Connect with us

Culture

കലാലയ മനസ്സുകള്‍ കീഴടക്കി കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് യാത്ര

Published

on

വടകര : അതിരാഷ്ട്രീയവും അരാഷ്ട്രീയതയും പ്രബുദ്ധത കൊണ്ട് പ്രതിരോധിക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് യാത്രക്ക് വടകര മേഖലയിലെ കോളജുകളില്‍ ആവേശകരമായ സ്വീകരണം.
ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ നടന്ന കൊഴുപ്പേറിയ സ്വീകരണ പരിപാടി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്നതായി. യൂണിറ്റ് പ്രസിഡണ്ട് അഫ്രിദ് അധ്യക്ഷത വഹിച്ചു. സ്വാഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ അഫ്‌നാസ് ചോറോട് സ്വീകരണത്തിന് നന്ദി പറഞ്ഞു. ജാഥാ അംഗങ്ങളായ വി.എം റഷാദ്, മുഹമ്മദ് പേരോട്, അനസ് കടലാട്ട്, ശമീര്‍ പാഴൂര്‍, ശാഫി എടച്ചേരി, അന്‍സീര്‍ പനോളി, അജ്മല്‍ കൂനഞ്ചേരി, സഫീര്‍ മണിയൂര്‍, അനസ് അന്‍വര്‍ ഷാനിബ് ചെമ്പോട് സംസാരിച്ചു.
വില്യാപ്പള്ളി എം.ഇ.എസ് കോളേജില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് ഭാരവാഹി ഫര്‍ദീന്‍ അധ്യക്ഷത വഹിച്ചു. ശമീര്‍ പാഴൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വീകരണത്തിന് വൈസ് ക്യാപ്റ്റന്‍ സ്വാഹിബ് മുഹമ്മദ് നന്ദി പറഞ്ഞു.
മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ യു.ഡി.എസ്. എഫ് പ്രവര്‍ത്തകര്‍ ജാഥക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. കോളജിന്റെ കവാടത്തില്‍ നിന്നും ജാഥയെ ബാന്റ് മേളങ്ങളോടെ ക്യാമ്പസിനുള്ളിലേക്ക് ആനയിച്ചു. ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. കോളജ് യു.ഡി.എസ്.എഫ് ഭാരവാഹി ശിയാസ് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ഒഞ്ചിയം, സഫീര്‍ കെ.കെ, മുജീബുറഹ്മാന്‍ പി.കെ സംസാരിച്ചു.
നാദാപുരം ഗവണ്‍മെന്റ് കോളജില്‍ നടന്ന സ്വീകരണ പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. അന്‍സീര്‍ പനോളി മുഖ്യ പ്രഭാഷണം നടത്തി. അഫ്‌നാസ് ചോറോട് സ്വീകരണത്തിന് നന്ദി പറഞ്ഞു. അര്‍ഷാദ് ജാതിയേരി, മുഹ്‌സിന്‍ വളപ്പില്‍, മുഫീദുറഹ്മാന്‍ സംസാരിച്ചു. പുളിയാവ് നാഷണല്‍ കോളേജില്‍ നടന്ന സ്വീകരണ പരിപാടി യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് കെ.വി അധ്യക്ഷത വഹിച്ചു.
നാദാപുരം എം.ഇ.ടി കോളജില്‍ നടന്ന സമാപനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഫറാസ് അധ്യക്ഷത വഹിച്ചു. സ്വാഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ അഫ്‌നാസ് ചോറോട് സ്വീകരണത്തിന് നന്ദി പറഞ്ഞു. ജാഥാ അംഗങ്ങളായ വി.എം റഷാദ്, മുഹമ്മദ് പേരോട്, അനസ് കടലാട്ട്, ശമീര്‍ പാഴൂര്‍, ശാഫി എടച്ചേരി, അന്‍സീര്‍ പനോളി, അജ്മല്‍ കൂനഞ്ചേരി, സഫീര്‍ മണിയൂര്‍, അനസ് അന്‍വര്‍ ഷാനിബ് ചെമ്പോട് സംസാരിച്ചു.

ജില്ലാ എം.എസ്.എഫ് കമ്മിറ്റി അഞ്ച് ദിവസങ്ങളിലായി നടത്തി വരുന്ന ക്യാമ്പസ് യാത്ര ഇന്ന് സമാപിക്കും. കൊയിലാണ്ടി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

സംഘ്പരിവാര്‍ നടത്തുന്ന
ഭിന്നിപ്പിന്റെ രാഷ്ട്രീയം
തിരിച്ചറിയുക

വടകര : പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്താന്‍ പതാക ഉപയോഗിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്നത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അഫ്‌നാസ് ചോറോടും ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും കുറ്റപ്പെടുത്തി.
പേരാമ്പ്ര ടൗണില്‍ പാക് പതാകയോടൊപ്പം എം.എസ്.എഫിന്റെ പതാക കത്തിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പേരാമ്പ്ര ടൗണില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എംഎസ്എഫ് പതാക കത്തിച്ചതില്‍ പ്രതിഷേധിച്ച് നാദാപുരം ടൗണില്‍ പ്രകടനം നടത്തി.

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending