Connect with us

kerala

മുക്കത്ത്‌ പതിമൂന്നുകാരിയെ കാമുകനരികില്‍ എത്തിക്കാമെന്ന് വാഗ്ദാനം; യാത്രക്കിടെ പീഡനം; പ്രധാന പ്രതിയടക്കം നാലു പേര്‍ പിടിയില്‍

പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ രണ്ടാം തീയതി പുലര്‍ച്ചെയാണ് മിഥുന്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്നത്. ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23) പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്‌നാട് സ്വദേശി ധരണി എന്നിവരേയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുക്കം: കാമുകനരികില്‍ എത്താനായി വീട്ടില്‍നിന്നും ഇറങ്ങിയ 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന പ്രതിയടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയത്തിലായ തമിഴ്‌നാട് സ്വദേശിയുടെ അരികിലെത്തിക്കാന്‍ സാഹയം ചെയ്ത പെണ്‍കുട്ടിയെ പരിചയക്കാരനായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജ്(24) അടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ഹുസൂരില്‍ താമസിക്കുന്ന ധരണിയുമായി മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി പരിചയത്തിലാവുന്നത്. ധരണിയെ കാണാന്‍ ഹുസൂരിലേക്ക് പോവാന്‍ പെണ്‍കുട്ടി പരിചയക്കാരനായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ ഹുസൂരിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കിയ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കിയ മിഥുന്‍ രാജ് മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മിഥുന്‍ കൂട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഹുസൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചു കടന്നുകളയുകയായിരുന്നു. ഹുസൂരിലെത്തിയ പെണ്‍കുട്ടി കാമുകനായ ധരണിയൊടൊപ്പം പോകുകയും ചെയ്തു.

എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി അതിര്‍ത്തികടന്നതായി മനസ്സിലാക്കിയ പൊലീസ് എസ്.ഐ ബികെ ബിജുവിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം ഹുസൂരിലെ കൃഷ്ണഗിരി ജില്ലയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

പെണ്‍കുട്ടിയെ മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മിഥുന്‍രാജ് ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ തന്നെ മിഥുന്‍രാജിനെ മണാശ്ശേരിയില്‍ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലര്‍ച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടാം തീയതി പുലര്‍ച്ചെയാണ് മിഥുന്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്നത്. ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23) പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്‌നാട് സ്വദേശി ധരണി എന്നിവരേയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി.

മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജുവിന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐ.മാരായ സലീം മുട്ടത്ത്, ജയമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, സ്വപ്ന പ്രേംജിത്ത്, രമ്യ, എഎസ്‌ഐ നാസര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്

kerala

കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്.

Published

on

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ കനത്തതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകള്‍ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. തീരത്തുള്ളവര്‍ക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതര്‍ അറിയിച്ചു.

പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി.

Continue Reading

kerala

ശക്തമായ മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്

Published

on

ജില്ലയില്‍ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

kerala

തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും

എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.

അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.

അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

Continue Reading

Trending