Connect with us

Culture

ഐ.പി.എല്‍ : ധോണിയെ നിലനിര്‍ത്തി ചെന്നൈ, കോഹ്‌ലി വിലകൂടിയ താരം,ഗംഭീറിനെ കൈവിട്ട് കൊല്‍ക്കത്ത

Published

on

 

മുംബൈ: ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈയ്ക്കു വേണ്ടി പാഡണിയും. വാതുവെപ്പു വിവാദുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്ന് വിലക്ക് നേരിട്ടത്തിനു ശേഷം തിരിച്ചെത്തിയ ചെന്നൈ, താരലേലത്തിന് മുമ്പായി ക്ലബുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ അറിയിക്കേണ്ട ചടങ്ങിലാണ് ധോണിയെ നിലനിര്‍ത്തുന്ന കാര്യം വ്യക്തമാക്കിയത്. 15 കോടി രൂപയാണ് ധോണിയുടെ വിലയായി ഗവേണിങ് ബോഡി നിശ്ചയിച്ചിരിക്കുന്നത്. പത്തുവര്‍ഷം പിന്നിട്ട ഐ.പി.എല്‍ താരലേലവുമായി ബന്ധപ്പെട്ട് പുതന്‍ മാറ്റങ്ങളുമായാണ് വരുന്നത്. ഒരു ടീമിന് ലേലത്തിന് ഉപയോഗിക്കാവുന്ന തുക 80 കോടിയായി  ഉയര്‍ത്തിക്കുകയും കഴിഞ്ഞ സീസണുകളില്‍
നിന്നും വിഭിന്നമായി അഞ്ചു താരങ്ങളെ ടീമില്‍ നിലനിര്‍ത്താം എന്നതുമാണ് ഇതില്‍ സുപ്രധാന തീരുമാനം. ധോണിയെ കൂടാതെ ഇടംകൈയ്യന്‍ ബാറ്റസ്മാന്‍ സുരേഷ് റെയ്‌ന( 11 കോടി), ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ( 7 കോടി) എന്നിവരേയും ചെന്നെ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമെന്ന് അധികൃതരെ അറിയിച്ചു. ഇതോടെ ഇനി ബാക്കി താരങ്ങളെ സ്വന്തമാക്കാന്‍ 47 കോടി രൂപ മാത്രമേ ചെന്നെയുടെ അക്കൗണ്ടിലുള്ളൂ.

 

മുന്‍ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കിയത് ശ്രദ്ധേമായി. വിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്ന്‍( 12.5 കോടി), ആന്‍ന്ദ്ര റസല്‍( 8.5 കോടി)എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ( 15 കോടി), ഹര്‍ദ്ദിക് പാണ്ഡ്യ( 11 കോടി), ജസ്പ്രിന്റ് ബുംറ ( 7 കോടി) എന്നിവരെ നിലനിര്‍ത്തിയപ്പോള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റെക്കോര്‍ഡ് തുകയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി( 17 കോടി) , ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലേഴ്‌സ് ( 11 കോടി), ഇന്ത്യയുടെ ആഭ്യന്തര താരം സര്‍ഫറാസ് ഖാന്‍ ( 3 കോടി)എന്നിവരെ നിലനിര്‍ത്തി. ക്ലബുകള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ദേശീയ സീനിയര്‍ ടീമില്‍ കളിക്കാത്ത ഏകതാരം കൂടിയാണ് സര്‍ഫറാസ്. ചെന്നൈക്കൊപ്പം വിലക്കു നേരിട്ട രാജസ്ഥാന്‍ റോയല്‍സ് മടക്കി വിളിച്ചത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് ( 12.5 കോടി).

 

ടൂര്‍ണ്ണമെന്റില്‍ ശക്തമായ മടങ്ങിവരവിന് ഒരുങ്ങുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഫാസ്റ്റ് ബൗളര്‍ ക്രിസ് മോറിസ് ( 11 കോടി), റിഷഭ് പാന്റ് ( 15 കോടി), ശ്രയസ്സ് അയ്യര്‍ ( 7 കോടി) എന്നിവരെ നിലനിര്‍ത്തി. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങിന്റെ ശിക്ഷണത്തിലാണ് വരുന്ന ഐ.പി.എല്ലില്‍ കിരീടത്തിനായി ഡല്‍ഹി പോരാടുക. ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ( 12.5 കോടി), ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ( 8.5 കോടി)എന്നിവരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് നിലനിര്‍ത്തിയ താരങ്ങള്‍.

രണ്ടു രീതിയിലാണ് ഈ പ്രവിശ്യം താരങ്ങളെ നിലനിര്‍ത്താന്‍ ടീമിന് അവസരം ലഭിക്കുക. ഇതില്‍ നേരിട്ട് നിലനിര്‍ത്തുന്ന താരങ്ങളെയാണ് ഇന്ന് ടീമുകള്‍ പ്രഖ്യാപിച്ചത്. പരമാവധി മൂന്നു താരങ്ങളെയാണ് നേരിട്ട് നിലനിര്‍ത്താനാവുക. റൈറ്റ് മാച്ച് (ആര്‍.ടി.എം) മറ്റൊരു വഴി. താരലേലത്തില്‍ ഒരു താരത്തെ നിശ്ചിത തുകയ്ക്ക് ഏതെങ്കിലും ക്ലബ് സ്വന്തമാക്കിയാല്‍ ആര്‍.ടി.എം വഴി അത്ര തന്നെ തുകയ്ക്ക് ഹോം ടീമിന് താരത്തെ നേടാനാവും എന്നതാണ് ഇതിന്റെ പ്രതേകത.പരാമവധി നിലനിര്‍ത്താവുന്ന അഞ്ചു താരങ്ങളില്‍ മാക്‌സിമം മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ടു വിദേശതാരങ്ങളുമാണ്.

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending