Connect with us

Video Stories

അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം യൂത്ത് ലീഗ്

Published

on

കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ട. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11ലക്ഷം വരെ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിക്ക് കളമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ആറു മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനം ശിക്ഷ ആറു മാസത്തേക്ക് നീട്ടി വെച്ചു എന്നതിന് തുല്യമാണ്. ഫീസ് വര്‍ധനവിന്റെ പേരില്‍ അഡ്മിഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം നേതാക്കള്‍ തുടര്‍ന്നു.
സാമൂഹ്യ നീതിയും മെറിറ്റും അട്ടിമറിച്ചു മത സംഘടനകളുടെ കത്ത് നല്‍കിയാല്‍ മാത്രമേ അഡ്മിഷന്‍ കൊടുക്കേണ്ടതുള്ളൂ എന്ന ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും ചില മാനേജ്‌മെന്റ്കള്‍ക്ക് ലഭിക്കാന്‍ ഇടയാക്കിയതും സംസ്ഥാന സര്‍ക്കാര്‍ ആണ്. ക്യാപിറ്റേഷന്‍ ഫീസിന് അവസരമൊരുക്കാനാണ് ഇത്തരം ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചിരുന്നുവെങ്കിലും കോടതി വഴി ഈ ഉത്തരവ് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണുണ്ടായത്. സമാനമായ സാഹചര്യമാണ് ഫീസ് വര്‍ധനവിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ഇല്ലാത്ത വിധം മെറിറ്റും സാമൂഹ്യ നീതിയും അട്ടിമറിക്കുകയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ഫീസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകകയും ആണ് ഇടത് പക്ഷ സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു.

വെള്ളം കുടിപ്പിച്ച
സര്‍ക്കാരിനെതിരെ വെള്ളം നല്‍കി പ്രതിഷേധിച്ച് എം.എസ്.എഫ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ‘വെള്ളംകുടിപ്പിച്ച’ സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തി എം.എസ്.എഫ്. തലസ്ഥാനത്ത് മെഡിക്കല്‍ അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നവര്‍ക്കും സ്വാശ്രയത്തില്‍ നിരാശ്രയരായവര്‍ക്കും കുടിവെള്ളം നല്‍കിയാണ് എം.എസ്.എഫ് പ്രതിഷേധിച്ചത്. ഫീസും ബാങ്ക് ഗ്യാരണ്ടിയും ഉള്‍പെടെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയില്‍ തകര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും സജീവമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമെങ്കിലും കൊടും ചൂടില്‍ വലഞ്ഞു നിന്ന രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടിവെള്ളവിതരണം ആശ്വാസമേകി. എം.എസ്.എഫ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും മഷിയിട്ടുനോക്കായാല്‍ കാണാത്ത സ്ഥിതിയായെന്ന് അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോഴെല്ലാം ആദര്‍ശങ്ങള്‍ മറന്നുപോകുകയാണവര്‍. സ്വാശ്രയ മാനേജ്‌മെന്റുകളെ കയറൂരിവിട്ട സര്‍ക്കാരിന് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം മാപ്പുനല്‍കില്ലെന്നും മിസ്ഹബ് പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, കെ.ടി റൗഫ്, ഷഫീക്ക് വഴിമുക്ക്, അംജദ് കുരീപ്പള്ളി, ബിലാല്‍ റഷീദ്, ഹമീം മുഹമ്മദ്, എ.പി. മിസ്‌വര്‍, അഫ്‌നാസ് ചോറോട്, അന്‍സാര്‍ പെരുമാതുറ, അസ്‌ലം.കെ.എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.
ബാങ്ക് ഗ്യാരണ്ടിയില്‍
ഇളവ് നല്‍കാമെന്ന് എം.ഇ.എസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കാനാകാതെ വിദ്യാര്‍ത്ഥികള്‍ നട്ടം തിരിയുമ്പോള്‍ ഇളവ് അനുവദിക്കാമെന്ന് മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്). ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ തയാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചതായി എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു.പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പൂര്‍ണമായി ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് ഒഴിവാക്കും. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അവരുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന രേഖകളും ബന്ധപ്പെട്ട മതസ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത, മുജാഹിദ്, ജമാഅത്ത് നേതൃത്വങ്ങള്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഗ്യാരണ്ടി ഒഴിവാക്കാം. സാമ്പത്തിക പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ക്ക് പുറമെയാണിത് ഹാജരാക്കേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിച്ചുപോകാനാണ് എം.ഇ.എസ് ആഗ്രഹിക്കുന്നതെന്നും ആര്‍ക്കും പഠിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യതൊഴിലാളി മക്കളുടെ ഫീസ് സര്‍ക്കാര്‍
നല്‍കണം- എസ്.ടി.യു
തിരുവനന്തപുരം: നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്ന മത്സ്യതൊഴിലാളി മക്കളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending