Connect with us

More

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറഞ്ഞേ തീരൂ

EDITORIAL

Published

on

കൗതുകകരമായ ഒരു വാഗ്വാദത്തിനാണ് ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചത്. നിയമസഭയില്‍ ‘മിസ്റ്റര്‍ ചീഫ് മി നിസ്റ്റര്‍’ എന്ന് പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചുവിളിച്ചത് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയതാണ് സംഭവം. ഓരോ തവണയും ഇങ്ങനെ ആവര്‍ത്തിച്ച് വിളിച്ച് മറുപടി പറയണമെന്ന് പറയുന്നത് ശരിയാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്തു സന്ദേശമാണ് ചെന്നിത്തല ഇതിലൂടെ നല്‍കുന്നതെന്നും പിണറായി വിജയന്‍ ചോദിക്കുകയുണ്ടായി. ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നത്തലയെ അദ്ദേഹം ഉപദേശിക്കുകയുണ്ടായി. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരി വ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തുന്നതിനിടെയാണ് സംഭവം. രമേശ് ചെന്നിത്തലയായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒമ്പതുവര്‍ഷം ഭരിച്ചിട്ടും ഒരു തരത്തിലുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുന്നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കെയായിരുന്നു ഇന്നലത്തെ മുഖ്യമന്ത്രിയുടെ സഭയിലെ പെരുമാറ്റം. മുഖ്യമന്ത്രിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസ്സിലാക്കി അക്കാര്യം സംസ്ഥാനത്തിന്റെറെ ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയെ അറിയിക്കുകയാണ് മുന്‍പ്രതിപക്ഷ നേതാവു കൂടിയായ രമേശ് ചെന്നിത്തല ചെയ്തിരിക്കുന്നത്. സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും കാര്യത്തിന്റെ ഗൗരവം ഉള്‍ക്കാന്‍ കഴിയാത്ത വകുപ്പ് മന്ത്രിയെ കാര്യങ്ങള്‍ എണ്ണിയെണ്ണി ബോധ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തെ കൃത്യമായ അഭിസംബോധന ചെയ്യുകയും പേര് തുടര്‍ച്ചയായി പരാമര്‍ശിക്കുകയും ചെയ്യേണ്ടിവരികയെന്നത് സ്വാഭാവി കം മാത്രമാണ്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കും പ്ര യോഗങ്ങള്‍ക്കും സഭ നിരന്തരം സാക്ഷിയാവാറുമുള്ളതാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മിസ്റ്റര്‍ ഓപോ സിഷന്‍ ലീഡര്‍ എന്ന് ഒരു ഭരണപക്ഷ എം.എല്‍.എ അഭിസംബോധന ചെയ്തതും ഇതേ സമ്മേളനത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ആ വിളിയിലൂടെ താന്‍ ആദരിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം കുറ്റബോധത്താല്‍ നീറുന്ന മനസ്സിന്റെ ബഹിസ്ഫുരണമാണ് ഇന്നലെ സഭയില്‍ പ്രകടമായത് എന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തിന്റെ ക്രമസമാധാനരംഗം തകര്‍ന്നു തരിപ്പണമായിക്കിടക്കുമ്പോള്‍ അദ്ദേഹം നോക്കുകുത്തിയായി മാറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം സംസ്ഥാനത്ത് അരങ്ങേറിയിട്ടുള്ളത് 63 കൊലപാതകങ്ങളാണെന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നു. ഇതില്‍ 30 എണ്ണവും ലഹരിയുമായ ബന്ധപ്പെട്ടതാണ്. ഇക്കാലയളവില്‍ അറസ്റ്റിലായത് 2854 പേരും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2762 കേസുകളുമാണ്. വെറും പത്തു ദിവസത്തി നുള്ളില്‍ 1.31 കിലോ ഗ്രാം എം.ഡി.എം.എയും 153.56 കി ലോഗ്രാം കഞ്ചാവുമാണ് പിടികൂടപ്പെട്ടിരിക്കുന്നത്. മയക്കു മരുന്നിന്റെയും കഞ്ചാവിന്റെയും ഈറ്റില്ലമായി സംസ്ഥാനം മാറിയിരിക്കുകയാണ്. ലഹരിയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഹബ്ബായി കേരളത്തിലെ പല നഗരങ്ങളും മാറുമ്പോള്‍ മുഴുവന്‍ ജനവിഭാഗങ്ങളും ആശങ്കയുടെ മുള്‍മുനയിലാണ്. കൗമാരക്കാരും യുവാക്കളുമെല്ലാം ലഹരിയുടെ പിന്‍ബലത്തില്‍ നടത്തുന്ന സംഹാര താണ്ഡവത്തിന്റെ ഭയാനകമായ വാര്‍ത്തകള്‍ നാടിനെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കാര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും ആഭ്യന്തര വകുപ്പും അതിന്റെ അമരക്കാരനായ മുഖ്യമന്ത്രിയും സ്വീകരിച്ചുകൊണ്ടിരിക്കുന്നത് നിസംഗമായ സമീപനമാണ്. ലഹരിമാഫിയക്ക് സഹായകരമായ സമീപനമാണ് പലപ്പോഴും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ലഹരി ഒഴുക്കാനുള്ള വഴികള്‍ സുഖമമാക്കിക്കൊടുക്കുന്നുവെന്ന് മാത്രമല്ല ലഹരിമാഫിയയുമായുള്ള ഒത്തുകളി പോലും ക്രമസമാധാന പാലകരുടെ പേരില്‍ വ്യാപകമായി ആരോപിക്ക പ്പെട്ടുകൊണ്ടിരിക്കുന്നു. ലഹരിയുമായി പിടിയിലാകുന്നവര്‍ ഭരണക്കാരുമായി ബന്ധപ്പെട്ടവരാണെങ്കില്‍ ഉന്നതങ്ങളിലെ ഇടപെടല്‍വഴി പുല്ലുപോലെ ഇറങ്ങിപ്പോരുകയാണ്. ഇത്തരം കേസുകളില്‍ വാദി പ്രതിയാകുന്ന അവസ്ഥ സംജാതമാകുന്നതോടെ പൊലീസിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മനപൂര്‍വം കണ്ണടക്കേണ്ടി വരുന്നു. ലഹരിക്കെതിരായി സര്‍ക്കാര്‍ രൂപീകരിച്ച എല്ലാ സംവിധാനങ്ങളും നാഥനില്ലാ കളരിയായി മാറിക്കഴിഞ്ഞിരിക്കുകയുമാണ്. എന്നാല്‍ ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ ആഭ്യന്തരവകുപ്പ് നടത്തുന്നതാകട്ടെ വലിയ രക്ഷാപ്രവര്‍ത്തനവുമാണ്. ഇതേ രക്ഷാപ്രവര്‍ത്തനമാണ് രമേശ് ചെന്നത്തലക്കെതിരെ മുഖ്യമന്ത്രി ഇന്നലെ സഭയില്‍ നടത്തിയിരിക്കുന്നതും. സംസ്ഥാനം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതുകണ്ടില്ലെന്ന് നടിക്കുകയും അതേക്കുറിച്ച് ഓര്‍മപ്പെടുത്തുന്നവരെ വിരട്ടുകയും ചെയ്യുന്ന ഒരു ഭരണ സംവിധാനം നാടിനെ എങ്ങോട്ടാണ് കൊണ്ടെത്തിക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

 

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

india

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ പിതാവും മകനും

Published

on

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 118 പേർ അറസ്റ്റിലായി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർ​ഗനാസ്, ഹൂ​ഗ്ലീ എന്നിവിടങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസർ​ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിന് അയവ് വരുത്താൻ ബംഗാൾ സർക്കാർ ഇടപെടലുകൾ നടത്തുകയാണ്.

മുർഷിദാബാദ് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.

Continue Reading

kerala

സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നത്. കലുഷിതമായ കാലമാണിത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യ മാര്‍ഗത്തിലും അതിര് വിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണം.

കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭരണഘടന സബ് കമ്മിറ്റി കണ്‍വീനറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അവതരിപ്പിച്ച ഭരണഘടന കരടിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

Trending