More
ധോനി എഫക്ട്; ‘ക്രിക്കറ്റിനോട്’ വിടപറഞ്ഞ് പാക് ആരാധകന്‍ ചാച്ചാ ചിക്കാഗോ
‘ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,” ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.

ന്യൂഡല്‍ഹി: എംഎസ്ഡി എന്ന ബ്രാന്റ് നെയ്മില്‍ അറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിച്ചതൊടെ താരത്തോടുള്ള സ്‌നേഹത്തില്‍ ക്രിക്കറ്റ് ആസ്വാദനത്തോടുതന്നെ വിടപറഞ്ഞ് പാക് ആരാധകന്‍. ക്യാപ്റ്റന്‍ കൂളിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ആരാധകരില്‍ അമ്പരപ്പ് തീര്‍ത്തിരിക്കെ കൗതുകമെന്നോണം പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് തുടര്‍ച്ചയെന്നാണമാണ് ചാച്ചാ ചിക്കാഗോ എന്ന പേരില്‍ ധോനിയുടെ കട്ട ഫാനും പാകിസ്ഥാന്‍ സ്വദേശിയുയായ മുഹമ്മദ് ബാഷിര്‍ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധോനി കളംവിട്ട സ്ഥിതിക്ക് ഇനി താനെന്തിനു നോക്കി നില്‍ക്കണമെന്നാണ് ചാച്ചാ ചോദിക്കുന്നത്.
‘ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,” ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.
”എല്ലാ മികച്ച കളിക്കാരേയു ഒരു ദിവസം സമയം തിരിച്ചുവിളിക്കുക തന്നെചെയ്യും. എന്നാല്‍ ധോനിയുടെ വിരമിക്കല്‍ എന്നെ വല്ലാതെ സങ്കടപ്പെടുത്തുകയും വലിയ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. ഗംഭീരമായൊരു വിടവാങ്ങള്‍ ചടങ്ങിന് അദ്ദേഹം അര്‍ഹനാണ്, അത് സംഭവിക്കേണ്ടതുമുണ്ട്” ചാച്ച കൂട്ടിച്ചേര്‍ത്തു.
ധോനി ആരാധകരിലെ ഏറ്റവും തലമൂത്തയാളാണ് ചാച്ചാ. 2011 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ പാക് മത്സരം കാണാന്‍ ടിക്കറ്റെടുത്തു നല്‍കിയതോടെയാണു ധോനി ചാച്ചാ ബന്ധം തുടങ്ങുന്നത്. 2018 ഏഷ്യാ കപ്പിനിടെ ധോനി ഹോട്ടല്‍ മുറിയിലേക്കു വിളിപ്പിച്ചു ജഴ്‌സി ഊരിത്തന്നത് അത്ഭുതത്തോടെയാണ് ബാഷിര്‍ ഇന്നും ഓര്‍ക്കുന്നത്്. 2015 ലോകകപ്പിനിടെ സിഡ്‌നിയില്‍ താന്‍ പൊരിവെയിലത്തിരുന്നു കളി കാണുമ്പോള്‍ സുരേഷ് റെയ്‌ന സണ്‍ ഗ്ലാസുമായി വന്നതും ഓര്‍ക്കുന്നു. ധോനി ഭായ് തന്നുവിട്ടതാണെന്ന് പറഞ്ഞായിരുന്നു റെയ്‌ന സണ്‍ ഗ്ലാസ് തന്നതെന്നും ചാച്ച വികാരഭരിതനായി ഓര്‍മിച്ചു.
ഇന്ത്യ-പാക് മത്സര വേദികളില്‍ പാകിസ്ഥാന്‍ പതാക വീശുന്ന ചൗധരി അബ്ദുല്‍ ജലീല്‍ (ചാച്ചാ ക്രിക്കറ്റ്) എന്ന പ്രശസ്ത ആരാധകനില്‍ നിന്നാണു ബാഷിറിനു ആ പേരു ലഭിച്ചത്. കറാച്ചിയില്‍ ജനിച്ച ബാഷിര്‍, യുഎസിലെ ചിക്കാഗോയില്‍ റസ്റ്റോറന്റ് നടത്തുകയാണ്. 2011നുശേഷം ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നപ്പോഴെല്ലാം ചാച്ചാ ഷിക്കാഗോയ്ക്കു ധോനിയുടെ വക ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ചാച്ചായ്ക്കു ടിക്കറ്റ് കൊടുത്തതും ധോനി തന്നെ. ധോനി കളം വിട്ട സ്ഥിതിക്ക് ഇഷ്ട താരത്തെ റാഞ്ചിയില്‍പ്പോയി കാണണമെന്ന് ആഗ്രഹം മാത്രമേ ഇനി ചാച്ചായ്ക്ക് ബാക്കിയുള്ളൂ.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
kerala
പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍
നാളെയാണ് ശിക്ഷാവിധി

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.
kerala
താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