Connect with us

Culture

വീണ്ടും മഹേന്ദ്രജാലം; മാന്‍ ഓഫ് ദി സീരീസ്; ഓസീസ് പരമ്പര

Published

on

മെല്‍ബണ്‍:എം.എസ് തന്നെ മഹാന്‍…. ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്‍കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്‍ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്‍ മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്‍ താരത്തിനൊപ്പം 61 റണ്‍സ് നേടി പുതിയ താരം കേദാര്‍ യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്‍ എന്ന അപൂര്‍വ്വ ബഹുമതി വിരാത് കോലി സ്വന്തമാക്കിയപ്പോല്‍ സുദീര്‍ഘമായ പരമ്പരക്ക് ശേഷം ഇന്ത്യ കങ്കാരുനാട്ടില്‍ നിന്ന് വിജയശ്രീലാളിതരായി മടങ്ങുന്നു. ടി-20 പരമ്പര മാത്രമാണ് ഇന്ത്യക്ക് കൈമോശം വന്നത്.

ഇന്നലെ പരമ്പര നിര്‍ണയിക്കുന്ന അവസാന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയക്കാരായിരുന്നു. പതുക്കെ പ്രതികരിച്ച പിച്ചില്‍ നിന്നും 42 റണ്‍സ് മാത്രം നല്‍കി ആറ്് ഓസ്‌ട്രേലിയക്കാരെ കൂടാരം കയറ്റിയ യൂസവേന്ദ്ര ചാഹല്‍ എന്ന സ്പിന്നര്‍ക്ക്് മുന്നില്‍ തല താഴ്ത്തിയ ആതിഥേയര്‍ 230 റണ്‍സാണ് നേടിയത്. 58 റണ്‍സ് നേടിയ ഹാന്‍ഡ്‌സ്‌കോമ്പ് മാത്രമായിരുന്നു പൊരുതി നിന്നത്. ഇന്ത്യന്‍ മറുപടിയില്‍ ഓപ്പണര്‍മാര്‍ പതറിയിടത്താണ് എം.എസ് മഹാമേരുവായി മാറിയത്. ഭാഗ്യമെന്ന രണ്ടക്കത്തിന് നന്ദി പറയുന്ന അദ്ദേഹം പ്രതികൂലതയെ ആയുധമാക്കി അവസരത്തിനൊത്തുയര്‍ന്നു. പുറത്താവാതെ 87 റണ്‍സ് നേടി എം.എസ് പരമ്പരയിലെ കേമനായപ്പോള്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ബൗളിംഗ് മികവില്‍ ചാഹല്‍ കളിയിലെ കേമനായി മാറി.

പരമ്പരയില്‍ ആദ്യമായി കളിക്കുന്നവരായ ചാഹലും കേദാറും ഓസ്‌ട്രേലിയക്കാര്‍ക്ക് പുതിയ മുഖങ്ങളായിരുന്നു. ചാഹലിന്റെ ഓഫ് സ്പിന്നില്‍ ആദ്യം വീണത് പരമ്പരയില്‍ കത്തി നില്‍ക്കുന്ന ഷോണ്‍ മാര്‍ഷായിരുന്നു. ചാഹലിന്റെ രണ്ടാം പന്തില്‍ തന്നെ മാര്‍ഷ് മടങ്ങി. മൂന്ന് സ്‌പെല്ലുകളായാണ് വിരാത് കോലി ചാഹലിനെ ഉപയോഗപ്പെടുത്തിയത്. മൂന്ന് സ്‌പെല്ലിലുമായി രണ്ട് വീതം വിക്കറ്റുകള്‍. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 22 റണ്‍സിന് അഞ്ച് വിക്കറ്റായിരുന്നു ഇത് വരെ ചാഹലിന്റെ വലിയ നേട്ടം. സ്‌ക്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മുതല്‍ തുടങ്ങിയതാണ് ഓസീസ് പതനം. ഭുവനേശ്വറില്‍ നിന്നായിരുന്നുതുടക്കം. പിറകെ നായകന്‍ ഫിഞ്ചും മടങ്ങി. മൂന്നാം വിക്കറ്റില്‍ ഉസ്മാന്‍ ക്വാജയും ഷോണ്‍ മാര്‍ഷും പൊരുതി നിന്നപ്പോഴായിരുന്നു ചാഹലിന്റെ വരവ്. പിന്നെ കണ്ടതെല്ലാം പതനമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ 28 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി 47 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ബാക്കി കാര്യങ്ങളെല്ലാം ചാഹലിന്റെ വകയായിരുന്നു. പുതിയ താരം വിജയ് ശങ്കര്‍ ആറോവറില്‍ 23 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

48.4 ഓവറില്‍ ഓസ്‌ട്രേലിയക്കാര്‍ എല്ലാവരും പുറത്തായി. മറുപടി ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 59 റണ്‍സ്്. വിരാത് കോലി-എം.എസ് ധോണി സഖ്യം ഭാഗ്യപരീക്ഷണങ്ങള്‍ക്ക്് ശേഷം പൊരുതി നിന്നു. മൂന്ന് ബൗണ്ടറികളുമായി 46 റണ്‍സ് നേടിയ കോലി പുറത്തായതോടെ സമ്മര്‍ദ്ദം ഇരട്ടിയായി. പക്ഷേ പകരമെത്തിയ കേദാര്‍ യാദവിനെ സാക്ഷി നിര്‍ത്തി ധോണി നങ്കുരക്കാരനായി. 57 പന്തില്‍ ഏഴ് ബൗണ്ടറികളുമായി കേദാറായിരുന്നു അവസാനത്തില്‍ മിന്നിയത്.

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Trending