Connect with us

Cricket

ഒരു കാറ്റിലും കോളിലും ഉലയാത്ത കപ്പിത്താന്‍, അക്ഷോഭ്യന്‍; പടിയിറങ്ങുന്നത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും ഒരുപക്ഷേ ധോണിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിന്റെ മൈക്കല്‍ ബെവനും മൈക്ക് ഹസിക്കും ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ക്കും ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം.

Published

on

2011 ഏപ്രില്‍ രണ്ട്. വാംഖഡെ സ്റ്റേഡിയം. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ്. ഒരു വലിയ പോരാട്ട വേദിയില്‍ താരതമ്യേന മികച്ച സ്‌കോര്‍. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു ടീം ഇത്രയും വലിയ സ്‌കോര്‍ ചെസ് ചെയ്ത് ജയിച്ചിട്ടില്ല. മഹേള ജയവര്‍ധനെ അടിച്ചെടുത്ത സെഞ്ച്വറി മികവിലായിരുന്നു ലങ്ക മുന്നൂറിനടുത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

വാംഖഡെയിലെ നിലക്കാത്ത ആരവങ്ങളിലേക്ക് മറുപടി ബാറ്റിങ്ങിനായി സെവാഗും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ സെവാഗിനെ മലിംഗ വിക്കറ്റിനു മുമ്പില്‍ കുരുക്കി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ റണ്‍സ് പൂജ്യം. സ്വന്തം സ്റ്റേഡിയത്തില്‍ നന്നായി തുടങ്ങിയ സച്ചിന്‍ (18) ഏഴാം ഓവറില്‍ വീണു. സ്‌റ്റേഡിയം നിശ്ശബ്ദം. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 31 റണ്‍സ്.

പിന്നീടെത്തിയ ഗൗതംഗംഭീറും വിരാട് കോലിയും മധ്യഓവറുകളില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം മുമ്പോട്ടു പോകവെ ദില്‍ഷന്‍ പ്രഹരമേല്‍പ്പിച്ചു. 35 റണ്‍സെടുത്ത കോലി പുറത്ത്. അടുത്തതായി വരേണ്ടത് യുവരാജ് സിങ്. എന്നാല്‍ പവലിയനില്‍ നിന്ന് ഇറങ്ങി വന്നത് ആ ഏഴാം നമ്പറുകാരന്‍. മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ നായകന്‍. ടൂര്‍ണമെന്റില്‍ അതുവരെ മികച്ച ഒരു സ്‌കോര്‍ കണ്ടെത്താനാകാതെ ഉഴലുന്ന ക്യാപ്റ്റനെ നോക്കി വാംഖഡെ തരിച്ചു നിന്നു.

എന്നാല്‍ അക്ഷോഭ്യനായിരുന്നു ധോണി. മികച്ച ഫോമിലായിരുന്ന ഗംഭീറിനൊപ്പം പതിയെ പടര്‍ന്നു കയറി ആ ഇന്നിങ്‌സ്. 42-ാം ഓവറില്‍ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ ഗംഭീര്‍ വീണു. പിന്നാലെ യുവരാജെത്തി. ചടങ്ങുകളേ അപ്പോഴേക്കും ബാക്കിയുണ്ടായിരുന്നുള്ളൂ. 49-ാം ഓവര്‍ എറിയാനെത്തിയത് നുവാന്‍ കുലശേഖര. ആദ്യ പന്തില്‍ യുവരാജ് സിംഗിള്‍ എടുത്തു. ഫുള്‍ ലങ്തിലെത്തിയ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയില്‍. സിക്‌സര്‍!

വാംഖഡെയില്‍ ആഹ്ലാദത്തിന്റെ അമിട്ടു പൊട്ടി. ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അവര്‍ അലറി വിളിച്ചു. റീബോക്കിന്റെ ബാറ്റൊന്നു ചുഴറ്റി സ്റ്റംപ് പറിച്ചു വന്ന ധോണിയെ യുവാജ് ആശ്ലേഷിച്ചു മുത്തം വച്ചു. കമന്ററി ബോക്‌സില്‍ രവി ശാസ്ത്രി വിളിച്ചു പറഞ്ഞു.

‘ധോണി ഫിനിഷസ് തിംഗ്‌സ് ഓഫ് ഇന്‍ സ്‌റ്റൈല്‍. എ മഗ്‌നിഫിസന്റ് സ്‌ട്രൈക്ക് ഇന്റു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ ട്വന്റിഎയ്റ്റ് ഇയേഴ്‌സ്. ദ പാര്‍ട്ടി സ്റ്റാര്‍ട്ടഡ് ഇന്‍ ദ ഡ്രസിംഗ് റൂം. ഇറ്റ്‌സ് ഇന്ത്യന്‍ ക്യാപ്റ്റന്‍, ഹൂ ഹാസ് ബീന്‍ അബ്‌സല്യൂട്ട്‌ലി മഗ്‌നിഫിസന്റ് ഇന്‍ ദ നൈറ്റ് ഓഫ് ദ ഫൈനല്‍”

നിസ്സംശയം ധോണിയുടെ കളി ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ലോകകപ്പ് ഫൈനലിലേത്. 2007ലെ പ്രഥമ ടി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ഇന്ദ്രജാലമാണ് 2011ലും ആവര്‍ത്തിക്കപ്പെട്ടത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുള്ള ഉചിതമായ സമ്മാനം കൂടിയായിരുന്നു ആ ലോകകപ്പ് നേട്ടം. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കൂടി നേടിയതോടെ ഐ.സി.സിയുടെ മൂന്ന് ട്രോഫിയും നേടുന്ന ആദ്യ നായകന്‍ എന്ന യശസ്സും ധോണിക്ക് സ്വന്തമായി.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും ഒരുപക്ഷേ ധോണിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിന്റെ മൈക്കല്‍ ബെവനും മൈക്ക് ഹസിക്കും ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ക്കും ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Cricket

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം

സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്.

Published

on

ഇന്ന് നടക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്. എന്നാല്‍ റണ്‍ റേറ്റ് ആനുകൂല്യത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയാണ് ഗുജറാത്ത് സീസണ്‍ തുടങ്ങിയത്. പക്ഷെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 63 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. മറുവശത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് നാല് റണ്‍സിന് പരാജയപ്പെട്ടു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സിന് ജയിച്ച് ഹൈദരാബാദ് തിരിച്ചുവരവ് നടത്തി.

ഇരുവരും പരസ്പരം ഐപിഎല്‍ ചരിത്രത്തില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഗുജറാത്ത് അതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരെണ്ണം ജയിക്കാനായി. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടല്‍, 273 റണ്‍സ് നേടാനായത് ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കും.

Continue Reading

Trending