Connect with us

Cricket

മോണി മോർക്കൽ ഇന്ത്യൻ ബൗളിംഗ് പരിശീലകനായേക്കും

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി മോണി മോര്‍ക്കല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മോര്‍ക്കല്‍ ഔദ്യോഗികമായി ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

മുമ്പ് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായി മോര്‍ക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും ബൗളിംഗ് പരിശീലകനായിരുന്നു മോര്‍ക്കല്‍. ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ ബൗളിംഗ് പരിശീലകനായി എത്തുക മോര്‍ക്കലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 44 ട്വന്റി 20കളിലും മോര്‍ക്കല്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 309 വിക്കറ്റുകളും ഏകദിനത്തില്‍ 188 വിക്കറ്റുകളും ട്വന്റി 20യില്‍ 47 വിക്കറ്റുകളും താരം സ്വന്തമാക്കി. 2006 മുതല്‍ 2018 വരെയാണ് മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നു

Published

on

ഇംഗ്ലണ്ട്ക്രിക്കറ്റ് ടീം ഓൾ റൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 37കാരനായ മൊയീൻ അലിയെ ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ‘താൻ ഇം​ഗ്ലണ്ട് ക്രിക്കറ്റിനായി ഒരുപാട് മത്സരങ്ങൾ കളിച്ചു.

ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നു.’ മൊയീൻ അലി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറ‍ഞ്ഞത് ഇങ്ങനെ.

ഇം​ഗ്ലണ്ടിന് വേണ്ടി കളിച്ചതിൽ ഏറെ അഭിമാനമുണ്ട്. ആദ്യമായി ഇം​ഗ്ലണ്ടിന് വേണ്ടി കളിക്കാനിറങ്ങിയപ്പോൾ താൻ എത്രകാലം ക്രിക്കറ്റിൽ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. ദേശീയ ടീമിനായി 300നടുത്ത് മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് തുടക്കകാലത്ത് താൻ ആ​ഗ്രഹിച്ചത്. എന്നാൽ ഇയാൻ മോർ​ഗൻ തന്നെ ഏകദിന ടീമിലേക്കും വിളിക്കുകയായിരുന്നു. അത് മികച്ച അനുഭവമായിരുന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ച ഫോർമാറ്റെന്ന് ഞാൻ കരുതുന്നു. മൊയീൻ അലി പറയുന്നു.
2014ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മൊയീൻ അലി കടന്നുവന്നത്. 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി 20യും അലി ഇം​ഗ്ലണ്ടിനായി കളിച്ചു. 6,678 റൺസാണ് മൂന്ന് ഫോർമാറ്റുകളിലുമായി അലി അടിച്ചുകൂട്ടിയത്. എട്ട് സെഞ്ച്വറിയും 28 അർധ സെഞ്ച്വറിയും 366 വിക്കറ്റുകളും താരത്തിന്റെ കരിയറിന്റെ ഭാ​ഗമാണ്. 2024ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു മൊയീൻ അലി ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്.

Continue Reading

Cricket

രാജസ്ഥാന്‍ റോയസിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ്‌

നിലവിലെ പരിശീലകന്‍ കുമാര്‍ സംഗക്കാര ഡയറ്കടര്‍ ഓഫ് ക്രിക്കറ്റ് ആകും.

Published

on

രാഹുല്‍ ദ്രാവിഡ് ഐ.പി.എലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം. നേരത്തെ 2011-2013 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചിരുന്നു. നിലവിലെ പരിശീലകന്‍ കുമാര്‍ സംഗക്കാര ഡയറ്കടര്‍ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതല്‍ 2013 വരെ റോയല്‍സിനായി ഐ.പി.എല്ലില്‍ കളിച്ച ദ്രാവിഡ്, 2014- 2015 വര്‍ഷങ്ങളില്‍ ടീമിന്റെ മെന്ററായും പ്രവര്‍ത്തിച്ചു.

2021 നവംബറില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും, 2023ലെ ഏകദിന ലോകകപ്പിലും ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു. രണ്ട് തവണയും കലാശപ്പോരാട്ടത്തില്‍ വീണ ഇന്ത്യ പക്ഷേ ടി20 ലോകകപ്പില്‍ മുത്തമിട്ട് ദ്രാവിഡിന്റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി.

Continue Reading

Cricket

പാക്കിസ്ഥാന് ഇതിലും വലിയ നാണക്കേട് ഇനി സംഭവിക്കാനില്ല, രണ്ടാം ടെസ്റ്റിലും വിജയിച്ച്‌ ബം​ഗ്ലാദേശ്

185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു.

Published

on

പാകിസ്ഥാനെ തകർത്ത് അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിച്ച് പുതുചരിത്രമെഴുതി ബംഗ്ലാദേശ്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 6 വിക്കറ്റിനാണ് സന്ദർശകരുടെ വിജയം. 185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു.

40 റൺസെടുത്ത ഓപ്പണർ സാകിർ ഹസൻ ടോപ് സ്കോററായി. നായകൻ നജ്മുൽ ഹുസൈൻ ​ഷാന്റോ (38), മോമിനുൽ ഹഖ് (34), ഷദ്മാൻ ഇസ്ലാം (24) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 22 റൺസുമായി മുഷ്ഫിഖുർ റഹീമും 21 റൺസുമായി ഷാകിബുൽ ഹസനും പുറത്താകാതെനിന്നു.

പാകിസ്ഥന് വേണ്ടി മിർ ഹംസ, ഖുറം ഷഹ്സാദ്, അബ്റാർ അഹ്മദ്, സൽമാൻ ആഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് ജയവുമായി ചരിത്രത്തിലാദ്യമായി പാകിസ്ഥാനെതിരെ ടെസ്റ്റ് ജയം സ്വന്തമാക്കിയ ബംഗ്ലാദേശുകാർ രണ്ടാം ടെസ്റ്റിലും ജയം പിടിച്ചെടുത്ത് അവർക്കെതിരെ ആദ്യ ടെസ്റ്റ് പരമ്പരയും നേടിയിരിക്കുകയാണ്.

2009ൽ വെസ്റ്റിൻഡീസിനെതിരെ മാത്രമാണ് വിദേശത്ത് ബംഗ്ലാദേശിന് നേരത്തെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിരുന്നത്.

വിക്കറ്റ് നഷ്ടപ്പെടാതെ 42 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി പുനരാരംഭിച്ച ബംഗ്ലാദേശിന് സ്കോർ ബോർഡിൽ 58 റൺസായപ്പോൾ സാകിർ ഹസന്റെ വിക്കറ്റ് നഷ്ടമായി. 12 റൺസ് കൂടി ചേർത്തപ്പോഴേക്കും ഷദ്മാൻ ഇസ്ലാമും വീണു. പിന്നാലെ നജ്മുൽ ഹുസൈൻ ഷാന്റോയും മോമിനുൽ ഹഖും പിടിച്ചുനിന്നതോടെ പാക് ബൗളർമാർ കുഴങ്ങി. 127 റൺസുള്ളപ്പോൾ ഷാന്റോയും 153ലെത്തിയപ്പോൾ മോമിനുൽ ഹഖും വീണെങ്കിലും മുഷ്ഫിഖുർ റഹീമും ഷാകിബും ചേർന്ന് അവരെ സ്വപ്ന വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിലെ കൂട്ടത്തകർച്ചയാണ് പാകിസ്ഥാന് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 274 റൺസിന് പുറത്തായി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ആറ് വിക്കറ്റ് നേടിയ ഖുറം ഷഹ്സാദിന്റെ മികവിൽ പാകിസ്ഥാൻ 262 റൺസിന് തിരിച്ചുകയറ്റി. 12 റൺസ് ലീഡ് വഴങ്ങിയ ബംഗ്ലാദേശിനായി രണ്ടാം ഇന്നിങ്സിൽ ബൗളർമാർ വീണ്ടും ആഞ്ഞടിക്കുന്നതാണ് പിന്നെ കണ്ടത്.

5 വിക്കറ്റുമായി ഹസൻ മഹ്മൂദും 4 വിക്കറ്റുമായി നാഹിദ് റാണയും തകർത്താടിയപ്പോൾ ആതിഥേയർ വെറും 172 റൺസിന് പുറത്തായി. 47 റൺസുമായി പുറത്താകാതെനിന്ന സൽമാൻ ആഗയും 43 റൺസെടുത്ത മുഹമ്മദ് റിസ്‍വാനുമാണ് അവരെ വൻ നാണക്കേടിൽനിന്ന് കരകയറ്റിയത്. അബ്ദുല്ല ഷഫീഖ് (3), സയിം അയൂബ് (20), ഖുറം ഷഹ്സാദ് (0), ഷാൻ മസൂദ് (28), ബാബർ അസം (11), സൗദ് ഷകീൽ (2), മുഹമ്മദ് അലി (0), അബ്റാർ അഹ്മദ് (2), മിർ ഹംസ (4) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ.

Continue Reading

Trending