Connect with us

Culture

ജുനൈദിന്റെ ഓര്‍മ്മക്കായ് വിദ്യാഭ്യാസ സ്ഥാപനത്തിനായി കൈകോര്‍ക്കാമെന്ന് മുനവ്വറലി തങ്ങള്‍

Published

on

മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്നതിന് കൈകോര്‍ക്കണമെന്ന് മുനവ്വറലി തങ്ങള്‍. ‘ജുനൈദിന്റെ മാതാവുള്‍പ്പെടെ കുടുംബം പാണക്കാട് സന്ദര്‍ശിച്ചിരുന്നു. മാതാവിന്റെ ആഗ്രഹമാണ് മകന്റെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നത്. അതിനായി സ്വന്തം പേരിലുള്ള വസ്തുവകകള്‍ വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കര്‍ സ്ഥലത്തിനായി നല്‍കി ഈ ഉദ്യമത്തിലേക്ക് അവര്‍ കാലെടുത്ത് വെച്ചിരിക്കുകയാണ്. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നല്‍കേണ്ടതായിട്ടുണ്ട്.അത് നല്‍കിയാലേ സ്ഥലം ലഭ്യമാവൂ. ഇതവര്‍ നമ്മുടെ മുമ്പില്‍ വന്ന് പറയുന്നത് കേട്ടപ്പോള്‍, എന്തുകൊണ്ടും നമ്മളേറ്റെടുക്കേണ്ട അര്‍ഹമായ വിഷയമായാണ് തോന്നിയത്. അതിനാല്‍ ആ ഉദ്യമത്തിനായി നമുക്കൊന്നിച്ച് പ്രയത്‌നിക്കാം. എല്ലാവരും മുന്നിട്ടിറങ്ങണം’-മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തങ്ങള്‍ കുടുംബത്തിന്റെ സന്ദര്‍ശനം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജുനൈദിന്റെ ഉമ്മയും സഹോദരനും ഇന്ന് പാണക്കാട് വന്നിരുന്നു.രണ്ടര വര്‍ഷത്തിനിപ്പുറവും മകന്‍ മരിച്ച തീരാവേദനയില്‍ മനസ്സുരുകി കഴിയുന്ന ആ ഉമ്മയെയും സഹോദരനെയും കണ്ടപ്പോള്‍ വല്ലാത്ത വേദന തോന്നി.ഇന്നും മകന്റെ അസാധാരണ മരണത്തിന്റെ കഠിന ദു:ഖത്തില്‍ നിന്നും അവര്‍ മോചിതയായിട്ടില്ല. വല്ലാത്തൊരുവിതുമ്പലോടെയാണ് അവര്‍ സംസാരിച്ചത്. ജുനൈദിന്റെ ഓര്‍മ്മകള്‍ അവരെ ഇപ്പോഴും സങ്കടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.ഒരു മാതാവിനും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, അത്യന്തം വേദനാജനകമായ പൈശാചികതയായിരുന്നുവല്ലോ ജുനൈദിന്റെ അറും കൊല.
ജുനൈദിനെ മാത്രമല്ല, അവന്റെ സഹോദരനായ ശുക്കൂറിനെയും ഹാഷിമിനെയും അവര്‍ ആക്രമിക്കുകയുണ്ടായി. ട്രെയിനില്‍ രക്തത്തില്‍ പുരണ്ട് കൊല ചെയ്യപ്പെട്ട് കിടക്കുന്ന ജുനൈദിന്റെ ചിത്രം കാണിച്ചുതന്ന് അവര്‍ വീണ്ടും വികാരഭരിതയായി നമ്മുടെ മുമ്പില്‍ വിതുമ്പിക്കരഞ്ഞു.മകനെ കൊല ചെയ്ത കത്തിയും ഉയര്‍ത്തിപ്പിടിച്ചു അഭിമാനത്തോടെ നില്‍ക്കുന്ന, ആ കൊടും ക്രൂരനായ ഘാതകന്റെ ചിത്രവും അവര്‍ കാണിക്കുകയുണ്ടായി.ചെറിയ കാലയളവ് ജയിലില്‍ കിടത്തിയ ശേഷം കൊലയാളിയേയും വെറുതെ വിട്ടു. ഹരിയാന ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ പോലും ഇന്നും ജുനൈദിന്റെ കുടുംബത്തിന് നല്‍കിയിട്ടില്ല. സഹോദരന് ഗവണ്‍മെന്റ് നല്‍കാമെന്നേറ്റ ജോലിയും ഇതുവരെയില്ല..
