Culture
മുസ്‌ലിംലീഗ് ‘യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം’; നവചൈതന്യം സൃഷ്ടിച്ച് നേതാക്കളുടെ പര്യടനം സമാപിച്ചു

റാഞ്ചി: ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത് മുസ്‌ലിംലീഗ് ദേശീയ നേതാക്കളുടെ ചതുര്‍ദിന ഉത്തരേന്ത്യന്‍ പര്യടനത്തിന് സമാപ്തി. ബീഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സംഘടനക്ക് നവ ചൈതന്യം പകര്‍ന്ന സംഗമങ്ങളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെയും നിരവധി കേന്ദ്രങ്ങളില്‍ നടക്കുന്ന വൈജ്ഞാനിക-ജീവകാരുണ്യ പദ്ധതികള്‍ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള പര്യടനത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലുള്ള യുവാക്കളെ കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കും കൈമാറ്റം ചെയ്ത് പ്രവര്‍ത്തിക്കുന്ന ‘യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം’ അടുത്തമാസം ആരംഭിക്കും. ഉത്തരേന്ത്യന്‍ യുവാക്കള്‍ക്ക് കേരളത്തിലെ വൈജ്ഞാനിക-സാമൂഹ്യ-രാഷ്ട്രീയ പുരോഗതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതോടെ അവര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കും. ദേശീയ ഭാരവാഹികളുമായി കൂടിയാലോചിച്ച് ഉത്തരേന്ത്യയില്‍ ദളിത്-മുസ്‌ലിം-ആദിവാസി നവോത്ഥാനം സൃഷ്ടിക്കുന്നതിന്റെ യുവ മാതൃകയുടെ അന്തിമ രൂപം തയ്യാറാക്കുമെന്നും ഇ.ടി പറഞ്ഞു.
സ്‌കൂളുകള്‍, പള്ളികള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് തുടക്കം കുറിച്ചത്. മുമ്പ് തുടങ്ങിയവയുടെ പുരോഗതിയും വിലയിരുത്തി. കുഴല്‍ കിണറുകളുടെ സമര്‍പ്പണം, ആയിരങ്ങള്‍ക്ക് കമ്പിളി പുതപ്പ് വിതരണം, സ്‌കൂള്‍ യൂണിഫോം-പാഠപുസ്തക വിതരണം എന്നിവയും ശ്രദ്ധേയമായി. സമ്മേളനങ്ങളിലേക്ക് സ്ത്രീകളും വൃദ്ധരും യുവാകകളുമെല്ലാം ആവേശപൂര്‍വ്വം ഒഴുകിയെത്തിയത് ഉത്തരേന്ത്യയില്‍ മുസ്‌ലിംലീഗിന്റെ മുന്നേറ്റത്തിന്റെ കാഹളമായി.
ജാര്‍ഖണ്ഡിലെ പാക്കൂര്‍ രംഗയിലെ ആദിവാസി-ദളിത്-പിന്നാക്ക വിഭാഗ മേഖലയിലും ദേവ്ഗര്‍ ജില്ലയിലെ ലഹാര്‍ജോറിലും ബീഹാറിലെ സീമാഞ്ചലിലും ബംഗാളിലെ ഉത്തര്‍ദിനാജ്പൂരിലും പ്രളയം തകര്‍ത്ത കര്‍ഷക ഗ്രാമങ്ങളിലുമെല്ലാം ആയിരങ്ങളാണ് മുസ്‌ലിംലീഗ് നേതാക്കളെ വരവേറ്റത്. ജാംധാര ജില്ലയിലെ കരാംദഹയില്‍ ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കെ.എം.സി.സി നല്‍കിയ കുഴല്‍ കിണറുകളുടെ സമര്‍പ്പണവും കെ.എം.സി.സി ദുബായ് നാദാപുരം മണ്ഡലം കമ്മറ്റിയുടെ മസ്ജിദ് ശിലാസ്ഥാപനവുമാണ് ഇന്നലെ നടന്നത്.
പരിപാടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌സ്്‌ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറി ഡോ.സി.പി ബാവഹാജി, മുഫ്തി സഈദ് ആലം ഗിരിടി, മുഹമ്മദ് ഫാറൂഖ് അസം റാഞ്ചി, ഖാസിം പാകുര്‍, ശബബീര്‍ മദനി ചമ്പാരന്‍, മുഹമ്മദ് കോയ തിരുന്നാവായ, ഹമദ് മൂസ തിരുന്നാവായ, റഷീദ് മൂര്‍ക്കനാട്, ലത്തീഫ് രാമനാട്ടുകര, അബ്ദുറസാഖ് കടങ്ങല്ലൂര്‍, അഷ്‌റഫ് പാറോല്‍, ഉബൈസ് ചേലേമ്പ്ര, സിബിലി പെരിയമ്പലം, ബിലാല്‍ വെളിയംകോട്, സാലിഹ് ഹുദവി നേതൃത്വം നല്‍കി.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു