Connect with us

kerala

കുസാറ്റിലും കുതിപ്പ് കാട്ടി എം.എസ്.എഫ്

സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്‌കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം

Published

on

എറണാകുളത്തിന്റെ ഹൃദയമുറ്റത്ത് പുതിയ ചരിത്രം രചിച്ച് എം.എസ്.എഫ്. ദീര്‍ഘകാലം എസ്.എഫ്.ഐ ആധിപത്യം തുടര്‍ന്നിരുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എം. എസ്.എഫിന് ചരിത്ര മുന്നേറ്റം. മത്സരിച്ച സീറ്റുകളില്‍ അധികവും വിജയിച്ച തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യു.യു.സിമാരെ എം. എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് എസ്.എഫ് ഐ അധിപത്യം പ്രകടിപ്പിച്ചിരുന്ന ഇടങ്ങളിലാണ് എം എസ്. എഫിന് വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.

സര്‍വകലാശാലയില്‍ പതിനെട്ട് സീറ്റുകളിലേക്കാണ് എം. എസ്.എഫ് മത്സരിച്ചത്. അതില്‍ പതിമൂന്ന് സീറ്റുകളും എം. എസ്.എഫ് നേടിയെടുത്തു. എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്ന സീറ്റുകളിലടക്കം എം എസ് .എഫ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര യു.യു.സി മാരെ എം.എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. പരാജയപ്പെട്ട സീറ്റുകള്‍ ചെറിയ വ്യത്യാസങ്ങള്‍ക്കാണ് നഷ്ടപ്പെട്ടത്. ഒരു സീറ്റ് ടോസിലാണ് നഷ്ടപ്പെട്ടത്.

എസ്.എഫ്.ഐ ആധിപത്യം സ്ഥാപിച്ചിരുന്ന സ്‌കൂള്‍ ഓഫ് ഇന്റസട്രിയല്‍ ഫിഷറീസില്‍ നിന്നടക്കം വിദ്യാര്‍ത്ഥി പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാന്‍ എം. എസ്.എഫിന് കഴിഞ്ഞു. സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്‌കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം എന്ന് എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, എം. എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍, ജലീല്‍ കാടാമ്പുഴ, എ.വി നബീല്‍, ഹാഫിസ്, റമീസ്, സി.കെ ഷാമിര്‍ , മാഹിന്‍ ഉമ്മര്‍ അഡ്വ. അജാസ് സലീം എന്നിവര്‍ പറഞ്ഞു.

kerala

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്

ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

Published

on

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

kerala

ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്‌ലിംലീഗ്

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

Published

on

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിച്ച സാങ്കേതികതികവോടെയും ധൈര്യവും മാതൃകാപരമാണ്. ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവ തീവ്രവാദത്തെ തുരത്തുന്നതിലും അവരുടെ താവളങ്ങള്‍ നിലംപരിശാക്കുന്നതിലും കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിനും നമ്മുടെ സായുധ സേനയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കിയ ഐക്യത്തിന്റെ ആത്മാവിനെ മുസ്‌ലിംലീഗ് പ്രശംസിക്കുന്നു.

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം അന്താരാഷ്ട്ര സമൂഹവുമായും ഐക്യരാഷ്ട്രസഭയുമായും നയതന്ത്രപരമായ ‘ചാനലുകളില്‍’ സജീവമായി പ്രവര്‍ത്തിക്കാനും തന്ത്രപരമായ സംയമനം പാലിക്കാനും മുസ്‌ലിംലീഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലും നമ്മുടെ ദേശീയ സമഗ്രതയുടെയും ശക്തിയുടെയും മൂലക്കല്ലായി നിലനില്‍ക്കുന്ന വൈവിധ്യത്തില്‍ ഐക്യത്തിന്റെ ശാശ്വതമായ മൂല്യങ്ങളിലും മുസ്‌ലിംലീഗ് ഉറച്ച വിശ്വാസം ആവര്‍ത്തിക്കുന്നു.

തുടര്‍ച്ചയായ ജാഗ്രത, ദുരിതബാധിതരായ സാധാരണക്കാരോട് അനുകമ്പ, സമാധാനം, സംഭാഷണം, ഐക്യം എന്നിവയ്ക്കുള്ള പുതുക്കിയ ദേശീയ പ്രതിബദ്ധത എന്നിവ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Continue Reading

kerala

അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസ് പിടിയില്‍

അഭിഭാഷകയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍. ഒളിവിലായിരുന്ന പ്രതി ബെയ്‌ലിന്‍ ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് തുമ്പ പൊലീസ് പിടികൂടിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്‌ലിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. അഭിഭാഷകയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു. അതേസമയം, ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.

Continue Reading

Trending