kerala
എം.എസ്.എഫ് സ്റ്റുഡൻസ് വാർ ഫെബ്രുവരി 26ന് കോഴിക്കോട്

മലപ്പുറം: “വീഴ്ചകളുടെ വിദ്യാഭ്യാസവകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം” എന്ന പ്രമേയം മുൻ നിർത്തി കൊണ്ട് ഇടതു പക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്ന അജണ്ട മുൻനിർത്തി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് വിദ്യാർത്ഥി റാലിയോട് കൂടി നടത്തുന്ന “സ്റ്റുഡൻസ് വാർ” ന്റെ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെയും കെ.പി.എ മജീദ് സാഹിബിന്റെയും സാനിധ്യത്തിൽ നിർവഹിച്ചു.
ഇടത് പക്ഷ സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ, മേഖലാ തലത്തിൽ ജനുവരി 31 ന് സമരച്ചുമര്, ഫെബ്രുവരി 6 ന് പ്രോട്ടസ്റ്റിംഗ് പ്ലോട്ട്, ഫെബ്രുവരി 13ന് സ്റ്റുഡന്റസ് ഓടിറ്റ് എന്നീ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി. പി.എസ്.സിയുടെ കെടുകാര്യസ്ഥത, സർവകലാശാല മാർക്ക്ദാനം, പരാജയപ്പെട്ട പൊതു വിദ്യാഭ്യാസ സംവിധാനം, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അപര്യാപ്തത, പാലത്തായി വിദ്യാർത്ഥിനിക്ക് നീതി ലഭ്യമാക്കുക, വാളയാറിലെ ദളിത് വിദ്യാർത്ഥിനികളോടുള്ള അനീതി, കലാലയങ്ങളെ വിഴുങ്ങുന്ന ലഹരി മാഫിയയും വിതരണക്കാരായി പാർട്ടി ബന്ധുക്കളും, ആയുധപുരകളായി മാറുന്ന ഏകാധിപത്യ പാർട്ടി കലാലയങ്ങൾ, പുത്തൻ സർവകലാശാലകളില്ലാതെ പോയ 5വർഷങ്ങൾ, അശാസ്ത്രീയമായ ഓൺലൈൻ ക്ലാസുകൾ, കൊറോണ കാലത്തെ ഫീസിളവ്, നെയ്യാറ്റിൻകര സർക്കാർ നടപടിയിൽ അനാധമായ വിദ്യാർത്ഥിത്വം, മാനേജ്മെന്റ് പ്രീണനം മുഖമുദ്രയാക്കിയ സർക്കാർ എന്നീ വിഷയങ്ങളാണ് സ്റ്റുഡൻസ് വാറിൽ പ്രധാനമായും ഉയർത്തി കൊണ്ട് വരിക.
സമരച്ചുമര്
സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്
പരിപാടി സംഘടിപ്പികണ്ടത്. കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങളുടെ ( ഓൺലൈൻ ക്ലാസിന്റെ പേരിൽ വളാഞ്ചേരിയിലെ സഹോദരിയെ കൊലക്ക് കൊടുത്തത് , ഹൈടെക് ക്ലാസ്സുകളുടെ മേനി പറയുന്ന കാലത്ത് ക്ലാസ് റൂമിൽ നിന്ന് പ്രിയപ്പെട്ടവൾ പാമ്പുകടിയേറ്റ് മരിച്ചത്, ടീച്ചറമ്മയുടെ നാട്ടിൽ നാലാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്, ഫീസ് വർദ്ധനവ്, അവകാശ നിഷേധം മെറിറ്റ്,അട്ടിമറി ചരിത്രത്തിലാദ്യമായി എസ്എസ്എൽസി പരീക്ഷ രണ്ടുതവണ എഴുതിയത് തുടങ്ങിയ നിരുത്തരവാദ സമീപനങ്ങളുടെ) രേഖകൾ തയ്യാറാക്കി എല്ലാ ശാഖകളിലും പോസ്റ്റർ, ചുമരെഴുത്ത് രൂപത്തിൽ പതിക്കുക
പ്രൊട്ടസ്റ്റിങ് പ്ലോട്ട്
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന് ഉത്തരവാദിത്വത്തിലും പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപങ്ങൾ തയ്യാറാക്കി പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ഥാപിക്കുക.
സ്റ്റുഡൻസ് ഓഡിറ്റ്
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ ഓഡിറ്റ് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ വിദ്യാർത്ഥി സാന്നിധ്യത്തിൽ നടത്തുക. പൊതുപരിപാടി രൂപത്തിൽ നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നത്
സ്റ്റുഡൻസ് വാർ ന്റെ പ്രചാരണാർത്ഥം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിന്റെ അധ്യക്ഷതയിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചേർന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരവും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജുവും സന്നിഹിതരായി. യോഗത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ സ്വാഗതവും ട്രഷറർ സി.കെ നജാഫ് നന്ദിയും രേഖപ്പെടുത്തി.എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡണ്ട് എ.പി അബ്ദുസമദ് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ , പി പി ഷൈജൽ,റംഷാദ് പള്ളം, കെ.എം ഫവാസ്,ആബിദ് അറങ്ങാടി അഷർ പെരുമുക്ക്, കെ.എം ഷിബു, ബിലാൽ റഷീദ്, അൽത്താഫ് സുബൈർ,ഫിറോസ് പള്ളം, ഫാരിസ് പൂക്കോട്ടൂര്, കെ ടി റഹൂഫ് എന്നിവർ സംസാരിച്ചു
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
kerala
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്
പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.
നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