Culture
മുനവ്വറലി തങ്ങള്‍ ഇടപെട്ടു; ഈശ്വോയുടെ മൃതദേഹം നാട്ടിലെത്തി

മലപ്പുറം: ഈശ്വരാനുഗ്രഹം പെയ്തിറങ്ങിയ ദിനമായിരുന്നു ഇന്നലെ ഈശ്വോയുടെ കുടുംബത്തിന്. പതിനെട്ട് ദിവസം മുമ്പ് റിയാദില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍സണ്‍ വെള്ളിമറ്റത്തില്‍ ഈശ്വോ എന്നയാളുടെ മൃതശരീരം സാങ്കേതികതയുടെ കുരുക്കില്‍ പെട്ട് റിയാദിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലായിരുന്നു.
അരിസ്‌കോ കമ്പനിയില്‍ കാറ്ററിംഗ് ജീവനക്കാരനായ ജോണ്‍സണ്‍ കഴിഞ്ഞ ഡിസംബര്‍ 16-നാണ് ജോലിക്കിടയില്‍ തിളച്ച എണ്ണയില്‍ വീണ് വന്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കമ്പനി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായ പൊള്ളലേറ്റതിനാല്‍ ഒന്നര മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ വഴങ്ങാത്തതിനാല്‍ കാര്യങ്ങള്‍ വഷളായി. അതിനിടയിലാണ് ജോണ്‍സന്റെ കുടുംബത്തില്‍ പെട്ട തൊടുപുഴക്കാരനായ രാജേഷ്, മരിച്ച ജോണ്‍സന്റെ മകന്‍ വില്‍സന്‍ ജൈന്റ്, ഭാര്യ മേരി എന്നിവരേയും കൂട്ടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്തുന്നത്. സുഹൃത്തുക്കളില്‍ നിന്നുള്ള കേട്ടറിവിനെ തുടര്‍ന്ന് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ ഇവര്‍ തങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ തങ്ങള്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
റിയാദ് കെ.എം.സി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി.പി. മുസ്ഥഫയുമായി ബന്ധപ്പെട്ട് തങ്ങള്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. മലപ്പുറം ജില്ലാ കെ.എം.സി.സി. വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ സിദ്ദീഖ് തുവ്വൂര്‍ , റഫീഖ് മഞ്ചേരി, ഇസ്മാഈല്‍ പടിക്കല്‍,ഫാറൂഖ് മുന്നിയൂര്‍ എന്നിവര്‍ മൃതദേഹം നാട്ടിലയക്കാനുള്ള ചെലവുകള്‍ വഹിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇടപെട്ടു.
ബോഡി എംബാം ചെയ്യാന്‍ 6000 റിയാലും കയറ്റി അയക്കാന്‍ 4000 റിയാലും കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ ചികിത്സാ ചെലവുകള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. ജോലിക്കിടെ അപകടം സംഭവിച്ച് മരണപ്പെട്ടതിനാല്‍ ഗോസിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനും കമ്പനി അധികൃതര്‍ക്ക് വേണ്ട നിയമ സഹായം കെഎംസിസി നല്‍കുന്നുണ്ട്.
നേരത്തെ മസ്‌ക്കറ്റില്‍ ജോലി ചെയതിരുന്ന ജോണ്‍സണ്‍ റിയാദിലെത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ.
രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം കണ്ണീരും കുടിച്ച് മൂന്നാഴ്ച നീണ്ട കാത്തിരിപ്പിന് വിരാമമായി, വ്യാഴാച പുലര്‍ച്ചെ 3.30 നാണ് മൃതശരീരം നെടുമ്പാശ്ശേരിയില്‍ എത്തിയത്.കുടുംബങ്ങളും സുഹൃത്തുക്കളുമായി നിരവധി പേരാണ് മൃതശരീരം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടില്‍ എത്തിയത്. മൃതദേഹം ശനിയാഴ്ച കോട്ടയത്തും തിരുവല്ലയിലും പൊതു ദര്‍ശനത്തിന് വെക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് സി.എസ്.ഐ ചര്‍ച്ചില്‍ അടക്കം ചെയ്യും.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala3 days ago
നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം: പിഎംഎ സലാം
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു