Connect with us

kerala

തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ

പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു

Published

on

തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു. .കോടതിയിൽ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയി.സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞെന്നാണ് വെളിപ്പെടുത്തൽ.അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന് പറയണമെന്ന് നിർബന്ധിച്ചു. കെ.സുധാകരൻ്റെ പേരു പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി.പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു.കോടതിയിൽ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പഴാണ് മോൻസൺ ആരോപണം ഉന്നയിച്ചത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കി

അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തിവിളയില്‍ നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒമ്പത് വയസുകാരിയെ കണ്ടെത്തിയത്. രാവിലെ ഇളയ കുട്ടി നിലത്തു വീണതിനെ തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രചരണം; അധ്യാപികക്കെതിരെ കേസ്

കിളിമാനൂരില്‍ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രജരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്.

Published

on

തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രജരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികക്കെതിരെയാണ് കേസെടുത്തത്.
സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗുരുതരമായി അപസ്മാരം പിടിപ്പെട്ട് നാല് മാസം സ്‌കൂളില്‍ നിന്നും മാറി നിന്നിരുന്നു. അധ്യാപകര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ കുട്ടിയെ ഇരയാക്കുകയായിരുന്നു. അപവാദ പ്രചാരണങ്ങള്‍ കാരണം വിദ്യാര്‍ത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടികക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തെലുകളാണ് ലഭിച്ചത്. അധ്യാപിക വിദ്യാര്‍ത്ഥിനിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചു എന്ന് വാക്കാല്‍ പറഞ്ഞു പരത്തി. സഹ പ്രവര്‍ത്തകരോട് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പറഞ്ഞു. കൂടാതെ വ്യാജ പരാതി പോലീസില്‍ നല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പഠനം ഉപേക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വാര്‍ത്ത അടങ്ങിയ യൂടൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്ക് വെക്കുകയും ചെയ്തതിന്റെ തെളിവുകളുണ്ട്. ഇതിനു പിന്നാലെ അധ്യാപികയെ സസ്പെന്‍ന്റ് ചെയ്തെന്ന് സ്‌കൂള്‍ മാനേജ്മെന്റ അറിയിച്ചു. സംഭവത്തില്‍ CWC അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending