Connect with us

kerala

ഗ്രാമത്തെ കുറിച്ചൊരു നോവല്‍ പണിപ്പുരയില്‍; മനസ്സു തുറന്ന് എംടി

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ എംടി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു.

Published

on

കോഴിക്കോട്: ഗ്രാമത്തെ കുറിച്ചൊരു നോവല്‍ മനസ്സിലുണ്ടെന്ന് വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. നോവല്‍ കുറച്ചെഴുതിയിട്ടുണ്ട് എന്നും കാലം മാറുന്നതിന് അനുസരിച്ച് അതിന് കൂടുതല്‍ പ്രസക്തി കൈവരുകയാണ് എന്നും എംടി പറഞ്ഞു. മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തില്‍ മകള്‍ അശ്വനി ശ്രീകാന്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (അഭിമുഖത്തിന്റെ ഒരു ഭാഗം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ എംടി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു. ലൈഫ് ഓഫ് എമിലി സോളയാണ് ആദ്യമായി കണ്ട ഇംഗ്ലീഷ് സിനിമ. അന്ന് കോഴിക്കോട്ട് ക്രൗണില്‍ മാത്രമാണ് ഇംഗ്ലീഷ് സിനിമകള്‍ വരുന്നത്. പിന്നെ സ്ഥിരമായി ഇംഗ്ലീഷ് പടങ്ങള്‍ കാണുന്നത് ക്രൗണില്‍ നിന്നാണ്- അദ്ദേഹം പറഞ്ഞു.

ശോഭന പരമേശ്വരന്‍ നായരുമായുള്ള ബന്ധമാണ് സിനിമയിലേക്ക് നയിച്ചത്. അദ്ദേഹം നല്ല വായനക്കാരനായിരുന്നു. ബഷീറിന്റെ അടുത്ത ലോഹ്യക്കാരനും. തൃശൂരുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പലരും വരും. ഒരിക്കല്‍ സത്യന്‍ മാസ്റ്റര്‍ വന്നിരുന്നു. അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. അങ്ങനെയാണ് സിനിമയുമായി ബന്ധപ്പെടുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാമൂഴത്തെ കുറിച്ചുള്ള ചോദ്യത്തിന് പല ക്യാറക്ടറും വികസിപ്പിക്കേണ്ടി വന്നു എന്ന് അദ്ദേഹം പറയുന്നു.

‘ അത്യാവശ്യം ചിലതൊക്കെ വന്നിട്ടുണ്ട്. ഘടോല്‍ക്കചന്‍. അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അതു കുറച്ചുകൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകന്‍. നമ്മള്‍ ശ്രദ്ധയാകര്‍ഷിക്കാതെ പോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാന്‍ കുറച്ചുകൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസന്‍ ഋഷിതുല്യനായ ആളാണ്. പക്ഷേ, ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചുകൂടി ശ്രദ്ധയാകര്‍ഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വര്‍ക്ക് തയാറാക്കിയെന്നുള്ളതാണ്. ഞാന്‍ കുറെ വായിച്ചു നോട്ട് എടുത്തതാണ്. അപ്പോള്‍ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി’ – അദ്ദേഹം പറഞ്ഞു. തിരക്കഥയ്ക്ക് വേണ്ടി കൂടുതലായൊന്നും റഫര്‍ ചെയ്യേണ്ടി വന്നില്ല എന്നും നോവലിനു വേണ്ടി അന്നു ചെയ്ത റഫറന്‍സ് ഉപകാരപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.

film

പാൻ ഇന്ത്യൻ സിനിമയുമായി ആന്റണി വർഗീസ് – കീർത്തി സുരേഷ് ടീം ഒന്നിക്കുന്നു..

പ്രോജക്ട് സൈനിങ്‌ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

Published

on

യുവതാരം ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിങ്‌ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വർഗീസ്  കീർത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ താരമായ കീർത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ വൈകാതെ പുറത്ത് വിടും എന്നാണ് സൂചനകൾ. ഡിജിറ്റൽ മാർക്കറ്റിംഗ് – വിവേക് വിനയരാജ്, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ കൺസൽട്ടന്റ് ആൻഡ് സ്ട്രാറ്റജി – ലക്ഷ്മി പ്രേംകുമാർ.

Continue Reading

kerala

കൊല്ലത്ത് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍

കടയ്ക്കല്‍ പാലക്കല്‍ വാര്‍ഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാള്‍.

Published

on

കൊല്ലം കടയ്ക്കലില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍. കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് സ്വദേശി അജുഷ് അശോകനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 15 ഗ്രാം എംഡിഎംഎ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു.

കടയ്ക്കല്‍ പാലക്കല്‍ വാര്‍ഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകനാണ് ഇയാള്‍. ബാംഗ്ലൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊല്ലത്ത് എത്തിച്ച ശേഷം ബസില്‍ നാട്ടിലേക്ക് വരവേയാണ് ഇയാളെ പിടികൂടിയത്.

Continue Reading

kerala

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

2026 ഫെബ്രുവരി 17 മുതല്‍ പരീക്ഷ ആരംഭിക്കും.

Published

on

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. രാവിലെ 10:30ന് ആരംഭിക്കുന്ന വിധത്തില്‍ 2026 ഫെബ്രുവരി 17 മുതല്‍ പരീക്ഷ ആരംഭിക്കും. ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായ ഷെഡ്യൂള്‍ ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി, 2026 മുതല്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്ഇ പ്രഖ്യാപിച്ചു.

മാര്‍ച്ച് പത്തിനാണ് പത്താംക്ലാസ് പരീക്ഷകള്‍ അവസാനിക്കുന്നത്. 2025 സെപ്റ്റംബര്‍ 24ന് തന്നെ 9, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഡാറ്റയെ അടിസ്ഥാനമാക്കി, പരീക്ഷയ്ക്ക് 146 ദിവസം മുമ്പ്, താല്‍ക്കാലിക തീയതിയുടെ ഷീറ്റ് പുറത്തിറക്കിയെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറെടുപ്പിനായി മതിയായ സമയം നല്‍കുമെന്നും ബോര്‍ഡ് അറിയിച്ചു.

 

Continue Reading

Trending