Connect with us

Video Stories

സാംസ്‌കാരിക ശീലങ്ങളുടെ മുഹറം

Published

on

 

മുഹമ്മദ് ശാഫി

കരീബിയന്‍ രാജ്യമായ ട്രിനിഡാഡില്‍ ഹൊസയ് എന്ന പേരില്‍ വര്‍ണശബളമായ ഒരാഘോഷം വര്‍ഷംതോറും നടന്നുവരുന്നുണ്ട്. അറബിക് കലണ്ടറിലെ പുതുവര്‍ഷമായ മുഹര്‍റം ഒന്നാംദിനത്തില്‍ കനംകുറഞ്ഞ വസ്തുക്കള്‍ കൊണ്ട് പള്ളിയുടെ രൂപം – തസിയ – മനോഹരമായി കെട്ടിയുണ്ടാക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തസിയ വഹിച്ചുകൊണ്ട് തെരുവുകളിലൂടെയുള്ള ഘോഷയാത്രയാണ്. മുഹര്‍റം പത്തിന് കെട്ടുരൂപം കടലിലൊഴുക്കുന്നതോടെയാണ് ആഘോഷങ്ങളുടെ പര്യവസാനം. ഒന്നര ലക്ഷത്തില്‍ താഴെ മാത്രമുള്ള ജനങ്ങള്‍ പതിനഞ്ചോളം മതങ്ങളിലായി വിഭജിക്കപ്പെട്ട ട്രിനിഡാഡില്‍ ഹൊസായ് അതിപ്രധാനമായ മതേതര ആഘോഷമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയ ഷിയാ വിശ്വാസികള്‍ കൊണ്ടുചെന്നതാണ് കര്‍ബല യുദ്ധത്തില്‍ കൊല ചെയ്യപ്പെട്ട ഇമാം ഹുസൈന്റെ ഓര്‍മയിലുള്ള ‘ഹൊസയ്’ ആഘോഷം. ഇന്ത്യയില്‍ നിന്നു ചെന്നതാവണം ബിംബവുമായി ഘോഷയാത്ര നടത്തി കടലിലൊഴുക്കുന്ന ഹൈന്ദവ ആഘോഷങ്ങളുടെ രൂപഭാവങ്ങള്‍ ഹൊസയ്ക്കുള്ളതിന്റെ കാരണം. ഷിയാ-സുന്നി മുസ്‌ലിംകള്‍, ഹൈന്ദവര്‍, ക്രിസ്ത്യാനികള്‍, ബാപ്റ്റിസ്റ്റുകള്‍, ബഹായ്കള്‍, യോറുബകള്‍ തുടങ്ങി കരീബിയനിലെ ഒട്ടുമിക്ക മതസ്ഥരും ഹോസയ്‌ലും തസിയ നിമജ്ജനത്തിലും പങ്കെടുക്കുന്നു.
ഇസ്‌ലാമിക ചരിത്രത്തിലും അനുഷ്ഠാനങ്ങളിലും മുസ്‌ലിം ജീവിതത്തിലും അതീവ പ്രാധാന്യമുള്ള മുഹര്‍റം ലോകമെങ്ങും പുലര്‍ത്തുന്ന ഭിന്ന ഭാവങ്ങളില്‍ വര്‍ണപ്പൊലിമയുള്ള ഒന്നാണ് കരീബിയനിലേത്. ‘ഇസ്‌ലാമിക് റിപ്പബ്ലിക്’ ആയ പാക്കിസ്താനില്‍ പക്ഷേ, കാര്യങ്ങള്‍ ഗുരുതരമാണ്. ഇത്തവണ മുഹര്‍റം പുലരുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ദേശീയ ദിനപത്രമായ ‘ദി ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളിലധികവും നിരോധനങ്ങളുടേതായിരുന്നു. കുഴപ്പങ്ങളുണ്ടാകാതിരിക്കാന്‍ പലയിടങ്ങളിലും ഉലമാക്കള്‍ പ്രഭാഷണം നടത്തരുതെന്ന് അധികൃതരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇസ്‌ലാമാബാദില്‍ രണ്ടുമാസത്തേക്ക് ഇരുചക്രവാഹനങ്ങളില്‍ പിറകിലിരുന്നുള്ള സവാരി നിരോധിച്ചിരിക്കുന്നു.
സുന്നി – ഷിയാ വൈജാത്യം പ്രകടമായും പരോക്ഷമായും അനന്തമായി നിലനില്‍ക്കുന്ന ഇറാഖില്‍ മുഹര്‍റം സംഘര്‍ഷഭരിതമാകുമെന്ന് അമേരിക്കക്ക് ഉറപ്പുണ്ട്. ചരിത്രപ്രാധാന്യമുള്ള എണ്ണ നഗരമായ ബസറയില്‍ വിശേഷിച്ചും സ്ഥിതി അസ്വസ്ഥമാണ്. അമേരിക്ക കുടിയിരുത്തിയ ഭരണകൂടത്തിന്റെയും അധികൃതരുടെയും അഴിമതിയില്‍ പ്രതിഷേധിച്ച് ബസറയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത് ഇരുപതിലേറെ സിവിലിയന്മാര്‍. മുഹര്‍റം ഒമ്പതിനും പത്തിനും പുറത്തിറങ്ങരുതെന്ന്് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ എംബസി.
നമ്മുടെ പശ്ചിമ ബംഗാളില്‍, കുഴപ്പമുണ്ടാക്കാനുള്ള തീപ്പൊരികള്‍ നോക്കിയിരിക്കുന്ന സംഘ് പരിവാറിനെ സൂക്ഷിക്കണമെന്നാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കു നല്‍കുന്ന മുഹര്‍റം സന്ദേശം. തസിയ യാത്രയില്‍ വാളുകളും ലാത്തികളും പ്രദര്‍ശിപ്പിക്കരുതെന്നും മുഹര്‍റം ആഘോഷിക്കുമ്പോള്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കണമെന്നും തൃണമൂല്‍ ഓര്‍മിപ്പിക്കുന്നു. ‘ഒരു രാഷ്ട്രീയപാര്‍ട്ടി കലാപങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്; നമ്മളെന്തിനാണ് അവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുന്നത്?’- ബസീര്‍ഹഠില്‍ നിന്നുള്ള ലോക്‌സഭാ എം.പി. ഇദ്രീസ് അലിയുടെ ചോദ്യം.

***
1440-ാം ഹിജ്‌റ വര്‍ഷമാണ് പിറന്നിരിക്കുന്നത്. മക്കയിലെ 13 വര്‍ഷം നീണ്ട പ്രബോധനത്തിനു ശേഷം പ്രവാചകന്‍ മുഹമ്മദ് നബി മദീനയിലേക്കു പലായനം (ഹിജ്‌റ) ചെയ്തിട്ട് അത്രയും വര്‍ഷങ്ങളായെന്നര്‍ത്ഥം. മുഹര്‍റം പക്ഷേ, മുഹമ്മദ് നബിക്കു മുന്‍പും സംഭവബഹുലമായിരുന്നു. ആദം ഹവ്വമാര്‍ സൃഷ്ടിക്കപ്പെട്ടത്, സ്വര്‍ഗ നരകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്, ഇബ്രാഹിം നബി തീക്കുണ്ഠത്തില്‍ നിന്ന് എഴുന്നേറ്റു വന്നത്, അയ്യൂബ് നബിയുടെ രോഗം ഭേദമായത്, സുലൈമാന്‍ നബിക്ക് ലോകാധികാരം തിരിച്ചുകിട്ടിയത്, മൂസാ നബിയും ഇസ്രാഈല്യരും കടന്നുപോയ ചെങ്കടലില്‍ ഫറോവ മുങ്ങിമരിച്ചത്… അങ്ങനെ പലതും. 61-ാം ഹിജ്‌റ വര്‍ഷത്തില്‍ നടന്ന കര്‍ബല യുദ്ധവും ഇമാം ഹുസൈന്റെ രക്തസാക്ഷിത്വവും പില്‍ക്കാല ലോകചരിത്രത്തില്‍ മുഹര്‍റത്തെ ഒരു വഴിത്തിരിവായി പ്രതിഷ്ഠിച്ചു. പ്രവാചക പൗത്രനായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വം ലോക മുസ്‌ലിംകളുടെ കണ്ണീരായി; ഷിയാ ധാരയുടെ കേന്ദ്രബിന്ദുവും. നാല് പവിത്ര മാസങ്ങളിലൊന്നായി പ്രവാചകന്‍ തന്നെ വിശേഷിപ്പിച്ച മുഹര്‍റം പിന്നീട് മുസ്‌ലിംകളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രഗതിയില്‍ നിര്‍ണായകമായി.
ഇസ്‌ലാമിലെ അഞ്ചാം ഖലീഫ മുആവിയ ബിന്‍ അബൂ സുഫ്‌യാന്റെ മരണാനന്തരമാണ് പ്രവാചക പൗത്രന്‍ ഹുസൈന്റെയും കുടുംബത്തിന്റെയും ദാരുണമായ രക്തസാക്ഷിത്വമടക്കമുള്ള രക്തപങ്കിലമായ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ ജീവിതകാലത്ത് പിന്‍ഗാമിയെ പ്രഖ്യാപിക്കുകയില്ലെന്ന് മുആവിയയും പ്രവാചക പൗത്രനായ ഹസനും തമ്മില്‍ കരാറുണ്ടായിരുന്നു. മുആവിയയുടെ മരണശേഷം ഖലീഫയെ മുസ്‌ലിം സമുദായം തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിബന്ധന. പക്ഷേ, മുആവിയക്കു ശേഷം അദ്ദേഹത്തിന്റെ മകന്‍ യസീദ് ഭരണാധികാരിയായി ചുമതലയേറ്റു. ഇത്, മരണപ്പെട്ടുപോയ തന്റെ ജ്യേഷ്ഠ സഹോദരനുമായുള്ള മുആവിയയുടെ കരാര്‍ ലംഘനമായാണ് ഹുസൈന്‍ മനസ്സിലാക്കിയത്. കൂഫക്കാരാകട്ടെ, യസീദിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സമരത്തില്‍ ഹുസൈന്‍ നേതൃത്വം വഹിക്കണമെന്നഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തു.
സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രവാചക പരമ്പരയില്‍പ്പെട്ട തന്റെ ബന്ധുക്കളുമായാണ് ഹുസൈന്‍ കൂഫയിലേക്ക് പുറപ്പെട്ടത്. എന്നാല്‍, കര്‍ബലയിലെത്തിയപ്പോള്‍ അല്‍ഹുര്‍ ബിന്‍ യസീദ് അല്‍ തമീമി നയിച്ച യസീദിന്റെ സൈന്യം ഹുസൈന്റെ സംഘത്തെ ഉപരോധിച്ചു. അയ്യായിരത്തിലധികം വരുന്ന യസീദിന്റെ സൈന്യം നൂറില്‍പ്പരം പേര്‍ മാത്രമുള്ള ഹുസൈന്റെ സംഘവുമായി മുഹര്‍റം പത്തിന് യുദ്ധത്തിലേര്‍പ്പെട്ടു. ഹുസൈനും അര്‍ധസഹോദരന്‍ അബ്ബാസ് ബിന്‍ അലിയുമടക്കം സംഘത്തിലെ പുരുഷന്മാരില്‍ മിക്കവരും വധിക്കപ്പെട്ടു. ഹുസൈന്റെ സംഘത്തിനു മേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തി ദാഹജലം പോലും നല്‍കാതെ ക്രൂരമായി കൈകാര്യം ചെയ്തതിനു ശേഷമായിരുന്നു അനിവാര്യമായ യുദ്ധവും രക്തസാക്ഷിത്വവും. മുഹര്‍റം ഒമ്പതിനു രാത്രി, പ്രവാചക കുടുംബത്തില്‍പ്പെട്ട തന്റെ സംഘത്തോട് വരാനിരിക്കുന്ന ദിനത്തിന്റെ ഗൗരവത്തെപ്പറ്റി സംസാരിച്ചിരുന്നു. രക്ഷപ്പെടണമെന്നുള്ളവര്‍ക്ക് രാവു പുലരുംമുന്‍പേ താവളം വിട്ടുപോകാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം ഒരാള്‍ പോലും മടങ്ങാന്‍ കൂട്ടാക്കിയില്ല.
ഇമാം ഹുസൈന്റെ കൂഫയിലേക്കുള്ള പലായനവും കര്‍ബല യുദ്ധവും രക്തസാക്ഷിത്വവുമെല്ലാം സുന്നി-ഷിയാ വ്യത്യാസമില്ലാതെ ലോക മുസ്‌ലിംകള്‍ക്കിടയിലെ അമരസ്മരണകളാണ്. പ്രവാചകന്റെ പിന്തുടര്‍ച്ചയില്‍ ഒന്നാം ഖലീഫ അബൂബക്കറിനു മുകളില്‍ പ്രവാചകപൗത്രന്‍ അലിയെ പ്രതിഷ്ഠിക്കുന്ന ഷിയാക്കള്‍ കര്‍ബലയെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പരമപ്രാതിനിധ്യമായി കാണുന്നു. ഷിയാ ചരിത്രവും സാഹിത്യവും കലയുമെല്ലാം കര്‍ബലയുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്നതായി കാണാം. ഇമാം ഹുസൈന്റെ അന്ത്യയാത്രയെ സൂക്ഷ്മമായി വിവരിക്കുന്ന, അതിഭാവുകത്വം നിറഞ്ഞ സാഹിത്യകൃതികള്‍ ഷിയാധാരയില്‍ നിരവധിയാണ്.

