Connect with us

kerala

നാലാം വയസ്സിൽ മൊട്ടിട്ട പൈലറ്റ് മോഹം പൂവണിയിച്ച് മുഹമ്മദ് അഫ്നാൻ

മാനവിക വിഷയങ്ങൾ പഠിച്ചാലും മാനത്ത് പറക്കാം

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഏഴ് മണിക്കൂർ വിമാനം പറത്തിയ 19 കാരി ജുമാനയുടെ വൈറലായ പൈലറ്റ് പരിശീലന വാർത്തക്ക് പിന്നാലെ മലപ്പുറത്ത് നിന്ന് ഇതാ 200 മണിക്കൂറിലധികം വിമാനം പറത്തൽ പൂർത്തിയാക്കി ഇൻ്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മലപ്പുറം ഹാജിയാർ പള്ളി സ്വദേശി മുഹമ്മദ് അഫ്നാൻ.

പൈലറ്റ് പരിശീലനത്തിന് ചേരാൻ പ്ലസ് ടു വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിബന്ധന പാലിക്കാൻ ഹ്യൂമാനിറ്റീസ് പഠനം കഴിഞ്ഞ് സ്വന്തമായി സയൻസ് പഠിച്ചെടുത്താണ് ഈ മിടുക്കൻ ഉയർന്ന ഈ നേട്ടം കൊയ്തത്. നാലാം വയസ് മുതൽ അഫ്നാൻ്റെ മനസിൽ മൊട്ടിട്ട മോഹമായിരുന്നു പൈലറ്റാവുക എന്നത്. കഠിനമായ പരിശ്രമത്തിലുടെ ഇരുപത്തൊന്നാം വയസിൽ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് അഫ്നാൻ .

സാധാരണ കുടുംബത്തിൽ പിറന്ന് പൊതുവിദ്യാലയത്തിൽ പഠിച്ച് ഉന്നതമായ നേട്ടം കൈവരിച്ചതിന് പിന്നിൽ കഠിനാധ്വാനവും മാതാപിതാക്കളുടെ ശക്തമായ പിന്തുണയുമാണ് തുണയായ തെന്ന് അഫ്നാൻ പറയുന്നു.

മലപ്പുറം ഹാജിയാർ പള്ളിയിലെ മൊത്ത വിതരണ കമ്പനിയിലെ സെയിൽമാനായ വടക്കേവീട്ടിൽ അൻവറിൻ്റെയും വീട്ടമ്മയായ സാജിതയുടെയും രണ്ട് മക്കളിൽ മൂത്ത മകനായ അഫ്നാൻ നാലാം ക്ലാസ് വരെ മലപ്പുറം വലിയങ്ങാടി പുതിയ മാളിയേക്കൽ എൽ.പി.സ്കൂളിലും ഏഴാം ക്ലാസ് വരെ പാണക്കാട് എം.യു. എ.യു.പി.എ സിലും മേൽമുറി എം.എം.ഇ.ടി.എച്ച്.എസിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി മങ്കട പള്ളിപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഹ്യൂമാനിറ്റീസിൽ ഫുൾ എപ്ലസ് നേടി.

ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് ഫുട്ബോൾ കളിക്കാരനായിരുന്ന അഫ്നാൻ സ്കൂളിലെ ക്രിക്കറ്റ് ടീമിൻ്റെ ക്വാപ്റ്റനും എൻ.സി.സിയിൽ രാജ്യ പുരസ്ക്കാർ ജേതാവും, ഹയർ സെക്കണ്ടറിയിൽ എൻ.എസ്.എസ് ക്ലാപ്റ്റനുമായിരുന്നു. മലപ്പുറം ബോയ്സ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹംന ഏക സഹോദരിയാണ്.

കൃത്യമായ ഗൈഡൻസിൻ്റെ കുറവ് കൊണ്ടാകാം പൈലറ്റ് പരിശീലന കോഴ്സിന് സയൻസ് പഠിക്കണമെന്ന് പ്ലസ് ടു പഠനത്തിൻ്റെ പാതി സമയത്താണ് അറിയുന്നത്. തുടർന്നാണ് 2021ൽ കോഴിക്കോട് കാപ്റ്റൻസ് വിൻഡോ അക്കാഡമിയിൽ ബേസിക് പൈലറ്റ് കോഴ്സിന് ചേർന്നത്. ഇതിൻ്റെ കൂടെ തന്നെ നാഷണൽ ഓപ്പൺ സ്കൂൾ വഴി സയൻസ് കൂടി എഴുതിയെടുക്കുകയായിരുന്നു. പ്രാരംഭ പൈലറ്റ് കോഴ്സ് പൂർത്തീകരിച്ച ശേഷം 2023 ജൂലായ് മുതൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ഇൻവേർഷൻ ഫ്ലൈറ്റ് അക്കാഡമിയിൽ പറക്കൽ പരിശീലനത്തിന് ചേർന്നു.2024 ജൂലായിൽ 200 മണിക്കൂർ വിമാനം പറത്തൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെത്തി പഞ്ചാബിലെ പാട്യാല ഇന്ത്യൻ ഏവിയേഷൻ ഫ്ലയിംഗ് ക്ലബിൽ ചേർന്ന് ഇന്ത്യയിലെ ലൈസൻസും നേടി.

ഇപ്പോൾ എയർ ഇന്ത്യയിൽ നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ് അഫ്നാൻ പുതുവർഷത്തിൽ തൻ്റെ അധ്യാപകരെ കാണാൻ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ അഫ്നാന് സ്കൂൾ കരിയർ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിദ്യാർത്ഥികളുമായി തൻ്റെ വിജയഗാഥയെ കുറിച്ച് അഫ്നാൻ ഏറെ നേരം സംവദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി; വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കി

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

തൃശൂര്‍: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തില്‍ വെറുതെവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തന്നെ ആര്‍എസ്എസാണ് പ്രതികളെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്.

Continue Reading

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

Trending