Connect with us

kerala

കരുത്ത് വിളിച്ചോതി എം.എസ്.എഫ് ക്യാമ്പസ് കാരവൺ

ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.

Published

on

‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ നാലാം ദിനം അരീക്കോട് സുല്ലമുസ്സലാം ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് തുടങ്ങി മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി പങ്കാളിത്തം ജാഥയുടെ സ്വീകാര്യത വിദ്യാർത്ഥികളിൽ പ്രകടമാക്കുന്നതായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ ഓരോ ക്യാമ്പസിലെയും എം.എസ്.എഫിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.

ജാഥയുടെ നാലാം ദിവസത്തെ ഉദ്ഘാടനം അരീക്കോട് സുല്ലമുസ്സലാം ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ് നിർവ്വഹിച്ചു. എളയൂർ എം.എ.ഒ കോളേജിൽ കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിവി.ഉസ്മാനും കുഴിമണ്ണ റീജ്യണൽ കോളേജിലും കൊണ്ടോട്ടി ഗവ: കോളേജിലും എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പും വാഴയൂർ സാഫി കോളേജിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസും കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖും കൊണ്ടോട്ടി ബ്ലോസം കോളേജിൽ ടി.വി.ഇബ്റാഹീം എം.എൽ.എയും ഉദ്ഘാടനം ചെയ്തു. നാലാം ദിവസത്തെ സമാപനം മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജിൽ വെച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു.

ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥാ കോർഡിനേറ്റർമാരായ എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ കെ.എം.ഇസ്മായിൽ, വി.പി.ജസീം, ജാഥാ മാനേജർ എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ നിസാം.കെ.ചേളാരി, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ഹബീബ് റഹ്‌മാൻ, റിയാസ് കണ്ണിയൻ, അഡ്വ: പി.വി.ഫാഹിം മുഹമ്മദ്, ആസിഫ് കൊളമ്പലം, ഫായിസ് പുളിക്കൽ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ട്രഷറർ ഷഹാന ശർത്തു, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് പി.കെ.മുബഷിർ, ഹരിത ജില്ലാ ഭാരവാഹികളായ റമീസ ജഹാൻ, ജുമാന ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ ജാഥക്ക് അവധിയാണ്. നാളെ മങ്കട ഗവ: കോളേജ്, ചെറുകുളമ്പ് ഐ.കെ.ടി.എം കോളേജ്, രാമപുരം ജെംസ് കോളേജ്, തിരൂർക്കാട് നസ്റ കോളേജ്, പെരിന്തൽമണ്ണ പി.ടി.എം ഗവ: കോളേജ്, പെരിന്തൽമണ്ണ എസ്.എൻ.ഡി.പി കോളേജ്, പൂപ്പലം എം.എസ്.ടി.എം കോളേജ്, അങ്ങാടിപ്പുറം ഗവ: പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മലപ്പുറത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു; കെഎം ഷാജി

മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും കെ.എം ഷാജി പറഞ്ഞു.

Published

on

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. എസ്പിയായിരുന്ന സുജിത് ദാസിനെ ഒപ്പംകൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും കെ.എം ഷാജി പറഞ്ഞു.

ഐപിസിക്ക് പകരം ബിഎന്‍എസ് നിലവില്‍ വന്നപ്പോള്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറം. ആര്‍എസ്എസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സുജിത്ദാസും അജിത്കുമാറും ജില്ലാ സെക്രട്ടറിയും പിണറായി വിജയനുമാണ് ഈ കണക്ക് ഉണ്ടാക്കിയതെന്നും ഷാജി ആരോപിച്ചു.

മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയപത്രം പ്രസിദ്ധീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിആര്‍ ഏജന്‍സി അഭിമുഖം വേണോ എന്ന് ചോദിച്ച് ഡല്‍ഹിയില്‍ നടക്കുകയായിരുന്നുവെന്നും കെ.എം ഷാജി പരിഹസിച്ചു.

 

Continue Reading

kerala

സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

Published

on

സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പഴയ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ. അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയായിരുന്നു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

Continue Reading

kerala

സെക്രട്ടറി കൂടാതെ പാർട്ടിക്ക് മറ്റു വക്താക്കൾ വേണ്ട; പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം, സിപിഐയിൽ ഭിന്നത

എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

Published

on

സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ജനയുഗത്തില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ടാണു പുതിയ തര്‍ക്കമെന്നാണു സൂചന. സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞശേഷമാണ് ജനയുഗത്തിൽ ലേഖനം എഴുതിയതെന്നാണ് പ്രകാശ് ബാബു പറയുന്നത്. എഡിജിപി വിഷയത്തില്‍ ഉള്‍പ്പെടെ നേരത്തെ ബിനോയ് വിശ്വം പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതിനുശേഷമായിരുന്നു ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പ്രകാശ് ബാബുവിന്‍റെ ലേഖനം. എന്നാല്‍, ഇതിനെതിരെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണു ബിനോയ് വിശ്വം വിമര്‍ശനമുന്നയിച്ചത്. യോഗത്തില്‍ തന്നെ പ്രകാശ് ബാബു വിശദീകരണവും നല്‍കിയിരുന്നു.

Continue Reading

Trending