Connect with us

kerala

അഞ്ച്‌വര്‍ഷത്തെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എംപി സലീം

വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

Published

on

കോഴിക്കോട്: അഞ്ച് വര്‍ഷക്കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടരുടെ ക്ഷേമത്തിന് വിനിയോഗിക്കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗമായ എംപി സലീം. 15-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപി സലീം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹി കൂടിയാണ്.

കഠിനാധ്വാനവും സ്വപ്രയത്‌നവും കൊണ്ട് ഉന്നതവിദ്യാഭ്യാസം നേടിയ സലീം യുവാക്കള്‍ക്ക് മാതൃകയായ വ്യക്തിത്വമാണ്. 1999ല്‍ പത്താം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയ സലീം പാളയത്ത് ഫ്രൂട്ട്‌സ് കച്ചവടത്തിന് പോയി. 2007ല്‍ വിവാഹം കഴിഞ്ഞു. പിന്നീട് നാട്ടുകാരനും സുഹൃത്തുമായ ഡോ. മുഹമ്മദ് കോയയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഠനവഴിയില്‍ തിരിച്ചെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതി. 600ല്‍ 410 മാര്‍ക്ക് നേടി വിജയിച്ചു. മികച്ച വിജയം നേടിയതോടെ കളഞ്ഞുപോയ ഊര്‍ജ്ജം തിരിച്ചുപിടിച്ച സലീം പഠനരംഗത്ത് നേട്ടങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയായിരുന്നു.

പ്രൈവറ്റായി പഠിച്ച് പ്ലസ് ടു പാസായി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസം വഴി സോഷ്യോളജിയില്‍ ബിരുദം നേടി. പിജി എന്‍ട്രന്‍സ് എഴുതി എംഎസ്ഡബ്ലിയുവിന് സുല്‍ത്താന്‍ ബത്തേരിയിലെ യൂണിവേഴ്‌സിറ്റി സെന്ററില്‍ അഡ്മിഷന്‍ വാങ്ങിയ സലീം ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇപ്പോള്‍ കൊണ്ടോട്ടി ഇഎംഇഎ ട്രെയ്‌നിങ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥി കൂടിയാണ്.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ നേടിയ ബിരുദാനന്തര ബിരുദം പ്രവര്‍ത്തനരംഗത്തും കൊണ്ടുവരണമെന്നാണ് സലീമിന്റെ ആഗ്രഹം. വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യ പടിയാണ് തന്റെ വേതനം കൂടി തന്നെ തെരഞ്ഞെടുത്തവരുടെ ക്ഷേമത്തിന് വിനിയോഗിക്കാനുള്ള സലീമിന്റെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending