Connect with us

Culture

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; ലിവര്‍പൂള്‍, പി.എസ്,ജി, ബാര്‍സ, ഇന്റര്‍, ടോട്ടനം ഇറങ്ങുന്നു

Published

on

ലണ്ടന്‍:യൂറോപ്പിലെ ഫുട്‌ബോള്‍ ഭരണം തേടി ഇന്ന് മുതല്‍ ചൂടനങ്കങ്ങള്‍… യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഫുട്‌ബോള്‍ വന്‍കരയില്‍ തുടക്കമാവുമ്പോള്‍ ആദ്യ ദിവസം തന്നെ കിടിലോല്‍കിടില പോരാട്ടങ്ങള്‍. വമ്പന്‍ ക്ലബുകളും താരങ്ങളും പന്ത് തട്ടുന്നതിന്റെ ആവേശം നുകരാന്‍ സോക്കര്‍ ലോകം ഒരുങ്ങിയിരിക്കുന്നു.

ഇന്നത്തെ ആറ് അങ്കങ്ങളില്‍ നമ്പര്‍ വണ്‍ ആന്‍ഫീല്‍ഡില്‍ നടക്കുന്ന ലിവര്‍പൂള്‍-പി.എസ്.ജി പോരാട്ടം തന്നെ. മുഹമ്മദ് സലാഹും സാദിയോ മാനേയും ഫിര്‍മിനോയുമെല്ലാം കളിക്കുന്ന, നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതരായി നില്‍ക്കുന്ന ചുവപ്പന്‍ പടക്ക്് മുന്നിലേക്ക് വരുന്നത് നെയ്മറും കൈലിയന്‍ എംബാപ്പേയും എയ്ഞ്ചലോ ഡി മരിയയും എഡ്ഗാര്‍ കവാനിയും ജിയാന്‍ ലുക്കാ ബഫണുമെല്ലാം അണിനിരക്കുന്ന പി.എസ്.ജി എന്ന ഫ്രഞ്ച് പ്രബലര്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി വൈകി 12:30 നാണ് മത്സരം.

ലയണല്‍ മെസിയുടെ ബാര്‍സിലോണ സ്വന്തം മൈതാനത്ത് ഡച്ചുകാരായ പി.എസ്.വിയെ എതിരിടുമ്പോള്‍ മിലാനില്‍ നടക്കുന്ന ഇന്റര്‍ മിലാന്‍-ടോട്ടനം പോരാട്ടത്തിലും തീപ്പാറും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10:25നാണ് മത്സരം.

അന്റേണിയോ ഗ്രിസ്മാന്റെ അത്‌ലറ്റികോ മാഡ്രിഡ് ഫ്രഞ്ച് ക്ലബായ മൊണോക്കോയുമായി കളിക്കുന്നത് വ്യക്തമായ വിജയ പ്രതീക്ഷയിലാണെങ്കില്‍ പോര്‍ച്ചുഗലുകാരായ എഫ്.സി പോര്‍ട്ടോ ജര്‍മനിയിലേക്ക് വരുന്നത് ഷാല്‍ക്കെയെ എതിരിടാനാണ്.

പി.എസ്.ജിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്-യൂറോപ്പിലെ ചാമ്പ്യന്മാരാവണം. ക്ലബിന്റെ ഖത്തര്‍ തലവന്‍ നാസര്‍ അല്‍ ഖിലാഫി സീസണിന്റെ തുടക്കത്തില്‍ തന്നെ താരങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ ഈ കാര്യം പറഞ്ഞിരുന്നു. ഫ്രാന്‍സില്‍ കാര്യമായ വെല്ലുവിളിയില്ല. വന്‍കരയിലാണ് പ്രയാസങ്ങള്‍. അത് പരിഹരിച്ച് വന്‍കരയിലെ ചാമ്പ്യന്മാരാവണം. നെയ്മറും കൈലിയന്‍ എംബാപ്പേയും എഡ്ഗാര്‍ കവാനിയും എയ്ഞ്ചലോ ഡി മരിയയും ഉള്‍പ്പെടെ ലോകത്തിലെ ഒന്നാം നിരക്കാരെല്ലാം ഒന്നിച്ചണിനിരക്കുമ്പോള്‍ അത് കഴിയുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. പക്ഷേ കഴിഞ്ഞ സീസണില്‍ ഇതേ ടീം തന്നെയാണ് കളിച്ചത്. റയല്‍ മാഡ്രിഡിനോട് തകര്‍ന്ന് പുറത്താവുകയും ചെയ്തു. ഇത്തവണ അത് പാടില്ലെന്നാണ് ടീമിന്റെ ജര്‍മന്‍ കോച്ച് തോമസ് തുഷേല്‍ ആവശ്യപ്പെടുന്നത്.

നല്ല ഒരുക്കത്തിലാണ് ടീമിന്റെ ലണ്ടന്‍ വരവ്. പോയ വാരത്തില്‍ നടന്ന ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി സെന്റ് എത്തീനെ എതിരിട്ടപ്പോള്‍ നെയ്മര്‍ക്കും എംബാപ്പേക്കുമെല്ലാം കോച്ച്് വിശ്രമം നല്‍കിയത് ചാമ്പ്യന്‍സ് ലീഗിലെ തുടക്ക മല്‍സരം മനസ്സില്‍ കണ്ടാണ്. പി.എസ്.ജിയുടെ ഗോള്‍വലയം കാക്കുന്നതാവട്ടെ അനുഭവസമ്പന്നനായ ബഫണാണ്.

ആന്റഫീല്‍ഡ് ലിവര്‍പൂളിന്റെ സ്വന്തം മൈതാനമാണ്. അവിടെ അവരെ തോല്‍പ്പിക്കുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. യൂറോപ്പിലെ ചാമ്പ്യന്‍പ്പട്ടം പോയ സീസണില്‍ തലനാരിഴക്ക് നഷ്ടപ്പെട്ടവരാണ് ജുര്‍ഗന്‍ ക്ലോപ്പിന്റെ സംഘം. ഫൈനല്‍ മല്‍സരത്തില്‍ റയലിനോടായിരുന്നു ലിവറിന്റെ തോല്‍വി. ഇത്തവണ പക്ഷേ അതെല്ലാം മറന്ന് ഗംഭീരമായി തന്നെ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറുകയാണ് ടീമിന്റെ ലക്ഷ്യം.

ബാര്‍സയും ഇത്തവണ യൂറോപ്പ് സ്വപ്‌നം കാണുന്നുണ്ട്. കഴിഞ്ഞ സീസണില്‍ പല കിരീടങ്ങളും സ്വന്തമാക്കി ലയണല്‍ മെസിയുടെ ടീം. പക്ഷേ ചാമ്പ്യന്‍സ് ലീഗ് മാത്രം കിട്ടിയില്ല. ക്വാര്‍ട്ടറിലെ ദയനീയ തോല്‍വി മറന്നാണ് മെസിയുടെ സംഘം പി.എസ്.വിയുമായി നുവോ കാമ്പില്‍ കളിക്കുന്നത്. ലാലീഗയില്‍ തകര്‍പ്പന്‍ ഫോമിലാണിപ്പോള്‍ നായകനായ മെസി. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ലിവര്‍പൂളിനോടേറ്റ തോല്‍വിക്ക് പിറകെയാണ് ടോട്ടനം എവേ മല്‍സരത്തില്‍ ഇന്ററുമായി കളിക്കുന്നത്. മല്‍സരങ്ങള്‍ ടെന്‍ സ്‌പോര്‍ട്‌സ് 2ല്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി രാത്രി 10-30 മുതല്‍.

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending