Connect with us

GULF

മുസഫ വര്‍ക്ക്‌ഷോപ്പുകളില്‍ മുനിസിപ്പാലിറ്റി പരിശോധനയും ബോധവല്‍ക്കരണവും

Published

on

അബുദാബി: അബുദാബി വ്യവസായ നഗരിയായ മുസഫയില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പ രിശോധനയും ബോധവല്‍ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സന്ദേശവുമായാണ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ എത്തിയത്. തൊഴി ല്‍ മേഖലകളില്‍ പൊതുജനാരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണവും പരിശോധനയും നടക്കുന്നത്.

ഇതിന്റെ ഭാഗമായി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ന ടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളും തൊഴിലാളികളുമായും ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തി. വ ര്‍ക്ക്ഷോപ്പുകളില്‍ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെയും പരിസരത്തും തൊഴിലാളികള്‍ക്കിടയിലും ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. പരിസ്ഥിതി മലിനീകരണവും മാലിന്യ വ്യാപനവും ഒഴിവാക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മകവും പരിഷ്‌കൃതവുമായ രൂപം സംര ക്ഷിക്കുന്നതിനുമായി എല്ലാ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സ്ഥാപനത്തിന്റെ പരിധിക്കുള്ളില്‍ തന്നെ നടത്തണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ നടപ്പാതകള്‍, തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വര്‍ക്ക്ഷോപ്പുകളിലും റിപ്പയര്‍ ഷോപ്പുകളിലും ഫ്‌ലോറിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കല്‍, വിള്ളലുകളില്ലെന്ന് ഉറപ്പാക്കല്‍, വാഹനങ്ങളുടെ റാമ്പുകള്‍ ചലിക്കാവുന്നതാണെന്ന് ഉറപ്പാക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സുരക്ഷാ ആവശ്യകതകള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തി. വാഹനങ്ങളുടെ ഓയില്‍ ഉള്‍പ്പെടെയുള്ള ദ്രവമാലിന്യങ്ങള്‍ മലിനജല സംവിധാനങ്ങളില്‍ ഒഴുക്കുന്നില്ലെന്നും ശരിയായ വിധത്തില്‍ സംസ്‌കരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.
ഏറ്റവും തിരക്കേറിയ  ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.4 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.
 രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന  പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്. ഉംറ തീര്‍ത്ഥാടകര്‍  പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്‍ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.
തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

Trending