Connect with us

Culture

ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്; മുനവറലി തങ്ങള്‍

Published

on

മലപ്പുറം: ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് ഭിന്നിപ്പിന്റെ സ്വരമല്ല, സഹവര്‍ത്തിത്വത്തിന്റെ സ്വരമാണെന്ന് പാണക്കാട് മുനവറലി തങ്ങള്‍. മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിതിന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഫാഷിസത്തിന്റെ കടന്നുവരവ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഭീഷണിയാകുന്നത്. ടിസ്റ്റ സെതല്‍വാദിനെ പോലുള്ളവര്‍ തോക്കിന്‍ മുനയിലാണ്. ഗൗരി ലങ്കേഷിനെ പോലെയുള്ളവരെ കൊന്നുകഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്’ തങ്ങള്‍ പറഞ്ഞു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അറിവിന്റെയും വികാസത്തിന്റെയും കാലഘട്ടത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ കൈവെടിയാതെ കരുത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കേണ്ടതുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ ഒരു റാഡിക്കല്‍ സൊസൈറ്റി വളര്‍ന്നുവരുന്നുവെന്ന് ഉത്തരേന്ത്യന്‍ മേഖലകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചുറ്റിലും കഴുകന്‍മാര്‍ വിഴുങ്ങാനിരിക്കുന്നതിന്റെ ഭീഷണി കാണാതിരിക്കരുത്. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായി ഒന്നിച്ചുചേരാന്‍ യൂത്ത് ലീഗ് തയ്യാറാണ്. മതസംഘടനകളും അതിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് മുനവറലി തങ്ങള്‍ നടത്തിയ പ്രസംഗം

ഗൃഹാതുരതയില്‍ ജീവിക്കുന്ന ഒരു സമൂഹമായി മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവന ഏതാണെന്ന ചോദ്യത്തിന് നല്‍കാന്‍ അധികം ഉത്തരങ്ങളില്ല. കൊര്‍ദോവ തുടങ്ങി പൂര്‍വ്വകാലത്തെ സംഭാവനകളില്‍ അഭിരമിക്കുകയേ വഴിയുള്ളൂ.
തിന്‍മകളോട് കോംപ്രമൈസ് ചെയ്യാതെ ജീവിക്കാനാകണം. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായും കൂട്ടുകൂടാന്‍ യൂത്ത് ലീഗ് തയ്യാറാണ്.

മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിത്. ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് സഹവര്‍ത്തിത്വത്തിന്റെ സ്വരമാണ ്ഭിന്നിപ്പിന്റെ സ്വരമല്ല.
മുജാഹിദ് സമ്മേളനത്തില്‍ വന്നത് ആരെയെങ്കിലും സന്തോഷിപ്പാക്കാനോ വേദനിപ്പിക്കാനോ അല്ല. ഉത്തരവാദപ്പെട്ട യുവജന സംഘടനയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് വന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും വേണ്ടി എന്ന നാരായണഗുരുവിന്റെ വാക്കുകളാണ് പ്രചോദനം.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം യൂത്ത് ലീഗിനുള്ള അംഗീകാരം കൂടിയാണ്. ആതിഥ്യം സ്വീകരിക്കുക എന്നത് പ്രവാചകചര്യയുടെ കൂടി ഭാഗമാണ്. എനിക്ക് നിങ്ങളുടെ ആശയത്തോട് വിയോജിപ്പുണ്ടാകാം. എന്റെ ആശയങ്ങളോട് നിങ്ങള്‍ക്കും വിയോജിപ്പുണ്ടാകാം. അതെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. നമ്മളെല്ലാ മനുഷ്യരാണ്. എല്ലാവരു ആദമില്‍നിന്ന്. ആദമാകട്ടെ ദൈവത്തില്‍നിന്നും. മനുഷ്യരെല്ലാം പരസ്പരം സഹായിച്ചാണ് ജീവിക്കേണ്ടത്. ദുരന്തമുഖത്തെല്ലാം മനുഷ്യര്‍ ഈ പാരസ്പര്യം കൈമാറുന്നു.

ഇരുപത് വര്‍ഷം മുമ്പുള്ള യുവാവ് നേരിട്ട പ്രശ്‌നമല്ല ഇപ്പോഴത്തേത്. അന്ന് പട്ടിണിയായിരുന്നു യുവാവിന്റെ പ്രശ്‌നമെങ്കില്‍ ഇപ്പോഴത് സമൃദ്ധിയുടേതാണ്. സമ്പന്നത എങ്ങിനെ ഉപയോഗിക്കണമെന്നതാണ് പുതിയ യുവത്വം നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഓരോരുത്തരും അവരുടെ ഓണ്‍ലൈന്‍ ലോകത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.സ്വന്തം നിലനില്‍പ് പോലും ഭീഷണിയാകുന്ന ഘട്ടത്തില്‍ നിസംഗരായി നില്‍ക്കുകയാണവര്‍. യുവാക്കള്‍ക്ക് ദിശാബോധം നല്‍കാനാണ് മതസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ശക്തിപകരുകയാണ് രാഷ്ട്രീയ സംഘടനകള്‍ ചെയ്യേണ്ടത്.

കേരളത്തില്‍ ഒരു റാഡിക്കല്‍ സൊസൈറ്റി വളര്‍ന്നുവരുന്നുവെന്ന് ഉത്തരേന്ത്യന്‍ മേഖലകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചുറ്റിലും കഴുകന്‍മാര്‍ വിഴുങ്ങാനിരിക്കുന്നതിന്റെ ഭീഷണി കാണാതിരിക്കരുത്. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായി ഒന്നിച്ചുചേരാന്‍ യൂത്ത് ലീഗ് തയ്യാറാണ്. മതസംഘടനകളും അതിന് തയ്യാറാകണം.

ഒരു ബഹുസ്വരസമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തെ മൊത്തം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രവര്‍ത്തനമേഖല വിപുലീകരിക്കുക. തര്‍ക്കങ്ങളല്ല മതം എന്നത് കാണിക്കണം. സമ്പൂര്‍ണമായ ജീവിതക്രമമാണ് ഇസ്‌ലാം എന്നത് വാക്കില്‍ മാത്രം പറഞ്ഞൊതുക്കരുത്. അങ്ങിനെ ജീവിച്ചുകാണിക്കണം.

ഫാഷിസത്തിന്റെ കടന്നുവരവ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഭീഷണിയാകുന്നത്. ടിസ്റ്റ സെതല്‍വാദിനെ പോലുള്ളവര്‍ തോക്കിന്‍ മുനയിലാണ്. ഗൗരി ലങ്കേഷിനെ പോലെയുള്ളവരെ കൊന്നുകഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്.
ഒരു ബഹുസ്വരസമൂഹത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായി ജീവിക്കാന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. പ്രവാചകന്റെ മദീന ജീവിതം വലിയൊരു പാഠമാണ്. പ്രവാചകന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞവര്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. എല്ലാവരെയും സഹോദരങ്ങളായി കാണുന്ന ജീവിതക്രമമാണ് മുന്നോട്ടുകൊണ്ടുവരേണ്ടത്. തിന്‍മകളോട് വിട്ടുവീഴ്ച്ചയില്ലാതെ ജീവിക്കാനാകണം

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending