Connect with us

kerala

കെഎസ്ആര്‍ടിസി ബസുകളില്‍ ഭുരിഭാഗവും പഴക്കം ചെന്നവ; 600 ലതികം കട്ടപ്പുറത്ത്

15 ഉം അതില്‍ കൂടുതല്‍ വര്‍ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്

Published

on

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളും പഴക്കം ചെന്നവയെന്ന് വിവരാവകാശ രേഖ. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആകെ വാങ്ങിയത് വെറും 151 ബസുകള്‍ മാത്രം. 350 ബസുകള്‍ വേറെ വാങ്ങിയെങ്കിലും അതെല്ലാം സ്വിഫ്റ്റ് ബസുകളാണ്. നിലവില്‍ സംസ്ഥാനത്ത് 4,717 ബസുകളാണുള്ളത്. പുതിയ ബസുകള്‍ വാങ്ങുന്നില്ല എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം കൂടുമ്പോള്‍ അത് സ്വകാര്യ ബസുകള്‍ക്ക് ലാഭം കൂട്ടുതയാണ്.

നിലവിലുളളവയില്‍ 600 ലധികം ബസുകളും അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക് ഷോപ്പുകളിലാണ്. എട്ട് മുതല്‍ ഒമ്പത് വര്‍ഷം കാലപ്പഴക്കമുളളവ 673, ഒമ്പത് മുതല്‍ പത്ത് വര്‍ഷം വരെ കാലപ്പഴക്കമുളളവ 857, 11 മുതല്‍ 12 വര്‍ഷം പഴക്കമുളളവ 362, 12 മുതല്‍ 13 വര്‍ഷം പഴക്കമുളളവ 519, 13 മുതല്‍ 14 വര്‍ഷം വരെ പഴക്കമുളളവ 193, 14 മുതല്‍ 15 വരെ കാലപ്പഴക്കമുളളവ 698, 15 ഉം അതില്‍ കൂടുതല്‍ വര്‍ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്.

മിക്ക കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണുളളത് എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. 80 ശതമാനം ബസ്സുകളും പത്തുവര്‍ഷം കഴിഞ്ഞവയാണ്. പുതിയ ബസ് വാങ്ങാത്തതും പ്രതിസന്ധിയാണ്. 15 വര്‍ഷം കഴിഞ്ഞാല്‍ ഓടിക്കാനാകില്ലെന്നും കാലപ്പഴക്കം കൂടിയ ബസുകള്‍ സ്‌ക്രാപ്പ് ചെയ്യണമെന്നാണ് കേന്ദ്ര നിര്‍ദേശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

Published

on

ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

62-ാം വയസില്‍ ആനുകൂല്യങ്ങളില്ലാതെ ആശ വര്‍ക്കര്‍മാര്‍ സ്വയം വിരമിച്ച് പോകണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആശ വര്‍ക്കര്‍മാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

അതേസമയം, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതും വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനിടെ, ഓണറേറിയം അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആശവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരം 69-ാം ദിവസത്തിലേക്ക് കടന്നു. ആശവര്‍ക്കര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം 31-ാം ദിവസത്തിലെത്തി.

Continue Reading

kerala

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.

അതേസമയം ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കൊച്ചിയിലെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ മുഖ്യ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ്.

അതേസമയം ലഹരി ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ആക്രമിക്കാന്‍ വരുന്നവരാണെന്ന് കരുതിയാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടതെന്ന് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു.

മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷൈനിനെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

Continue Reading

Trending