***
ഇറാന്‍, ഇറാഖ്, പാക്കിസ്താന്‍, ഇന്ത്യ രാജ്യങ്ങളിലാണ് ഷിയാ വിഭാഗത്തിന്റെ മുഹര്‍റം ആചാരാനുഷ്ഠാനങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത്. ഷിയാ ഭൂരിപക്ഷവും ഭരണവുമുള്ള ഇറാനില്‍ അത് സമാധാനപരവും ശോകഭാവമുള്ളതുമാണ്. മുഹര്‍റത്തില്‍ പേര്‍ഷ്യന്‍ ജനത ആത്മീയ-ധ്യാനഭാവങ്ങളില്‍ ആമഗ്നരാവുന്നു. മാസമുടനീളം കറുത്തനിറമുള്ള വസ്ത്രമണിഞ്ഞാണ് ഇറാന്‍ ജനത പുറത്തിറങ്ങുക. ഹുസൈന്റെ ജീവത്യാഗ സ്മരണയില്‍ ഘോഷയാത്രകളും കുടിയിരിപ്പുകളുമുണ്ടാകും. മിക്ക വീടുകളിലും ആര്‍ക്കും കടന്നുചെല്ലാവുന്ന വിരുന്നുകള്‍ സംഘടിപ്പിക്കും. തെരുവുകളിലും റോഡരികിലും ഉയരുന്ന താല്‍ക്കാലിക തമ്പുകളില്‍ സൗജന്യമായി ചായയും സൂപ്പും വിതരണം ചെയ്യും. കര്‍ബലാ ചരിതം പാടിയും പറഞ്ഞും പകലിരവുകള്‍ സജീവമാകും. മുഹര്‍റത്തിലെ ആദ്യ പത്തുദിനങ്ങളില്‍ ഇറാനികള്‍ വിവാഹാഘോഷങ്ങളോ സന്തോഷ മുഹൂര്‍ത്തങ്ങളോ ഒരുക്കാറില്ല. ടെലിവിഷനിലും റേഡിയോയിലും കോമഡി ഷോകളും അടിപൊളി സംഗീതവുമുണ്ടാകില്ല. എല്ലാ പരിപാടികളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കര്‍ബലയെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. സ്വന്തം ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുന്ന ആചാരം നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നിയമംമൂലം നിരോധിച്ചിരിക്കുന്നു.
എണ്ണത്തില്‍ കുറവാണെങ്കിലും ഉത്തരേന്ത്യന്‍ ഷിയാക്കളുടെ ആഘോഷങ്ങള്‍ ഇന്ത്യയിലെ മുഹര്‍റത്തിന്റെ പ്രധാന സവിശേഷതയാണ്. സുന്നികള്‍ നബിദിനത്തിനെന്ന പോലെയാണ് ഷിയാക്കള്‍ മുഹര്‍റത്തിന് ഒരുങ്ങുന്നത്. കര്‍ബല അനുസ്മരണത്തിലും മജ്‌ലിസുകളിലും കറുത്ത വസ്ത്രങ്ങളണിഞ്ഞ് സുന്നികളും പങ്കെടുക്കാറുണ്ട്. തസിയ വഹിച്ചും കര്‍ബലാ ഗാനങ്ങള്‍ പാടിക്കൊണ്ടുമുള്ള ഘോഷയാത്രയും നെഞ്ചത്തടിച്ചു കൊണ്ടുള്ള മതാം വിലാപവുമാണ് ദക്ഷിണേഷ്യയിലെ ഷിയാ ആചാരങ്ങളുടെ സവിശേഷത. മിക്ക മജ്‌ലിസുകളും അവസാനിക്കുന്നത് തീവ്രഭാവമുള്ള മതാമോടു കൂടിയാണ്. സ്വന്തം ശരീരത്തെ കര്‍ബലയായി പ്രതീകവല്‍ക്കരിച്ച് നെഞ്ചത്തടിക്കുന്നതു മുതല്‍ അസ്വാഭാവിക ചേഷ്ടകളോടു കൂടിയ, രക്തമൊലിപ്പിക്കുന്ന തീവ്രത വരെ മതാമുകളിലുണ്ട്.

***
യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളിലൊന്നാണ് മുഹര്‍റം എന്നു പ്രവാചകന്‍. പക്ഷേ, മുസ്്‌ലിം ലോകത്ത് പലയിടങ്ങളിലും മുഹര്‍റം സംഘര്‍ഷങ്ങളുടേതാണ്. സാമ്രാജ്യത്വ ഇടപെടല്‍ കാരണം ഛിന്നഭിന്നമായിക്കിടക്കുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലും വിഭാഗീയതയും ഭീകരവാദവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ പാക്കിസ്താനിലും വര്‍ഗീയതയുടെ തീപ്പൊരി ആളിക്കത്തിക്കാന്‍ വെറുപ്പിന്റെ ശക്തികള്‍ തക്കംപാര്‍ത്തിരിക്കുന്ന നമ്മുടെ രാജ്യത്തുമൊന്നും ഹിജ്‌റ പുതുവര്‍ഷം സന്തോഷത്തിന്റേതല്ല. യു.എ.ഇയില്‍ ഇത്തവണ മുഹര്‍റത്തിന് സ്വകാര്യമേഖലയിലും അവധിയാണ്. മുഹര്‍റം ഒമ്പതിനും പത്തിനും നോമ്പെടുത്ത് ഹിജ്‌റയുടെ സന്ദേശം ഉള്‍ക്കൊള്ളുകയാണ് മുസ്‌ലിം ലോകം.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending