kerala
‘റഫീഖേ നീ കുറിച്ചു വെച്ചോ… നിന്റെ നാളുകള്‍ എണ്ണപ്പെട്ടു… ഒന്നില്ലേല്‍ കുപ്പം ലത്തീഫിന്റെ അവസ്ഥ, അല്ലേല്‍ ശിഷ്ടകാലം നീ ഇഴഞ്ഞു ജീവിക്കും…!”
എന്തിനാണ് ഉപ്പാ സുഖമായി ജീവിക്കേണ്ട ഈ സമയം പാര്‍ട്ടി എന്ന് പറഞ്ഞ് ജീവന്‍ പോലും പണയം വെക്കുന്നു എന്ന നിരന്തര ചോദ്യത്തിന് ഉപ്പ പറഞ്ഞ മറുപടി ‘നമ്മുടെ മുന്‍ നേതാക്കള്‍ ഈ തരത്തില്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഞാനും മോളും ഇന്നിവിടെ ഇത്ര സുഖമായി ജീവിക്കില്ലായിരുന്നു’ എന്നതാണ്.

MSF സംസ്ഥാന സെക്രട്ടറിയും ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ റുമൈസ റഫീഖ് കണ്ണൂരിലെ സി.പി.എം അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്്..
‘റഫീഖേ നീ കുറിച്ചു വെച്ചോ…
നിന്റെ നാളുകള്‍ എണ്ണപ്പെട്ടു…
ഒന്നില്ലേല്‍ കുപ്പം ലത്തീഫിന്റെ അവസ്ഥ,
അല്ലേല്‍ ശിഷ്ട കാലം നീ ഇഴഞ്ഞു ജീവിക്കും…!”
വീട്ടിനടുത്തെത്തുമ്പോഴേക്കും അലറിവിളിച്ചുകൊണ്ട് ശൗര്യവും, ഭാവവും മാറുന്ന മുദ്രാവാക്യം, കൂട്ടുകാരുമൊത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസ്സുകാരിയായ ഞാനാ ചുവന്ന കൊടി പിടിച്ചവരുടെ കൊലവിളി കേട്ട് ഞെട്ടിയിരുന്നു. സിപിഐഎം കമ്മ്യുണിസ്റ്റുകാരുടെ കൊലവിളി മുദ്രാവാക്യത്തിലെ കഥാപാത്രമായ റഫീഖ് എന്റെ ഉപ്പയാണ്, കുപ്പം ലത്തീഫ് കമ്മ്യുണിസ്റ്റുകള്‍ തളിപ്പറമ്പ് ഹൈവേയില്‍ നിന്നും എല്ലാവരും നോക്കിനില്‍ക്കേ കുത്തി കൊലപ്പെടുത്തിയ പാവം ഒരു ചെറുപ്പക്കാരനും. പിന്നീട് മനസ്സ് മുഴുവന്‍ ഇരുട്ട് ബാധിച്ച അവസ്ഥയായിരുന്നു. ജീവനായി കരുതുന്ന ഉപ്പയെ ഇല്ലാതാക്കുമെന്ന കൊലവിളി ഒരു ആറ് വയസ്സുകാരിയില്‍ ഉണ്ടാക്കിയ ഭീതി ചെറുതൊന്നുമല്ല. അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ അടുത്ത പ്രദേശമായ സിപിഐഎമ്മിന്റെ തട്ടകത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടി സിസ്റ്റം ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സ്വയം പ്രഖ്യാപിത കമ്യുണിസ്റ്റ് കോടതി വിധിയുടെ അടിസ്ഥാനം.
പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന മാര്‍ക്കിസ്റ്റ് കിരാതന്മാരുടെ കയ്യാല്‍ ഉപ്പാക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി ഞങ്ങളുടെ വീടിന്റെ ഉറക്കം കെടുത്തി. ഉപ്പ വരാന്‍ അല്‍പ്പം വൈകിയാല്‍ പോലും ഉള്ള്പിടഞ്ഞ് വാതിലിനരികില്‍ കാത്തിരിക്കും. അനാഥത്വം എന്റെ തൊട്ടടുത്താണോ എന്ന ചിന്ത അലട്ടി കൊണ്ടേയിരുന്നു…..!
എന്തിനാണ് ഉപ്പാ സുഖമായി ജീവിക്കേണ്ട ഈ സമയം പാര്‍ട്ടി എന്ന് പറഞ്ഞ് ജീവന്‍ പോലും പണയം വെക്കുന്നു എന്ന നിരന്തര ചോദ്യത്തിന് ഉപ്പ പറഞ്ഞ മറുപടി ‘നമ്മുടെ മുന്‍ നേതാക്കള്‍ ഈ തരത്തില്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഞാനും മോളും ഇന്നിവിടെ ഇത്ര സുഖമായി ജീവിക്കില്ലായിരുന്നു’ എന്നതാണ്. ആദ്യകാല ഉറച്ച കമ്മ്യൂണിസ്റ്റുകാരന്റെ മകനായ എന്റെ ഉപ്പയുടെ അടുത്ത് നിന്ന് അന്ന് തൊട്ടാണ് ഞാന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്.
പിന്നീടങ്ങോട്ട് കേട്ട വിവിധ സംഭവങ്ങള്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരതയെ തുറന്ന് കാട്ടുന്നതായിരുന്നു. നാട്ടില്‍ ചില ദിവസങ്ങളില്‍ രാവിലെ കറുത്ത കൊടി പ്രത്യക്ഷപ്പെടും. അതൊരു മുന്നറിയിപ്പാണ്, കമ്മ്യൂണിസ്റ്റുകാര്‍ ഏതെങ്കിലും മുസ്ലിംലീഗ് പ്രവര്‍ത്തകനെ കൊല ചെയ്യാന്‍ പോവുന്നു എന്ന മുന്നറിയിപ്പ്. അഥവാ ഏതോ ഒരു മുസ്ലിം ലീഗുകാരന്റെ മരണമടുത്തു എന്നര്‍ത്ഥം. ആ കരിങ്കൊടിയുയര്‍ന്നാല്‍ ലീഗുകാരുടെ വീടുകളില്‍ ഭീതിയുടെ ഭീകരത വേട്ടയാടും, വീടുകളില്‍ നിന്നും തന്റെ ഭര്‍ത്താവിനോ, ഉപ്പയ്‌ക്കോ, സഹോദരനോ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതിയില്‍ ഏങ്ങിക്കരയുന്ന സ്ത്രീകളുടെ ശബ്ദമാണ് ഉയര്‍ന്ന് കേള്‍ക്കുക.
അങ്ങനെ ഒരു കൊലവിളി പ്രകടനവും കറുത്ത കൊടിയും ഉയര്‍ന്നതിന് ശേഷമാണ് പട്ടുവത്തെ ഏറ്റവും സാധുവായ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അന്‍വര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ കൊല്ലപ്പെടുന്നത്.
വേട്ടയാടല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. നാട്ടിലെ പല ലീഗുകാരുടേയും വീടും, വാഹനങ്ങളും, കച്ചവട സ്ഥാപനങ്ങളും തകര്‍ത്തു കൊണ്ടേയിരിക്കുന്ന വാര്‍ത്തകളാണ് ഓരോ പുലരിയും സമ്മാനിച്ചത്.
അതിനിടയില്‍ ഏതോ സിപിഐഎം പ്രവര്‍ത്തകനെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ബസ്സില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച കുറ്റം ഉപ്പയുടെ തലയില്‍ കെട്ടിവെക്കുകയും വധശ്രമത്തിന് ഒന്നാം പ്രതിയാക്കുകയും ചെയ്തു. മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത വിഷയത്തിന്മേലും, ചെയ്യാത്ത കുറ്റത്തിന്റെ പേരിലും മാസങ്ങളോളം ഒളിവില്‍ കഴിയേണ്ടി വരികയും, മക്കളെ കാണാന്‍ ആഗ്രഹം തോന്നുമ്പോള്‍ വിളിച്ചു പരസ്പരം സങ്കടപ്പെടാന്‍ മാത്രം കഴിയുന്ന ഗതികേട്. നിരന്തരമായി സെര്‍ച്ചിന്റെ പേരില്‍ സ്ത്രീകളും കുട്ടികളും മാത്രമുള്ള ഞങ്ങളുടെ വീട് പോലീസ് വളയുകയും, പരിശോധനയും നടന്നുകൊണ്ടേയിരുന്നു.
പഴയ കാലത്തെ ഉറച്ച കമ്മ്യൂണിസ്റ്റ് ആശയക്കാരനായ വല്യുപ്പ തന്റെ മക്കള്‍ അനുഭവിക്കുന്ന ദുരവസ്ഥയില്‍ മനംനൊന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെറുത്ത് മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉപ്പാനെ വേട്ടയാടപ്പെട്ടപ്പോഴും, ജീവന് ഭീഷണിയുണ്ടായപ്പോഴും, അപമാനിക്കപ്പെട്ടപ്പോഴും, കള്ള കേസില്‍ കുടിക്കിയപ്പോഴും, അനിയന്മാരെ ഉള്‍പ്പെടെ ഉപദ്രവിച്ചാപ്പോഴും തളരാതെ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ഉപ്പയുടെ ആവേശത്തിന്റെ കടും പച്ച ചോര തന്നെയാണ് മകളായ എനിക്കും കിട്ടയത്, പ്രവര്‍ത്തിക്കാന്‍ ഉള്ള ഉത്തേജനവും ഇത് തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നു.