മൃഗത്തെ പോലെ ഒരു മനുഷ്യനെ കത്തികൊണ്ടറുത്തു കൊന്നിട്ടും അതിനെ ഇപ്പോഴും ചോദ്യം ചെയ്യാന്‍ ആരും തയ്യാറാല്ലാത്ത ഈ ദുരവസ്ഥ ഒന്നോര്‍ത്ത് നോക്കൂ.എത്രമേല്‍ ഭയാനകമാണിത്. ഇങ്ങനെ ആര്‍ക്കും എന്തും ആരെയും ചെയ്യാമെന്ന രാജ്യത്തെ പുതിയ സാമൂഹിക സാഹചര്യത്തെ കുറിച്ചോര്‍ത്ത് സ്തബ്ധിച്ചു പോവുകയാണ്. പക്ഷേ ജുനൈദിന്റെ പ്രിയ മാതാവ് ധീരയായ വനിതയാണ്. തീരാത്ത സങ്കടക്കടല്‍ മനസ്സിനെ കീറി മുറിക്കുമ്പോഴും ആ മുഖത്ത് നിശ്ചയദാര്‍ഢ്യമുണ്ട്. പക്ഷേ അവരുടെ പ്രതീക്ഷ അസ്തമിച്ചു പോയിരിക്കുന്നു. സംഘ് പരിവാര്‍ ഫാഷിസ്റ്റ് യുഗത്തില്‍ തന്റെ മകന് നീതി കിട്ടുമെന്നുള്ള വിശ്വാസം അവര്‍ക്കില്ലാതായിരിക്കുന്നു. അപ്പോഴും അവര്‍ക്കൊരു സ്വപ്നമുണ്ട്. ജുനൈദിനെ മതേതര മനസ്സിനുടമകളായ,മനുഷ്യ സ്‌നേഹികളായ ഇന്ത്യക്കാര്‍ മറന്നു പോകരുതെന്ന സ്വപ്നം.ചുരുങ്ങിയത് സ്വന്തം ഗ്രാമമെങ്കിലും അവനെ എക്കാലവും ഓര്‍ക്കണമെന്ന സ്വപ്നം. അതിന് തന്റെ പ്രിയപ്പെട്ട മകന്റെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ഈ ഉമ്മ ആഗ്രഹിക്കുന്നു.സ്വന്തം പേരിലുള്ള വസ്തുവകകള്‍ വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കര്‍ സ്ഥലത്തിനായി നല്‍കി ഈ ഉദ്യമത്തിലേക്ക് അവര്‍ കാലെടുത്ത് വെച്ചിരിക്കുന്നു. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നല്‍കേണ്ടതായിട്ടുണ്ട്.അത് നല്‍കിയാലേ സ്ഥലം ലഭ്യമാവൂ.ഇതവര്‍ നമ്മുടെ മുമ്പില്‍ വന്ന് പറയുന്നത് കേട്ടപ്പോള്‍, എന്തുകൊണ്ടും നമ്മളേറ്റെടുക്കേണ്ട അര്‍ഹമായ വിഷയമായാണ് തോന്നിയത്.
അടുത്ത നിമിഷമെന്ത് എന്നുറപ്പില്ലാത്ത, നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശിഷ്ടകാലം നമ്മുടെ സഹോദരന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ ജീവിതാഭിലാഷം പോലൊരു സ്ഥാപനം നമുക്ക് പണിയാം. ജുനൈദിന്റെ സ്മരണകളില്‍, അനീതിക്കെതിരെ പോരാടുന്ന ഒരു സമൂഹമായി ആസ്ഥാപനത്തിന്റെ സന്തതികള്‍ ഉയര്‍ന്നു വരട്ടെ.അസഹിഷ്ണുതയും അനീതിയും ചോദ്യം ചെയ്യുന്ന, സാഹോദര്യത്തിന് വേണ്ടി വിവേകത്തോടെ നിലകൊള്ളുന്ന,ലോകം കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമകളായി ഒരു ഉമ്മത്തിനെ വളര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുന്ന അത്തരമൊരു സ്ഥാപനത്തെ ജുനൈദിന്റെ പേരില്‍ നമുക്കൊന്നായി സാക്ഷാത്കരിച്ചു നല്‍കാം. എല്ലാവരും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം. സഹായിക്കണം. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എന്നെയോ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനെയോ എം.എസ്.എഫ് ദേശീയ വൈസ് അഹമ്മദ് സാജുവിനേയോ അല്ലെങ്കില്‍ പാര്‍ട്ടി ചാനലുകള്‍ വഴിയോ സഹായമെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.ഈ മഹദ് ഉദ്യമം പ്രയാസങ്ങളില്ലാതെ യാഥാര്‍ത്ഥ്യമാവട്ടെ.

ഇഗ ്വൗയമശൃ +91 98464 24777
അവമാലറ ടമഷൗ +91 95443 46756
ദമശിൗഹ അയശറ +918589881000

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending