Connect with us

Video Stories

നരേന്ദ്രമോദിയുടെ പൊങ്ങച്ച മിസൈല്‍

Published

on


രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചക്ക് പൊടുന്നനെ നടത്തിയൊരു പ്രഖ്യാപനം ജനാധിപത്യത്തിനുതന്നെ തീരാകളങ്കം ചാര്‍ത്തുന്നതായി. ഇന്നലെ രാവിലെ 11.20ന് സ്വന്തം ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ 11.45ന് രാഷ്ട്രത്തെ താന്‍ അഭിസംബോധന ചെയ്യുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. പിന്നീട് 12 മണി കഴിഞ്ഞ് നടത്തിയ പ്രഭാഷണത്തില്‍ രാജ്യം കൈവരിച്ച സുപ്രധാനമായൊരു സൈനിക നേട്ടത്തെ (മിഷന്‍ ശക്തി) സ്വന്തം നേട്ടമായി അവതരിപ്പിക്കുകയാണ് മോദി ചെയ്തത്. ഏപ്രില്‍ 11ന് നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് വെറും 14 ദിവസം മാത്രം ബാക്കിയിരിക്കവെ തുടര്‍ ഭരണത്തിന് കേന്ദ്ര സര്‍ക്കാര്‍ സര്‍വവിധ പഴുതുകളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൈന്യത്തെ ഉപയോഗിച്ച് മോദി നടത്തിയൊരു നാടകമായാണ് ഇതിനെ കാണേണ്ടത്. പ്രഖ്യാപനത്തെ ബി.ജെ.പിയും അവരെ അനുകൂലിക്കുന്നവരും രാഷ്ട്രീയമായി കൊണ്ടാടുകയാണിപ്പോള്‍. എന്നാല്‍ ലോക നാടക ദിനത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ മുനവെച്ചുള്ള പരിഹാസം.
രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സര്‍ക്കാരിന്റെ നേട്ടമായി ഇന്നലെ അവതരിപ്പിച്ചത്. എ സാറ്റ് എന്ന മിസൈല്‍ സാങ്കേതിക വിദ്യയെയാണ് മോദി വന്‍ പ്രഖ്യാപനമായി കൊണ്ടാടിയത്. അതിവേഗതയില്‍ സഞ്ചരിച്ച് 800 കിലോമീറ്റര്‍ മുകളില്‍ ശത്രു ഉപഗ്രഹത്തെ തകര്‍ക്കാന്‍ ശേഷിയുള്ള ഉപഗ്രഹവേധ മിസൈലാണ് എ സാറ്റ്. ഇന്ത്യക്കുപുറമെ 1950കളില്‍ അമേരിക്കയും റഷ്യയും 2003ല്‍ ചൈനയും മാത്രമാണ് ഇതുവരെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുക ഡി.ആര്‍.ഡി.ഒയോ പ്രതിരോധ വകുപ്പിനുകീഴിലെ ഉദ്യോഗസ്ഥരോ വകുപ്പുമന്ത്രിമാരോ ആയിരിക്കുമെങ്കില്‍ പ്രധാനമന്ത്രിയുടേത് വോട്ടു ലക്ഷ്യമിട്ടുള്ള നാടകമായല്ലാതെ കാണാന്‍ തരമില്ല. അടുത്ത കാലത്തൊന്നും ഔദ്യോഗികമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി പൊടുന്നനെ നടത്തിയ പ്രഖ്യാപനം 2016 നവംബര്‍ എട്ട് രാത്രിയില്‍ 1000, 500 നോട്ടുകള്‍ റദ്ദാക്കിയതിനെ സ്മരിപ്പിക്കുന്നതായി. ഇതുവഴി രാജ്യത്തിന് ഇപ്പോള്‍ ഏറെ അഭിമാനിക്കാമെങ്കിലും പാക്കിസ്താനുമായി യുദ്ധത്തിന്റെ അടുത്തുവരെ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ മിസൈല്‍ പരീക്ഷണവിജയം ഉയര്‍ത്തിക്കാട്ടിയത് വോട്ടു തട്ടാനുള്ള കുരുട്ടുബുദ്ധിയല്ലാതെ തരമില്ല. കഴിഞ്ഞ ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരര്‍ നടത്തിയ സി.ആര്‍.പി.എഫ് സൈനികര്‍ക്കെതിരായ നരനായാട്ടില്‍ 40 സൈനികര്‍ രക്തസാക്ഷികളായ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയും ഇതേപോലെ മോദിയും സര്‍ക്കാരും വലിയപൊങ്ങച്ചമായി കൊണ്ടാടുകയുണ്ടായി. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു വര്‍ധിപ്പിക്കാന്‍ ഇത് ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു കര്‍ണാടകയിലെ ബി.ജെ.പി നേതാവ് യെദിയൂരപ്പ പരസ്യമായി പറഞ്ഞത്.
