Connect with us

Culture

മലയാളത്തിന്റെ പ്രീയസാഹിത്യകാരന്‍ എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് കുഞ്ഞാലികുട്ടി

Published

on

മലയാളത്തിന്റെ പ്രീയ എഴുത്തുകാരന്‍ എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് പി,കെ കുഞ്ഞാലികുട്ടി. എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്‌പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു. പ്രിയപ്പെട്ട എം ടി ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു എന്ന് കുഞ്ഞാലികുട്ടി.

മലയാളത്തിന്റെ അക്ഷര സന്പത്തും , വാക്കുകളിലെ തീക്ഷ്ണതയും, വൈകാരികതയുമെല്ലാം ഊറ്റിക്കുറുക്കി അക്ഷരങ്ങളാക്കി നമ്മിലേക്ക് പകര്‍ന്നു നല്‍കിയ മഹാനായ എഴുത്തുകാരനാണ് ശ്രീ എം ടി വാസുദേവന്‍ നായര്‍ എന്നും കുഞ്ഞാലികുട്ടി ഫേസ്ബുക്കല്‍ കുറിച്ചു.

എം ടി കഥകള്‍ വായിച്ചും ആസ്വദിച്ചും അതിലെ കഥാപാത്രങ്ങളെ മനസ്സില്‍ കൊണ്ടു നടന്നും വളര്‍ന്നു വന്ന ഒരു കാലം ഓര്‍ക്കുകയാണ്.
വൈദ്യുതീകരിക്കാത്ത എന്റെ പഴയ തറവാട്ടു വീട്ടിലെ ഇരുള്‍ പരന്ന മുറികളിലിരുന്ന് ‘കാല’ ത്തിലെ സേതുവിന്റെ ആത്മ സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയത്.. സ്‌കൂള്‍ കാലത്ത് കൂടെ പഠിച്ച കൂട്ടുകാര്‍ക്കിടയില്‍ എംടിയുടെ കഥാപാത്രമായ അപ്പുണ്ണിയെ തെരഞ്ഞത്.നാലുകെട്ട് നല്‍കിയ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെട്ടത.്

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിളയുടെ ഓളങ്ങളുടെ താളമാണ് എം ടി യുടെ രചനകള്‍ക്കെല്ലാം..ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കാണാന്‍ സാധിച്ച മഹാഭാഗ്യവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ നാളെ ശതാഭിഷേകനാവുകയാണ്.
മലയാളത്തിന്റെ അക്ഷര സന്പത്തും , വാക്കുകളിലെ തീക്ഷ്ണതയും, വൈകാരികതയുമെല്ലാം ഊറ്റിക്കുറുക്കി അക്ഷരങ്ങളാക്കി നമ്മിലേക്ക് പകര്‍ന്നു നല്‍കിയ മഹാനായ എഴുത്തുകാരനാണ് ശ്രീ എം ടി വാസുദേവന്‍ നായര്‍. ഏത് മലയാളിയേയും പോലെ അദ്ദേഹത്തിന്റെ കൃതികളുടെ വലിയ ആസ്വാദകനാണ് ഞാനും.
എം ടി കഥകള്‍ വായിച്ചും ആസ്വദിച്ചും അതിലെ കഥാപാത്രങ്ങളെ മനസ്സില്‍ കൊണ്ടു നടന്നും വളര്‍ന്നു വന്ന ഒരു കാലം ഓര്‍ക്കുകയാണ്.
വൈദ്യുതീകരിക്കാത്ത എന്റെ പഴയ തറവാട്ടു വീട്ടിലെ ഇരുള്‍ പരന്ന മുറികളിലിരുന്ന് ‘കാല’ ത്തിലെ സേതുവിന്റെ ആത്മ സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയത്.. സ്‌കൂള്‍ കാലത്ത് കൂടെ പഠിച്ച കൂട്ടുകാര്‍ക്കിടയില്‍ എംടിയുടെ കഥാപാത്രമായ അപ്പുണ്ണിയെ തെരഞ്ഞത്.നാലുകെട്ട് നല്‍കിയ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെട്ടത്..
വാക്കുകളിലൂടെ അദ്ദേഹം വരച്ചിട്ട രൂപങ്ങളും, ഭാവങ്ങളും, വേദനകളും, ചിന്തകളും, പരിഭവങ്ങളും രണ്ടു തലമുറകള്‍ പിന്നിട്ട് മൂന്നാം തലമുറയിലേക്കും പടരുകയാണ് . മലയാളത്തിന്റെ ബോധധാരയില്‍ അദ്ദേഹം ചേര്‍ത്തു കെട്ടിയ ഭാവനകളും ചിന്തകളും മറ്റൊരു എഴുത്തുകാരനും ചെലുത്താന്‍ കഴിയുന്നതിനപ്പുറം സ്വാധീനം ഉള്ളവയായിരുന്നു. എം ടി യുടെ തിരക്കഥകളും മലയാളികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മലപ്പുറത്തിന്റെയും മലബാറിന്റെയും നന്മകളും അവിടത്തെ പച്ചയായ മനുഷ്യരുടെ ജീവിത താളങ്ങളും കേരളത്തിന്റെ പൊതു സമൂഹത്തിന് മനസ്സിലാക്കുന്നതിന് എംടി യുടെ രചനകള്‍ സഹായകമായി.
എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്‌പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു.
പ്രിയപ്പെട്ട എം ടി ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ശതാഭിഷേകത്തിന്റെ നിറവില്‍ എല്ലാ ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending