Connect with us

kerala

എം.എസ്.എഫ് ക്യാമ്പസ് കാരവൻ; ക്യാമ്പസുകളിൽ വിദ്യാർത്ഥി കോട്ടകളുണ്ടാവണം: പി.കെ.നവാസ്

Published

on

മലപ്പുറം: കലാലയങ്ങളിൽ ഏകാധിപത്യ ശൈലിയിൽ എസ്.എഫ്.ഐ ചെങ്കോട്ടകൾ പണിയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ക്യാമ്പസുകളിൽ ജനാധിപത്യ വിദ്യാർത്ഥി കോട്ടകളുണ്ടാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്. ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ ക്യാമ്പസ് തിരഞ്ഞെടുപ്പോടനുബന്ധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ്‌ കാരവൻ’ യാത്രയുടെ അഞ്ചാം ദിവസത്തിലെ സമാപനം അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകാധിപത്യമല്ല ജനാധിപത്യമാണ് വിദ്യാർത്ഥികൾ ഉയർത്തിപിടിക്കേണ്ടതെന്നും അതിനാണ് എം.എസ്.എഫ് നിലകൊള്ളുന്നത് പി.കെ.നവാസ് പറഞ്ഞു. എസ്.എഫ്.ഐ അധികാരത്തിൻ്റെ പിറകെ പോകുമ്പോൾ എം.എസ്.എഫ് അവകാശ ലംഘനങ്ങൾക്കെതിരെ വിദ്യാർത്ഥികളോടൊപ്പം മുന്നിൽ നിന്ന് പോരാട്ടം നടത്തുന്നതിൻ്റെ സാക്ഷ്യപ്പെടുത്തലാണ് കഴിഞ്ഞകാല ക്യാമ്പസ് തിരഞ്ഞെടുപ്പുകളിൽ എം.എസ്.എഫിനുണ്ടായ ഉജ്ജ്വല വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാരിൻ്റെ വിദ്യാഭാസ വിരുദ്ധ നയങ്ങൾക്കും എസ്.എഫ്.ഐയുടെ വിദ്യാർത്ഥി വിരുദ്ധ മനോഭാവങ്ങൾക്കെതിരെയുമുള്ള വിധിയെഴുത്താകും ഈ വരുന്ന ക്യാമ്പസ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

യാത്രയുടെ അഞ്ചാം ദിവസം മങ്കട ഗവ: കോളേജിൽ നിന്ന് തുടങ്ങി ചെറുകുളമ്പ് ഐ.കെ.ടി.എം കോളേജ്, രാമപുരം ജെംസ് കോളേജ്, തിരൂർക്കാട് നസ്റ കോളേജ്, പെരിന്തൽമണ്ണ പി.ടി.എം ഗവ: കോളേജ്, പൂപ്പലം എം.എസ്.ടി.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി അങ്ങാടിപ്പുറം ഗവ: പോളിടെക്നിക് കോളേജിൽ അവസാനിച്ചു. നൂറു കണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മികച്ച സ്വീകരണമാണ് എല്ലായിടത്തും ക്യാമ്പസ് കാരവന് ലഭിച്ചത്.
മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ്, ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥ കോർഡിനേറ്റർമാരായ എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ പി.ടി.മുറത്ത്, ടി.പി.നബീൽ, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജർ എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ നിസാം.കെ.ചേളാരി, ടെക്ക്ഫഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർ റഹീസ് ആലുങ്ങൽ, ആഷിഖ് പാതാരി, എം.ശാക്കിർ, ആസിഫ് കൂരി, അറഫ ഉനൈസ്, ആദിൽ എടുവമ്മൽ, സൽമാൻ ഒടമല, ഹഫാർ കുന്നപ്പള്ളി, നബീൽ വട്ടപ്പറമ്പ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ജാഥയുടെ ആറാം ദിവസമായ ഇന്ന് മലപ്പുറം ഗവ: കോളേജ്, മലപ്പുറം ഗവ: വനിത കോളേജ്, മേൽമുറി എം.സി.ടി ലോ കോളേജ്, മേൽമുറി പ്രിയദർശ്ശിനി കോളേജ്, അത്താണിക്കൽ എം.ഐ.സി കോളേജ്, പൂക്കൊളത്തൂർ പ്രിസ്റ്റൻവാലി കോളേജ്, മഞ്ചേരി എച്ച്.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

kerala

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

Published

on

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് അടിച്ചത്.

ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Continue Reading

kerala

വളാഞ്ചേരിയിലെ നിപ രോഗബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു; 84 പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

Published

on

മലപ്പുറം വളാഞ്ചേരിയിലെ നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായി. നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേരും എറണാകുളം മെഡിക്കല്‍ കോളജില്‍ ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.

Continue Reading

kerala

പേരൂര്‍ക്കട സ്‌റ്റേഷനിനിലെ ദലിത് പീഡനക്കേസ്; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക

Published

on

പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ ദലിത് യുവതിക്ക് നേരെ ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക.

അതേസമയം, തനിക്കെതിരെ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ നിയമ നടപടിക്ക് നീങ്ങുകയാണ് ബിന്ദു. വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ 20 മണിക്കുറാണ് ബിന്ദുവിനെ ഉപദ്രവിച്ചത്. കുടിവെള്ളം പോലും നല്‍കാതെയായിരുന്നു പീഡനം. ബിന്ദുനിരപരാധിയെന്ന് തെളിഞ്ഞ സ്ഥിതിക്ക് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുക്കുകയും ഉപദ്രവിക്കുകയും ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം 23നാണ് മോഷണക്കുറ്റം ആരോപിച്ച് നെയ്യാറ്റിന്‍കര സ്വദേശി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് നേരെയുണ്ടായത്. മോഷണം പോയെന്നു പറഞ്ഞ് മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ ബിന്ദുവിനെ പൊലീസ് അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു.

Continue Reading

Trending