Connect with us

kerala

ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ കൊലപാതകം; പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കുട്ടിയുടെ അമ്മ ശ്രീതുവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍

Published

on

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു.

കുട്ടിയുടെ അമ്മ ശ്രീതുവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് വയസുകാരിയെ വീടിന് സമീപത്തെ കിണറ്റില്‍ ജീവനോടെ എറിഞ്ഞ് കൊലപ്പെടുത്തിയത്. കേസില്‍ മാതൃസഹോദരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലന്നാണ് നിലവില്‍ പൊലീസ് നിഗമനം.

ചോദ്യം ചോയ്യലിന് ശേഷം അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയച്ചിരുന്നു. എമ്മാല്‍ അമ്മ ശ്രീതുവിനെ ഏറ്റടുക്കാന്‍ ആരും എത്താത്തതിനാല്‍ പൂജപ്പുരയിലുള്ള സര്‍ക്കാരിന്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമ്മയെ ഇനി ഉടന്‍ തന്നെ ചോദ്യം ചെയ്യേണ്ട എന്നാണ് പൊലീസ് തീരുമാനം.

kerala

തിരുവനന്തപുരം കൊലപാതകം; അഞ്ച് പേരെ കൊന്ന് മച്ചാനേ എന്ന് വിളിച്ച് വന്നു; ഞെട്ടലോടെ സുഹൃത്ത്

വളരെ കൂളായി വന്ന് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രതി പോയതെന്നും സുഹൃത്ത് പറയുന്നു.

Published

on

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി അഫാന്‍ സുഹൃത്തിനോട് സംസാരിച്ചത് കുറ്റബോധമില്ലാതെ. വൈകിട്ട് 6.30 മണിക്ക് മച്ചാനേ എന്ന് വിളിച്ച് അഫാന്‍ ഓടിവന്നുവന്നതായി സുഹൃത്ത് ആലം വെളിപ്പെടുത്തി. വളരെ കൂളായി വന്ന് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രതി പോയതെന്നും സുഹൃത്ത് പറയുന്നു.

അതേസമയം കൊലന്നുവെന്ന് അഫാന്‍ പറഞ്ഞത് കേട്ട് താന്‍ ആവര്‍ത്തിച്ച് ചോദിച്ചുവെന്നും എന്നാല്‍ കൊലപാകതകത്തിന്റെ കാര്യം തന്നോട് ആവര്‍ത്തിച്ച് പറഞ്ഞുവെന്നും ഞെട്ടലോടെ ആലം പറയുന്നു. എന്നാല്‍ പെണ്‍സുഹൃത്തിന്റെ കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും ആലം പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കുറ്റബോധമില്ലാതെയാണ് പ്രതി പോയതെന്നും ആലം വെളിപ്പെടുത്തി.

പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, പിതൃസഹോദരന്റെ ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും പെണ്‍സുഹൃത്തിനെയും മാതാവിനെയും അഫാന്‍ വെട്ടി. വെട്ടേറ്റ 6 പേരില്‍ 5 പേരും മരിച്ചു. മാതാവിനെ അതീവ ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

 

Continue Reading

film

സിനിമാ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയുണ്ടാകില്ല

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.

Published

on

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി സിനിമാ വ്യവസായം നേരിടുന്നതായും അനാവശ്യ സമരത്തിലൂടെ സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളേയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.

അതേസമയം അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറല്‍ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാനാവൂ എന്നും യോഗം അറിയിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും അമ്മ സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദുപണിക്കര്‍ തുടങ്ങി അന്‍പതോളം താരങ്ങള്‍ അമ്മ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Continue Reading

kerala

വാര്‍ഡ് വിഭജനം സാധൂകരിച്ച ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കും: മുസ്‌ലിം ലീഗ്

വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ്

Published

on

വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും മുന്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ മുനീര്‍. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ അതേ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് വിഭജനം റദ്ദാക്കിയത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി പ്രതീക്ഷിച്ചതല്ല. വലിയ പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ വാര്‍ഡ് വിഭജനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അധികം വൈകാതെ പുതിയ സെന്‍സസ് നടക്കാനിരിക്കെയാണ് 14 വര്‍ഷം മുമ്പുള്ള സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തുന്നത്.

പുതിയ സെന്‍സസ് വന്നു കഴിഞ്ഞാല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അടുത്ത തവണ വാര്‍ഡ് വിഭജനം നടത്തേണ്ടി വരും. ഇത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതോടൊപ്പം വലിയ ബാധ്യത വരുത്തിവെക്കുന്നതുമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ കൃത്രിമ വഴി തേടുകയാണ്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം മാത്രമാണ്. ഇതിനെതിരെ വേറെയും കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കരട് വിജ്ഞാപനം പുറത്തുവന്നപ്പോള്‍ തന്നെ സര്‍ക്കാറിന്റെ ഗൂഢനീക്കം വ്യക്തമായിട്ടുള്ളതാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള വിഭജനമാണ് നടക്കുന്നത്. ഇതിനെതിരായ പരാതികളില്‍ മേലുള്ള അന്വേഷണവും ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ഹിയറിങ്ങും പ്രഹസനമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തിലും നിയമ പോരാട്ടത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

Trending