Connect with us

Culture

മൂരാട് പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഇഴയുന്നു

Published

on

പയ്യോളി : ദേശീയ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മൂരാട് പുതിയ പാലം എന്ന ആവശ്യം സാഫലമാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ആറിന് പാലംപണിക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും ടെന്‍ഡര്‍ തുറന്നിട്ടില്ല. ടെന്‍ഡര്‍ തുറക്കുന്ന തീയതി എന്‍.എച്ച്.എ.ഐ. അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു.

ഓഗസ്റ്റില്‍ ടെന്‍ഡര്‍ തുറക്കുമെന്നാണ് എന്‍.എച്ച്.എ.ഐ.യുടെ ഇ-ടെന്‍ഡര്‍ പോര്‍ട്ടലിലുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇതും നീട്ടി. ഒക്ടോബര്‍ 11 ആണ് ടെന്‍ഡര്‍ തുറക്കുന്ന പുതിയ തീയതി. ഇത് അഞ്ചാംതവണയാണ് ടെന്‍ഡര്‍ തുറക്കുന്ന തീയതി നീട്ടിയത്. ഇതിന്റെ കാരണം എന്‍.എച്ച്.എ.ഐ. അധികൃതര്‍ക്കും അറിയില്ല. ആവശ്യത്തിന് ക്വട്ടേഷന്‍ കിട്ടിയില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തതയില്ല.കേരളത്തിലെ തന്നെ പ്രമുഖ നിര്‍മാണക്കമ്പനികളെല്ലാം ക്വട്ടേഷന്‍ സമര്‍പ്പിച്ചതായാണ് വിവരം.

പാലത്തിന്റെ അപകടാവസ്ഥയും ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് മൂരാട് പാലത്തിന്റെ പണി പെട്ടെന്നുതന്നെ ചെയ്യാന്‍ എന്‍.എച്ച്.എ.ഐ. സമ്മതിച്ചത്. നേരത്തേ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ മൂരാട് പുതിയ പാലവും നിര്‍മിക്കാമെന്നായിരുന്നു എന്‍.എച്ച്.എ.ഐ.യുടെ നിലപാട്. കേരളത്തില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായപ്പോള്‍ നിലപാടില്‍ അയവ് വരുത്തി. 2019-20 വര്‍ഷത്തില്‍ത്തന്നെ പാലംപണി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി മന്‍സൂഖി മാണ്ഡവ്യ 2019 ജനുവരിയില്‍ ലോക്സഭയില്‍ അന്നത്തെ എം.പി. മുല്ലപ്പള്ളി രാമചന്ദ്രന് ഉറപ്പും നല്‍കി. മൂരാട് പാലത്തിനൊപ്പം പാലോളിപ്പാലത്തിന്റെ പ്രവൃത്തിക്കും ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.51.66 കോടി രൂപയാണ് രണ്ട് പാലങ്ങള്‍ക്കും കണക്കാക്കിയത്. മാര്‍ച്ച് 25-ന് ടെന്‍ഡര്‍ തുറക്കാനും നിശ്ചയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇത് നീട്ടി. പിന്നീട് മൂന്നു തവണയാണ് ടെന്‍ഡര്‍ തുറക്കുന്ന തീയതി നീട്ടിയത്. പാലം പണിതീര്‍ക്കാന്‍ 550 ദിവസമാണ് അനുവദിച്ചത്. ഒക്ടോബറില്‍ ടെന്‍ഡര്‍ തുറന്നാലും നടപടിക്രമം പൂര്‍ത്തിയാക്കി വരുമ്പോഴേക്കും പാലംപണി തുടങ്ങാന്‍ വീണ്ടും വൈകും. പാലം പണി പൂര്‍ത്തിയാകാന്‍ ഇന്നത്തെ നിലവെച്ച് രണ്ടുവര്‍ഷത്തിലേറെ സമയം വേണ്ടിവരും. ഒക്ടോബറില്‍ ടെന്‍ഡര്‍ തുറക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. മൂരാട് പുതിയപാലം വേണമെന്ന ആവശ്യം ഉയര്‍ന്നത് നിലവിലുള്ള പാലത്തിന്റെ അപകടാവസ്ഥ കൂടി കണക്കാക്കിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നവര്‍, 18% പേര്‍ മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നവരും

കോമണ്‍ കോസ് എന്ന എന്‍.ജി.ഒയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

Published

on

നമ്മുടെ ഇന്ത്യയിലെ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നുവെന്നും 18% പേര്‍ മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട്. കോമണ്‍ കോസ് എന്ന എന്‍.ജി.ഒയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പൊലീസുകാരില്‍ നാലില്‍ ഒരാള്‍, ഗുരുതരമായ വിഷയങ്ങളില്‍ ജനക്കൂട്ടം ഇടപെടണമെന്നും ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതാണ് ശരിയെന്നും വിശ്വസിക്കുന്നു. കൊടും കുറ്റവാളികളെ നിയമപരമായ വിചാരണക്ക് വിധേയരാക്കുന്നതിനേക്കാള്‍ നല്ലത് കൊല്ലുന്നതാണെന്ന് 22 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.

17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 82 സ്ഥലങ്ങളിലായി 8,276 സീനിയര്‍, ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. കൂടാതെ പൊലീസുമായും കസ്റ്റഡിയിലുള്ള ആളുകളുമായും ഇടപഴകുന്ന ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

മുന്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധര്‍, അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവര്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. അമര്‍ ജയ്‌സാനി, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പ്രകാശ് സിങ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സര്‍വേയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ 30 ശതമാനം പേരും ‘ഗുരുതരമായ’ കേസുകളില്‍ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നു. അതേസമയം ഒമ്പത് ശതമാനം പേര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ പോലും മൂന്നാം മുറ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലുകള്‍ കൈകാര്യം ചെയ്യുന്നവരുമാണ് പീഡനത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചത്.

പ്രതിയുടെ കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് ശരിയായ നടപടിയാണെന്ന് 11 ശതമാനം പേര്‍ വിശ്വസിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ചിലപ്പോഴൊക്കെ പ്രതിയുടെ കുടുംബത്തെയും മര്‍ദിക്കാമെന്ന് 30 ശതമാനം പേര്‍ പറയുന്നു. കൂടാതെ, ‘സഹകരിക്കാത്ത’ സാക്ഷികളെ അടിക്കുന്നതിനെ 25 ശതമാനം പേര്‍ പിന്തുണച്ചു. ഒമ്പത് ശതമാനം പേര്‍ അവര്‍ക്കെതിരെ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നതിനെയും പിന്തുണക്കുന്നു.

തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നതിന് വേണ്ടി ആക്രമണങ്ങളും ബലപ്രയോഗവും നടത്താമെന്ന് ഭൂരിഭാഗമാ പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1948ല്‍ തന്നെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ അഞ്ചില്‍ പീഡനം പൂര്‍ണമായും നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുസ്‌ലിങ്ങള്‍, ദളിതര്‍, ആദിവാസികള്‍, എഴുതാനും വായിക്കാനും അറിയാത്തവര്‍, ചേരി നിവാസികള്‍ എന്നിവരാണ് പീഡനത്തിന് ഇരയാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പതിനെട്ട് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നത് മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്നാണ്. അതേസമയം അറസ്റ്റിലായവരുടെ വൈദ്യപരിശോധന പലപ്പോഴും ഫോറന്‍സിക് മെഡിസിനില്‍ വൈദഗ്ധ്യമില്ലാത്ത ഡോക്ടര്‍മാരാണ് നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പീഡനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയില്ല. ലഭ്യമായ ഏതെങ്കിലും ഒരു ഡോക്ടറാവും പരിശോധന നടത്തുന്നത്. ചിലപ്പോള്‍ കണ്ണ് രോഗ വിദഗ്ദ്ധന്‍, അനസ്‌തേഷ്യോളജിസ്റ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഡോക്ടര്‍മാരാകാം പരിശോധന നടത്തുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഫോറന്‍സിക് ഡോക്ടര്‍മാരില്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 76 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സിവില്‍ സൊസൈറ്റി സംരംഭമായ നാഷണല്‍ കാമ്പെയ്ന്‍ എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ അതേ വര്‍ഷം 111 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

News

യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഫലസ്തീന്‍ അനുകൂലയ്ക്ക് വിജയം

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്.

Published

on

യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു. വ്യാഴാഴ്ച നടന്ന മെയ്ഫീല്‍ഡ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയം കണ്ടത്. ലേബര്‍ പാര്‍ട്ടിക്കെതിരെയാണ് ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം.

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്. ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്‍ സ്ഥാനാര്‍ത്ഥി നേടിയത് 663 വോട്ടുകളുമാണ്.

കെയ്ര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള നേതാക്കളാണ് ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയത്. എന്നാല്‍ നൂര്‍ ജഹാനോട് ലേബര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു.

വടക്കുകിഴക്കന്‍ ലണ്ടനിലെ റെഡ്ബ്രിഡ്ജ് ബറോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇതിനോട് ചേര്‍ന്നാണ് വെസ് സ്ട്രീറ്റിങ്ങിന്റെ മണ്ഡലവും. ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം ഈ മേഖലയിലെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലുണ്ടായ കുറവിനെയാണ് തുറന്നുകാണിക്കുന്നതെന്ന് നിരീക്ഷിക്കാര്‍ ചൂണ്ടിക്കാട്ടി.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധത്തില്‍ യു.കെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ലേബര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഫലസ്തീന്‍, ഉക്രൈന്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്തിയ നൂര്‍ ജഹാന് അനുകൂലമാകുകയായിരുന്നു. ഫലസ്തീന്‍ പതാകകളാല്‍ അലങ്കരിച്ച ലഘുലേഖകളാണ് നൂര്‍ ജഹാന്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നത്.

കൗണ്‍സില്‍ നികുതി, രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി, ഭവന നിര്‍മാണം തുടങ്ങിയ വിഷയങ്ങളും നൂര്‍ ജഹാന്റെ പ്രചരണ ലിസ്റ്റില്‍ ഉണ്ടായിരുന്നു.

‘ഈ തെരുവ് വളരെ വൃത്തിഹീനമാണ്. കുറ്റകൃത്യങ്ങള്‍ പകര്‍ച്ചവ്യാധി പോലെയാണ് വ്യാപിക്കുന്നത്. ഇവിടെ ജീവിക്കുന്ന നിങ്ങള്‍, നിങ്ങളുടെ വിധി നിര്‍ണയിക്കേണ്ടത് ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്,’ പ്രചരണത്തിനിടെ റെഡ്ബ്രിഡ്ജിലെ ജനങ്ങളോട് നൂര്‍ ജഹാന്‍ പറഞ്ഞ വാക്കുകള്‍.

ഇതിനുപുറമെ മാര്‍ച്ചില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ലേബര്‍ എം.പിയായ ജാസ് അത്വാള്‍ മെയ്ഫീല്‍ഡ് കൗണ്‍സില്‍ സ്ഥാനം രാജിവെച്ചിരുന്നു. ജാസിന്റെ രാജിയും അഴിമതി ആരോപണങ്ങളും ഉപതെരഞ്ഞടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.കെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടിക്ക് നഷ്ടമായത് 40 ശതമാനം മണ്ഡലങ്ങളാണ്. വിജയം കണ്ട കൗണ്‍സില്‍ സീറ്റുകളില്‍ നേടിയ വോട്ടില്‍ 80 ശതമാനത്തിലധികം ഇടിവും ഉണ്ടായിട്ടുണ്ട്.

Continue Reading

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

Trending