ഫെബ്രുവരി 22ന് രാജ്യത്തെ വ്യോമസേനയുടെ ധീരരായ പൈലറ്റുമാര്‍ നടത്തിയ അതിര്‍ത്തികടന്നുള്ള ആക്രമണത്തില്‍ പാക്കിസ്താന്റെ ഖൈബര്‍ പക്തുഖ്വാന്‍ പ്രവിശ്യയിലെ ബാലക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. എന്നാല്‍ അതുവഴി 300 ലധികം പാക് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ പരിഹസിക്കുന്ന രീതിയിലാണ് വ്യോമസേനാ അധികൃതര്‍ പ്രതികരിച്ചത്. ബാലക്കോട്ട് ആക്രമണത്തില്‍ ബി.ജെ.പിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാകുമെന്ന രീതിയിലുള്ള സര്‍വേകള്‍ പുറത്തുവരികയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്താനിരുന്ന പ്രഖ്യാപനത്തെ പ്രധാനമന്ത്രിതന്നെ നേരിട്ടേറ്റെടുത്ത് കൊട്ടിഘോഷിച്ചിരിക്കുന്നത്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ പൊടുന്നനെ വീണുകിട്ടിയ ഇരയെപോലെ മോദി കൈകാര്യം ചെയ്യുകയാണെന്ന് വ്യക്തമാക്കുന്നതായി. നോട്ടു നിരോധനത്തിലും ബന്ധപ്പെട്ട വകുപ്പുമന്ത്രിയെയോ ഉദ്യോഗസ്ഥരെയോ റിസര്‍വ് ബാങ്ക് മേധാവികളെയോ വിശ്വാസത്തിലെടുക്കാതെ സ്വയം അടിക്കാരന്‍ ആണ്ടി ചമയുകയായിരുന്നു മോദി. രാജ്യത്തെ നൂറ്റി മുപ്പതു കോടിയോളം വരുന്ന ജനത അതിന്റെ പേരില്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇതുവരെയും പൂര്‍ണമായി മാറിയിട്ടില്ല. മുന്‍കാലങ്ങളിലെല്ലാം സര്‍ക്കാരിനുകീഴിലെ സൈനിക ഏജന്‍സികളും വിവിധ ഗവേഷക സ്ഥാപനങ്ങളും ശാസ്ത്രജ്ഞരുടെ മികവില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള നേട്ടങ്ങളെ അതത് ഏജന്‍സികള്‍ തന്നെയാണ് പരസ്യമായി നാടിന് സമര്‍പ്പിച്ചിട്ടുള്ളത്. അതിനുശേഷം പ്രധാനമന്ത്രിയോ വകുപ്പുമന്ത്രിമാരോ അവരെ അഭിനന്ദിച്ച് പ്രസ്താവന ഇറക്കുകയോ ശാസ്ത്രജ്ഞരെ നേരില്‍കണ്ട് ഫോട്ടോക്ക്‌നിന്നുകൊടുക്കുകയോ ആണ് ചെയ്യാറ്.
ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള ബഹിരാകാശരംഗത്തെ വിവിധ കണ്ടുപിടിത്തങ്ങള്‍ ഇത്തരത്തിലാണ് രാജ്യവും ജനങ്ങളും സര്‍ക്കാരും ആഘോഷമാക്കാറ്. ഇന്ദിരാഗാന്ധിയുടെയും വാജ്‌പേയിയുടെയും കാലത്ത് ഇന്ത്യ നടത്തിയ ആണവ പരീക്ഷണവും ഇവ്വിധം രാജ്യം ഒറ്റക്കെട്ടായാണ് കൊണ്ടാടിയിട്ടുള്ളത്. അതിലൊക്കെ എല്ലാവരേക്കാളും സര്‍ക്കാരിനെക്കാളും ശാസ്ത്രജ്ഞരുടെ അര്‍പ്പണമനസ്സും ത്യാഗവുമാണ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതും. മൂന്നു യുദ്ധങ്ങളും യു.പി.എ കാലത്ത് നടന്ന അതിര്‍ത്തികടന്നുള്ള പ്രത്യാക്രമണങ്ങളുമൊക്കെ പലതും രാജ്യാന്തരമായി ദോഷം ഉണ്ടാക്കുമെന്ന് കണ്ട് വിവിധ പ്രധാനമന്ത്രിമാര്‍ അവഗണിക്കുകയാണ് ചെയ്യാറ്. ഇവിടെ പക്ഷേ അമ്പത്തഞ്ചിഞ്ച് നെഞ്ചിനെക്കുറിച്ച് ബി.ജെ.പിക്കാര്‍ പറയുന്ന മോദിയും കൂട്ടരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും നിലനില്‍ക്കവെ ജനാധിപത്യത്തെ തന്നെ പരസ്യമായി അവഹേളിക്കുകയാണ്. ഭരണഘടനാസ്ഥാപനമായ ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കുമെന്നാണ് രാജ്യമിപ്പോള്‍ ഉറ്റുനോക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഇഷ്ടം പോലെ സമയം കമ്മീഷന്‍ തന്നെ അനുവദിച്ചിട്ടും വോട്ടെടുപ്പിന് വെറും രണ്ടാഴ്ചമാത്രം ബാക്കിയിരിക്കെ മോദി നടത്തിയ പൊങ്ങച്ചപ്രഖ്യാപനം ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കാന്‍ കമ്മീഷന്‍ തയ്യാറാകണം. വ്യക്തിയേക്കാള്‍ രാജ്യമാണ് പ്രധാനം. അതുവഴിയേ ജനാധിപത്യത്തിനും ജനങ്ങള്‍ക്കുതന്നെയും നിലനില്‍പ്പുള്ളൂ.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending