Connect with us

india

മുസ്‌ലിംലീഗ് സംഘം മണിപ്പൂരില്‍; കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മുസ്ലിംലീഗ് സംഘത്തെ സ്നേഹാദരവുകളോടെ അവര്‍ സ്വീകരിച്ചു.

Published

on

ഇംഫാല്‍: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സമാധാന ദൂതുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംഘം മണിപ്പൂരിലെത്തി. ഇന്ന് ഉച്ചക്കാണ് മുസ്ലിംലീഗ് നേതാക്കള്‍ ഇംഫാലില്‍ വിമാനമിറങ്ങിയത്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമറും സംഘത്തിലുണ്ട്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നേതാക്കള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തി.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച സംഘം അഭയാര്‍ത്ഥികളുടെ ദുരിത ജീവിതം നേരില്‍ക്കാണുകയും അവരെ ആശ്വാസിപ്പിക്കുകയും ചെയ്തു. മാസങ്ങളായി അനുഭവിക്കുന്ന വേദനകള്‍ കരച്ചിലോടെയാണ് ക്യാമ്പിലെ കുടുംബാംഗങ്ങള്‍ മുസ്ലിംലീഗ് സംഘത്തിന് മുമ്പില്‍ വിശദീകരിച്ചത്. അഭയാര്‍ത്ഥി ബാഹുല്യം കൊണ്ട് ദുസ്സഹമായ അവസ്ഥയിലാണ് ക്യാമ്പുകള്‍. നെയ്ത്ത് പോലുള്ള ചെറിയ ജോലികള്‍ ചെയ്താണ് അവര്‍ വരുമാനത്തിന് വേണ്ടി ശ്രമിക്കുന്നത്. ഭക്ഷണം, ശുദ്ധജലം എന്നിവക്കെല്ലാം പ്രയാസപ്പെടുകയാണ്. ക്യാമ്പിലെ ജീവിതം അവസാനിച്ചാലും മടങ്ങിപ്പോകാന്‍ വീടും കുടുംബവും ബാക്കിയില്ലാത്തവരുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍. വീട് കത്തിച്ചാമ്പലായവര്‍. ജീവിത ദുരിതങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരില്‍ പലരും പൊട്ടിക്കരഞ്ഞു.

മുസ്ലിംലീഗ് സംഘത്തെ സ്നേഹാദരവുകളോടെ അവര്‍ സ്വീകരിച്ചു. ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സാദിഖലി തങ്ങളും സംഘവും കടന്നുചെന്നത് ഇംഫാലിലെ ബിഷപ്പ് ഹൗസിലേക്കാണ്. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായി ഒന്നര മണിക്കൂറോളം നേതാക്കള്‍ ചര്‍ച്ച നടത്തി. എല്ലാവരെയും ഒന്നിപ്പിക്കാനും സ്നേഹത്തിന്റെയും സഹജീവിതത്തിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും എല്ലാ വിധ സഹായവും നല്‍കുമെന്ന് സാദിഖലി തങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ ആവലാതികളും ആവശ്യങ്ങളും മുസ്ലിംലീഗ് സംഘം കേട്ടറിഞ്ഞു.

പിന്നീട് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഏറെ ബഹുമാനത്തോടെയാണ് ഗവര്‍ണര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും സംഘത്തെയും അവര്‍ ഷാളണിയിച്ച് സ്വീകരിച്ചത്. ദുരിതബാധിതരെ നിയമപരായി സഹായിക്കേണ്ടത് സംബന്ധിച്ചും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും മുസ്ലിംലീഗ് സംഘം ഗവര്‍ണറുമായി സംസാരിച്ചു. മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുസ്ലിംലീഗ് സംഘം ഇന്ന് പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ക്യാമ്പുകളിലെ പരിതാപകരമായ അവസ്ഥ അവരെ അധികാരികള്‍ക്ക് മുന്നിലെത്തിക്കും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും പൗരന്മാരുടെ സ്വസ്ഥജീവിതം ഉറപ്പാക്കാനും മുസ്ലിംലീഗ് എല്ലാ സഹായവും നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒരു മുസ്‌ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍

സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്.

Published

on

ഭോപ്പാലില്‍ മുസ്ലിംകളെ ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ. സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്. മുസ്‌ലിം പരിശീലകരുടെയും ട്രെയിനികളുടെയും പ്രവേശനം നിരോധിക്കാന്‍ ശര്‍മ്മ ഉടമയോട് നിര്‍ദേശിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കുന്നു.

വീഡിയോയില്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ പറയുന്നത് കേള്‍ക്കാം: ‘ഒരു മുസ്‌ലിമും ഇവിടെ പരിശീലനം നല്‍കാനോ എടുക്കാനോ വരില്ല, ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.’

ഭോപ്പാലിലെ അയോധ്യ നഗര്‍ പ്രദേശത്തെ ജിമ്മില്‍ മുസ്‌ലിം പരിശീലകരുടെ സാന്നിധ്യം ചോദ്യം ചെയ്ത് ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിമ്മില്‍ എത്തിയപ്പോഴായിരുന്നു പ്രസ്താവന. സംഘര്‍ഷം ശമിപ്പിക്കാന്‍ പോലീസിനെ വിളിച്ചു, പ്രതികരിച്ച ഉദ്യോഗസ്ഥരില്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ശര്‍മ്മയും ഉണ്ടായിരുന്നു.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍, മുസ്‌ലിം പരിശീലകരെയോ ക്ലയന്റുകളെയോ പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ശര്‍മ്മ ജിം ഉടമയോട് നിര്‍ദ്ദേശിക്കുന്നത് കാണാം. ‘ഒരു മുസ്‌ലിമും ഇവിടെ ട്രെയിനിംഗ് കൊടുക്കാനോ എടുക്കാനോ വരില്ല. ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാം.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിക്കുകയും ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതേസമയം സബ് ഇന്‍സ്‌പെക്ടറുടെ പരാമര്‍ശത്തെ പിന്തുണച്ച് ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ അലോക് ശര്‍മ രംഗത്തെത്തി. മുസ്‌ലിം ജിം പരിശീലകരെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും ഭോപ്പാലിലെ പരിശീലകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

india

ഇന്ത്യയില്‍ കോവിഡ് സംഖ്യ 3,700 കടന്നു; 24 മണിക്കൂറിനിടെ 4 മരണം

363 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഞായറാഴ്ചത്തെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 363 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ സജീവ കോവിഡ് -19 കേസലോഡ് 3,758 ആയി ഉയര്‍ന്നു.

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഓരോരുത്തര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 1,400 സജീവ കേസുകള്‍ ഉണ്ട്, മഹാരാഷ്ട്ര (485), ഡല്‍ഹി (436), ഗുജറാത്ത് (320), പശ്ചിമ ബംഗാള്‍ (287) എന്നിങ്ങനെയാണ്.

കര്‍ണാടക (238), തമിഴ്നാട് (199), ഉത്തര്‍പ്രദേശ് (147), രാജസ്ഥാന്‍ (62) എന്നിങ്ങനെയാണ് എണ്ണം ഉയരുന്ന മറ്റ് സംസ്ഥാനങ്ങള്‍.

സ്‌പൈക്ക് മൂര്‍ച്ചയുള്ളതാണ്. മെയ് 22 ന് വെറും 257 സജീവ കേസുകളില്‍ നിന്ന്, മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയര്‍ന്നു, തുടര്‍ന്ന് ശനിയാഴ്ചയോടെ 3,395 ആയി.

പുതിയ കേസുകളില്‍, പശ്ചിമ ബംഗാളില്‍ 82 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കേരളത്തില്‍ 64, ഡല്‍ഹിയില്‍ 61, ഗുജറാത്തില്‍ 55, എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുതിച്ചുചാട്ടം ഉണ്ടായിട്ടും ആരോഗ്യ അധികൃതര്‍ ശാന്തത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെഹല്‍ പറഞ്ഞു, പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് സൂചിപ്പിക്കുന്നത് ഒമിക്റോണിന്റെ സബ് വേരിയന്റുകളാണ് ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് കാരണം, ഇത് ഇതുവരെ സൗമ്യമായി കാണപ്പെടുന്നു.

LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് തിരിച്ചറിഞ്ഞിട്ടുള്ള നാല് സബ് വേരിയന്റുകള്‍ – ആദ്യ മൂന്നെണ്ണം കൂടുതല്‍ പ്രചാരത്തിലുണ്ട്. ‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഈ നിമിഷം, മൊത്തത്തില്‍, ഞങ്ങള്‍ നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം, എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല,’ ഡോ. ബെല്‍ പറഞ്ഞു.

അതേസമയം, ഐസിഎംആറിന്റെ രാജ്യവ്യാപകമായ റെസ്പിറേറ്ററി വൈറസ് സെന്റിനല്‍ നിരീക്ഷണ ശൃംഖല ഉയര്‍ന്നുവരുന്ന അണുബാധകളെയും രോഗകാരികളെയും നിരീക്ഷിക്കുന്നു.

‘കേസുകള്‍ വര്‍ദ്ധിക്കുമ്പോഴെല്ലാം ഞങ്ങള്‍ മൂന്ന് കാര്യങ്ങള്‍ നോക്കുന്നു. ഇത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, ആദ്യത്തേത് അത് എത്രത്തോളം പകരുന്നു, നേരെമറിച്ച്, എത്ര വേഗത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. മുമ്പ്, രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി ഞങ്ങള്‍ കണ്ടു, എന്നാല്‍ ഇത്തവണ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതല്ല,’ ഡോ. ബെഹ്ല്‍ പറഞ്ഞു.

Continue Reading

india

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തി; ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം

ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Published

on

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളും, ആയുധങ്ങളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് റസ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിപിന്‍ സിങ് അറിയിച്ചു

Continue Reading

Trending