തളിപ്പറമ്പിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നൂറോളം മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ, അതിക്രൂരമായി അക്രമിക്കപ്പെടുകയോ ചെയ്തു. എന്തും നേരിടാനുള്ള മനക്കരുത്തും കൊണ്ടാണ് വീട്ടില്‍ നിന്നും കമ്മ്യുണിസ്റ്റ് ഇതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയിരുന്നത്. അവസാനമായി കെ സുധാകരന്റെ പ്രസംഗത്തില്‍ പോലും നമ്മളത് കേട്ടു, ‘തങ്ങളുടെ പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനാവാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ട് വരുന്ന മൃതദേഹം മാഹി പാലത്തില്‍ നിന്നും ഹൃദയം പൊട്ടി ഏറ്റുവാങ്ങേണ്ടി വരുന്ന മുസ്ലിം ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ ദുരവസ്ഥ.’ എല്ലാ വിധേനയും ഉപദ്രവം ഏറ്റു വാങ്ങിയ കാലങ്ങളെയൊക്കെ ഇന്ന് നമ്മള്‍ പൂര്‍ണ്ണമായല്ലെങ്കിലും ഭാഗികമായി അതിജീവിച്ചു, നമ്മള്‍ ചെറുത്തു തോല്‍പ്പിച്ചു. പ്രിയ ഷുക്കൂറടക്കം രക്തസാക്ഷികളുടെ സ്മരണകളാണ് നമ്മുടെ പ്രവര്‍ത്തനതിന്റെ ഊര്‍ജ്ജം.
വീടിന്റെ മുറ്റം യോഗങ്ങളുടെ ഇടങ്ങള്‍ ആവുമ്പോള്‍ ഞാനും പോയിരുന്ന് സംഘടനയെ കേള്‍ക്കാന്‍ തുടങ്ങി. പതിയെ പതിയെ ഉപ്പയോടൊപ്പം ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ കൂടാന്‍ ആവേശമായി. ബിരുദ വിദ്യാഭ്യാസ സമയം സര്‍ സയ്യിദ് പോലൊരു ക്യാമ്പസില്‍ ഹരിത യൂണിറ്റ് വൈസ് പ്രസിഡന്റ്, യൂണിറ്റ് പ്രസിഡന്റ് തുടങ്ങി ജില്ലാ ഹരിതയുടെ പ്രസിഡന്റ് ആയി കൂടി പ്രവര്‍ത്തിച്ചു. പിന്നീട് സംസ്ഥാന ഹരിതയുടെ ജനറല്‍ സെക്രട്ടറിയായും പാര്‍ട്ടി പരിഗണിച്ചു.
കെവി മുഹമ്മദ് കുഞ്ഞി, എപി മൊയ്തു സാഹിബ്, അഡ്വ: ഹബീബ് റഹ്മാന്‍, മഹ്മൂദ് അള്ളാംകുളം, ഫൈസല്‍ ചെറുകുന്നോന്‍ എന്നിവര്‍ക്ക് ശേഷം തളിപ്പറമ്പില്‍ നിന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി എന്ന നേതൃത്വത്തിലേക്ക് ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി പാര്‍ട്ടി പുതിയ ഉത്തരവാദിത്തം ഏല്‍പ്പിക്കുമ്പോള്‍ മനസ്സിന് കൃത്യമായ നീയ്യത്തുകളുണ്ട്….
ഈകാലമത്രയും നിങ്ങള്‍ തന്ന പിന്തുണകളെ നന്ദിയോടെ ഓര്‍ക്കുന്നു, ഇനിയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളും, പിന്തുണകളും ഉണ്ടാവണമെന്ന് വിനീതപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു….
സ്‌നേഹപൂര്‍വ്വം,
റുമൈസ റഫീഖ്
സെക്രട്ടറി, എംഎസ്എഫ് കേരള
india
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.
രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.
kerala
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് കാണാനെത്തിയത്.
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്റെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് ഒന്ന് അവസാനമായി കാണാന്‍ തടിച്ചുകൂടിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പത്താം ക്ലാസിലെ സ്‌കൂളിന്റെ പ്രതീക്ഷയായിരുന്നെന്നും അധ്യാപകരോടും കൂട്ടുകാരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകര്‍ ഓര്‍ത്തു. നന്നായി പാട്ടുപാടുകയും സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാര്‍ഥ്യം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണു നനയിച്ചു.
ഇന്നലെ രാത്രിയാണ് വഴിക്കടവ് തോട്ടില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ്
kerala
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ജൂണ്‍ 10, 11, 12 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂണ്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജൂണ്‍ 11: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
ജൂണ്‍ 12: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു