Culture
Movie Review: സൗദി വെള്ളക്ക- യഥാര്‍ത്ഥ 99.9% ‘GOLD’
അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ – ഗോള്‍ഡും സൗദി വെള്ളക്കയും.

റാഷിദ് പറശ്ശേരി
അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ – ഗോള്‍ഡും സൗദി വെള്ളക്കയും. ആദ്യത്തേത് ഇറങ്ങുന്നതിനു മുമ്പേ വാര്‍ത്തകളിലും പ്രേഷകരുടെ പ്രതീക്ഷകളിലും സ്ഥാനം പിടിച്ചവന്. പ്രേമം എന്ന മികച്ച സിനിമ മലയാളിക്ക് സമ്മാനിക്കുക വഴി മലയാള സിനിമയില്‍ മുന്‍നിര ചര്‍ച്ചാകേന്ദ്രമായ അല്‍ഫോന്‍സ് പുത്രന്റെ ഏകദേശം 8 വര്‍ഷത്തിനു ശേഷമുള്ള പടം. പൃഥ്വിരാജ് നയന്‍താര അടക്കമുള്ള വമ്പിച്ച താരനിര. ഇറങ്ങുന്നതിന് മുന്‍പേ 50 കോടി ക്ലബ്ബില്‍ എന്ന വാര്‍ത്തകള്‍. ഈ കാരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഒന്നിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ ഗോള്‍ഡിനു സാധിക്കുന്നില്ല എന്ന് തെന്നയാണ് വസ്തുത. ഒരു വണ്‍ ടൈം വാച്ച് സിനിമ എന്ന ഗണത്തില്‍ പോലും പലരും ഗോള്‍ഡിനെ കാണുന്നില്ല എന്നത് അല്ഫോന്സിന് അടുത്ത ചിത്രത്തിനു മുന്നോടിയായി നന്നായിട്ടുള്ളൊരു ഗൃഹപഠനത്തിനു വഴി കാണിക്കും എന്നതില്‍ സംശയമില്ല. അറുപതോളം കഥാപാത്രങ്ങള്‍ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവരെ കാര്യമായി ഒന്നും കാണിക്കാനില്ലാത്ത സിനിമ എന്ന് കൂടി ചേര്‍ത്തുവായികണം. എഡിറ്റിങ്ങിലെ പുതുമയും ബ്രില്ലിയന്‍സും തിരിച്ചറിയാനും അവലോകനം ചെയ്യാനും സാധാരണ മലയാളി പ്രമുഖ സിനിമേത്രി നിര്‍ദ്ദേശിക്കും പോലെ എഡിറ്റിംഗ് പഠിക്കാത്തതുകൊണ്ട് തിരിച്ചറിയാതെ പോയതായി നമുക്ക് അനുമാനിച്ചു സമാധാനിക്കാം.
മറുവശത്തു തരുണ്‍ മൂര്‍ത്തി എന്ന ഒരു സിനിമ മാത്രം സംവിധാനം ചെയ്തു മുന്‍പരിചയമുള്ള സംവിധായകന് ഒരു പ്രതീക്ഷ തന്നെയാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും നമ്മെ വിട്ടു പോവാത്ത സിനിമയും കഥാപാത്രങ്ങളും അത് തന്നെയാണ് ഹൈലൈറ്റ്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ കണ്ണും കാതും മനസും പിടിച്ചിരുത്താന്‍ സംവിധായകനു കഴിഞ്ഞു. ഉമ്മയും മകനും തമ്മിലുള്ള ബന്ധം അതിന്റെ ആഴത്തില്‍ തൊട്ടറിയിക്കാന് ദേവി വര്‍മയ്ക്കും സുജിത് ശങ്കറിനും സാധിച്ചു. സുജിത് തന്റെ ഭാഗം മികവുറ്റതാക്കി എന്ന് മാത്രമല്ല തന്റെ അഭിനയ ജീവിതത്തിലേക്കു ഒരു നാഴികകല്ലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു പോകുന്ന നമ്മുടെ കോടതിയിലെ കേസുകളെ സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. നിരപരാധികളും അവശരും വയോധികരും എന്ന് വേണ്ട സകലരും ഗുണഭോക്താക്കളാവുന്ന ഈ ഒച്ചിഴച്ചിലിനെ സിനിമ ഒച്ചിലൂടെ തന്നെ കളിയാക്കുന്നുണ്ട്. സിനിമ അവസാനിക്കുന്ന സീനില്‍ ലുക്മാനോട് ബിനു പപ്പു പറയുന്നുണ്ട് ‘നീയല്ലേ പറഞ്ഞത് മനുഷ്യന് ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന് ഇത്രയൊക്കെ ഉണ്ട് ‘. സിനിമ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നത് ഈ വരികളില്‍ ഒതുക്കാന്‍ തിരക്കഥയുടെ കൂടി ഉടമയായ തരുണിന് കഴിഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് ലോകസിനിമാചരിത്രത്തില് പുതുമകളൊന്നുമില്ലാത്തതെന്ന് സ്വയം വിശേഷിക്കുന്ന പടങ്ങളാണോ അതോ നമ്മുടെ ചിന്തകള്‍ക്ക് പോസിറ്റീവ് ഭക്ഷണം നല്കുന്ന സൗദി വെള്ളക്കകളാണോ ചിന്തിക്കേണ്ടി ഇരിക്കുന്നു..
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala24 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം