Connect with us

kerala

മലപ്പുറം മുന്‍സിപ്പാലിറ്റി പാണക്കാട് നിര്‍മിക്കുന്ന ലൈബ്രറിക്ക് സിപിഎം നേതാവായിരുന്ന സ്വന്തം അധ്യാപകന്റെ പേര് നിര്‍ദേശിച്ച് മുനവ്വറലി തങ്ങള്‍

സി.പി.എം ന്റെ സജീവ പ്രവർത്തകനും നേതാവുമായ അബ്ദുള്ള മാഷ് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു.

Published

on

മലപ്പുറം: നന്‍മയുടെ രാഷ്ട്രീയത്തിന് മാതൃക കാണിച്ച് വീണ്ടും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം മുന്‍സിപ്പാലിറ്റി പാണക്കാട് നിര്‍മിക്കുന്ന പുതിയ ലൈബ്രറിക്ക് സ്വന്തം അധ്യാപകനായിരുന്ന സിപിഎം നേതാവിന്റെ പേരിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുനവ്വറലി തങ്ങള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അധ്യാപകനെ മുനവ്വറലി തങ്ങള്‍ അനുസമരിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ഗുരുനാഥൻ;
പാണക്കാട് സി.കെ.എം.എൽ പി സ്കൂൾ ഹെഡ്മാസ്റ്ററും മാനേജറുമായിരുന്ന സഖാവ് അബ്ദുല്ല മാസ്റ്റർ വിടപറഞ്ഞു. അബ്ദുല്ല മാസ്റ്റർ കേവലം ഒരു എൽ.പി സ്കൂൾ അധ്യാപകൻ എന്നതിലുപരി ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗം പാണക്കാട്ടുക്കാരുടെയും പ്രിയപ്പെട്ട അധ്യാപകൻ കൂടിയാണ്.
കലങ്ങിയ കണ്ണുകളുമായി വീടുവിട്ടിറങ്ങി പ്രവേശനോത്സവത്തിൽ കണ്ണീരൊലിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സാന്ത്വനം നൽകിയ പിതൃതുല്യനായ അധ്യാപകനാണ് അബ്ദുല്ല മാസ്റ്റർ.
സ്കൂളിൽ നിന്നും പടിയിറങ്ങിയതിന് ശേഷവും എവിടെ വെച്ച് കണ്ടാലും നിറപുഞ്ചിരിയോടുകൂടി വിദ്യാഭ്യാസത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് കുശലാന്വേഷണം നടത്തുന്ന അദ്ദേഹത്തെ കാണാൻ പോകുന്നതും ആ സ്നേഹചാരത്ത് ഇരിക്കുന്നതും ഏറെ സന്തോഷമുള്ള മുഹൂർത്തങ്ങളായിരുന്നു.
പണക്കാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കാൻ അവസരം ലഭിച്ചു.
സി.പി.എം ന്റെ സജീവ പ്രവർത്തകനും നേതാവുമായ അബ്ദുള്ള മാഷ് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു. കമ്യൂണിസത്തോട് നീതി പുലർത്തി ജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഒരേസമയം കർക്കശത്തോടെയും ലാളനയോടെയും പെരുമാറിയ അദ്ദേഹം മറക്കാനാവാത്ത ഒത്തിരി അധ്യാപക-വിദ്യാർത്ഥി സ്മരണകൾ ബാക്കി വെച്ചാണ് വിടപറയുന്നത്. അതുകൊണ്ട് തന്നെ മലപ്പുറം മുനിസിപ്പാലിറ്റി പാണക്കാട് നിർമ്മിക്കുന്ന ലൈബ്രറിക്ക് അബ്ദുല്ല മാഷുടെ പേര് നാമകരണം ചെയ്യാൻ വേണ്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

’65 ലക്ഷം കടമില്ല, മകന്‍ പറഞ്ഞത് സത്യമല്ല’ -അഫാന്റെ പിതാവ്

കൊറോണക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബിസിനസ് പ്രതിസന്ധിയിലായെന്ന് റഹീം പറഞ്ഞു.

Published

on

മകന്‍ നല്‍കിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. കൊറോണക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബിസിനസ് പ്രതിസന്ധിയിലായെന്ന് റഹീം പറഞ്ഞു. അഫാനെ ഗള്‍ഫിലെത്തിച്ച് നല്ല ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വിചാരിച്ചതാണെന്നും എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

കഫീലിന്റെ അടുത്തുനിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നെന്നും മാസം 6000 റിയാല്‍ വീതം കഫീലിന് നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയ വീട് വെച്ചു, വസ്തു വാങ്ങി, ബന്ധുക്കളുമായി നല്ല സഹവര്‍ത്തിത്വത്തില്‍ പോകുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കൊറോണക്കുശേഷം ബാധ്യതകള്‍ വന്നെന്നും തുടര്‍ന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്ത് ദിവസവും അടച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കടയുടെ ലൈസന്‍സ്, ഇഖാമ തുടങ്ങിയ രേഖകളും ഒരു സാക്ഷിയെയും ഹാജരാക്കിയാണ് കാശ് വാങ്ങിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30000 റിയാല്‍ എടുത്തിരുന്നെന്നും അതില്‍ കുറച്ച് അടച്ചെന്നും താന്‍ ജാമ്യംനിന്ന ഒരു പാലക്കാട്ടുകാരന്‍ പെട്ടെന്ന് നാട്ടില്‍ പോയപ്പോള്‍ ആ ബാധ്യത കൂടി തനിക്കായെന്നും അഫാന്റെ പിതാവ് പറഞ്ഞു. ഏകദേശം 28000 റിയാല്‍ ഈ യമനിക്ക് കൊടുക്കാനുള്ളതായി അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം നാട്ടില്‍ 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാന്‍ പൊലീസിന് മൊഴി കൊടുത്തത് സത്യമല്ലെന്നും നാട്ടില്‍ അഞ്ചുലക്ഷത്തോളം രൂപ കടവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു ലോണുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുവില്‍ക്കാന്‍ ശ്രമിച്ചത് കടങ്ങള്‍ വീട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് നാട്ടിലെത്തി

ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്നത്

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് റഹീം നാട്ടിലേക്ക് വരുന്നത്. ദമ്മാമില്‍ നിന്നും ഏഴരയോടെ തിരുവനന്തപുരത്തെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലില്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു.

ഉള്ളുലയുന്ന വേദനയോടെയാണ് അഫാന്റെ പിതാവ് അബ്ദുറഹീമിന്റെ നാട്ടിലേക്കുള്ള യാത്ര. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുമ്പോള്‍ പ്രിയപ്പെട്ടവരൊന്നും കൂടെയില്ല. ഉറ്റവരെല്ലാം സ്വന്തം മകനാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും മകന്‍ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലും. ഒരു പ്രവാസിയും ആഗ്രഹിക്കാത്ത മടക്കയാത്ര.

റിയാദിലെ കട നഷ്ടമയതോടെ വലിയ ബാധ്യത ഉണ്ടായതിനാല്‍ രണ്ടര വര്‍ഷമായി ഇഖാമയും പുതുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കമാണ് രക്ഷക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്. ഉറ്റവര്‍ ബാക്കിയില്ലാത്ത വീട്ടിലേക്ക് കയറും മുമ്പ് ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്നത്.

Continue Reading

kerala

ദുരന്ത ഭൂമിയായി തുടര്‍ന്ന് വിലങ്ങാട്; പുനരധിവാസത്തില്‍ തീരുമാനമായില്ല; പൂര്‍ണപരാജയമായി പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ തകര്‍ത്ത റോഡുകളുടേയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. ദുരന്തം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം ഒന്നുമായില്ല. പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും.

വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളും പൂര്‍ണമായും സശിച്ചിട്ടുണ്ട്. പ്രദേശത്തെ മഞ്ഞചീളിയില്‍ റോഡ് കുത്തിയൊലിച്ച് പോയി. രണ്ട് പാലങ്ങളും തകര്‍ന്നു. ഉരുള്‍പൊട്ടിയൊഴുകിയ ആ വഴിയില്‍ താത്കാലികമായുണ്ടാക്കിയ റോഡ് മാത്രമാണ് ഇപ്പോഴുമുള്ളതെങ്കിലും ഇതിനിരുവശവും കൂറ്റന്‍ പാറക്കല്ലുകള്‍ നീക്കം ചെയ്യാതെ കിടപ്പുണ്ട്. ചെറുതും വലുതുമായ ഏഴ് പാലങ്ങളാണ് ഇങ്ങനെ തകര്‍ന്നത്.

കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസുകള്‍ കടന്ന് പോകുന്ന ഉരുട്ടി പാലം ഉരുളിന് ശേഷം അപകടാവസ്ഥയിലാണ്. അപ്രോച്ച് റോഡും പാതിയോളം പുഴയിലാണ്. ഉരുട്ടി , വിലങ്ങാട് ടൗണ്‍ തുടങ്ങി പാനോത്ത് വരെ വിവിധ ഇടങ്ങളില്‍ റോഡ് തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ ഇനിയും വൈകിയാല്‍ റോഡ് പൂര്‍ണമായും ഇല്ലാതാകും.

Continue Reading

Trending