Connect with us

india

ഭാരത് മാതാ എന്ന് ജപിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ശാഖയില്‍ വരാം; വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

കാവി പതാകയോട് ബഹുമാനം കാണിക്കണം എന്നതാണ് ഏക വ്യവസ്ഥയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Published

on

ഭാരത് മാതാ എന്ന് ജപിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ശാഖയില്‍ വരാമെന്ന വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തെയും ‘ഭഗവ ഝന്ദ’ കാവി പതാകയെയും ബഹുമാനിക്കുന്ന എല്ലാവരെയും ശാഖകള്‍ സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

എല്ലാ ഇന്ത്യക്കാര്‍ക്കും ശാഖകളിലേക്ക് സ്വാഗതമെന്നും ശാഖയില്‍ ചേരാന്‍ വരുന്ന ഓരോരുത്തരും ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ഒരു മടിയും കാണിക്കരുതെന്നും കാവി പതാകയോട് ബഹുമാനം കാണിക്കണം എന്നതാണ് ഏക വ്യവസ്ഥയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരോട് സംഘത്തില്‍ ചേരാനും അതിന്റെ ‘ശാഖ’കളില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ‘ഭാരത് മാതാവിനെയും’ ‘ഭഗവ ഝന്ദ’യെയും കാവി പതാക ആദരിക്കുന്ന എല്ലാവരെയും സംഘടന സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും ജാതികളിലും പെട്ട ആളുകളെ ശാഖകളിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘നിങ്ങള്‍ മുസ്‌ലിം കമ്മീഷണറായിരുന്നു’; വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തി ബിജെപി എംപി

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷിക്കെതിരെയാണ് ദുബെ വിദ്വേഷ പരാമര്‍ശം നടത്തിയത്

Published

on

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷിക്കെതിരെയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. എസ് വൈ ഖുറൈഷിയെ മുസ്ലീം കമ്മീഷണര്‍ എന്ന് നിഷികാന്ത് ദുബെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. ഖുറൈഷിയുടെ കാലത്ത് ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനയില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് ദുബെ ആരോപിച്ചു. വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ദുഷ്ട പദ്ധതിയെന്ന ഖുറൈഷിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടായിരുന്നു ദുബെയുടെ വിവാദ പരാമര്‍ശം.

കഴിഞ്ഞ ദിവസം, സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ വിമര്‍ശനം രാഷ്ട്രീയ വിവാദമായി കത്തിനില്‍ക്കുന്നതിനിടെയാണ് ദുബെ വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ വിവാദപരാമര്‍ശങ്ങളില്‍ പാര്‍ട്ടി ദുബെയ്ക്ക് പിന്തുണ നല്‍കിയിട്ടില്ല. അതേസമയം ചീഫ് ജസ്റ്റിനെതിരായ വിവാദ പ്രസ്താവനയില്‍ നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് സുപ്രിംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറലിന് കത്തയച്ചു.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍

താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്

Published

on

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊലപ്പെട്ട നിലയില്‍. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. കൊലപാതക ശേഷം വിവരം ഭാര്യ പല്ലവി സുഹൃത്തിനെ അറിയിച്ചിരുന്നു. താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.

പരസ്പരം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇരുവരും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. നിലവില്‍ മകള്‍ കൊലപാതകത്തില്‍ പങ്കാളിയായിട്ടില്ലെന്നാണ് പറയുന്നതെങ്കിലും വീട്ടില്‍ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓംപ്രകാശിനെ ചില്ല് കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഓം പ്രകാശിന്റെ വയറിലും കഴുത്തിലും കുത്തേറ്റ മുറിവുകള്‍ കണ്ടെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

Trending