ ലഭിച്ച മെമ്പര്‍ഷിപ്പുകള്‍ മുഴുവന്‍ ചേര്‍ത്ത് ഓണ്‍ലൈനില്‍ അപ്്‌ലോഡ് ചെയ്യണം. അദ്ദേഹം പറഞ്ഞു.

നവംബര്‍ 30ന് ക്യാമ്പയിന്‍ അവസാനിക്കുന്നതോടെ ഓണ്‍ലൈന്‍ അപ്്്ലോഡിംഗിനുള്ള സമയവും അവസാനിക്കും. അവസാന സമയത്ത് എല്ലാവരും ഒന്നിച്ച് അപ്്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ സര്‍വര്‍ ജാമാകുന്നതിന് സാധ്യതയുണ്ട്. അപ്പോള്‍ ചേര്‍ത്തിവെച്ച മെമ്പര്‍ഷിപ്പ് പോലും അപ്്‌ലോഡ് ചെയ്യാന്‍ സാധിക്കാതെ വരും. അതിനാല്‍ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതോടൊപ്പം ഓണ്‍ലൈനായി അപ്്‌ലോഡ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. മെമ്പര്‍ഷിപ്പ് ഫീസ് ഓരോന്നായി അടക്കേണ്ടതില്ല. ഒന്നിന് 24 രൂപ പ്രകാരം മൊത്തം മെമ്പര്‍ഷിപ്പിന്റെ തുക (800 മെമ്പര്‍ഷിപ്പ് വരെ) ഒരു തവണയായും അതില്‍ കൂടുതലുള്ളവ രണ്ട് തവണയായും മൊബൈല്‍ ആപ്പിലൂടെ ആണ് അടക്കേണ്ടത്.

സാങ്കേതിക പരിജ്ഞാനമുള്ളവരെയാണ് മെമ്പര്‍ഷിപ്പ് അപ്‌ലോഡ് ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി അതാത് കമ്മിറ്റികള്‍ കോര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയല്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ചുമതല നല്‍കിയവര്‍ യഥാവിധി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട് എന്ന് മേല്‍കമ്മിറ്റികള്‍ ഉറപ്പ് വരുത്തണം. സമയബന്ധിതമായി മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വാര്‍ഡ് മുതലുള്ള കമ്മിറ്റി രൂപീകരണം സുഗമമായി നടക്കുകയുള്ളൂ. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും കോര്‍ഡിനേറ്റര്‍മാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം: കേരള സര്‍വകലാശാല വിസി വിളിച്ച യോഗം ഇന്ന്‌

പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

Published

on

കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

ഉത്തരക്കടലാസ് നഷ്ടമായ വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിലും മൂല്യനിര്‍ണയം വൈകിയതിലും വീഴ്ചയുണ്ടായോ എന്ന് യോഗം പരിശോധിക്കും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ പാലക്കാട്ടെ അധ്യാപകനെതിരായ നടപടിയിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രയ്ക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി എന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥികളോട് പുനഃപരീക്ഷയ്ക്ക് ഹാജരാകാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

Continue Reading

kerala

‘പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്തവരെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത്‘; സന്ദീപ് വാര്യര്‍

സുപ്രിയയെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനാണ് മറുപടി.

Published

on

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്തവരെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത് എന്നാണ് പരിഹാസം. സുപ്രിയയെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനാണ് മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌
പ്രതികരണം.

‘മരുമകളെ അമ്മായിയമ്മ നിലയ്ക്ക് നിര്‍ത്തണമെന്ന് ഗോപാല്‍ജി. പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്ത ഇജ്ജാദി ഐറ്റങ്ങളെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത്’- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് സിനിമയെ കുറിച്ചല്ലെന്നും മേജര്‍ രവിയെ ഒറ്റപ്പെടുത്തിയിട്ടുള്ളതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മേജര്‍ രവിയെ വിമര്‍ശിക്കുന്നതിന് മുന്‍പ് മല്ലിക സുകുമാരന്‍ മരുമകളെയാണ് വിമര്‍ശിക്കേണ്ടത്. മരുമകളാണ് ധിക്കാരത്തോടുകൂടി ‘തരത്തില്‍ പോയി കളിക്കെടാ’ എന്ന് നാട്ടിലുള്ള ജനങ്ങളോട് പറഞ്ഞത്. മരുമകളെ നിലയ്ക്ക് നിര്‍ത്തണം. അതൊരു അര്‍ബന്‍ നെക്‌സലാണ് – ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അങ്ങനെ കാണുന്ന ശീലം മോഹന്‍ലാലിനില്ലെന്നുമുള്ള മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിനാണെന്ന് മല്ലിക സുകുമാരന്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ചിലര്‍ പ്രിഥ്വിരാജിനെ ബലിയാടാക്കുകയാണ്. സിനിമയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

Continue Reading

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

Trending