Connect with us

india

‘മോദി ഗ്യാരന്റി’, ഗുജറാത്തില്‍ ശിവജിയുടെ പേരിട്ട 42 കോടിയുടെ പാലം അപകടത്തില്‍, പൊളിക്കാന്‍ 52 കോടി രൂപ

2017ല്‍ 42 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹട്കേശ്വര്‍ പാലം 52 കോടി രൂപ ചിലവിട്ടാണ് പൊളിച്ചുനീക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ കെടുകാര്യസ്ഥതയുടെ വിചിത്ര മാതൃകയായി ഛത്രപതി ശിവജിയുടെ പേരിലുള്ള ഹട്കേശ്വര്‍ പാലം. ഏഴുവര്‍ഷം മുമ്പ് കോടികള്‍ ചിലവിട്ട് നിര്‍മിച്ച പാലം പൊട്ടിപ്പൊളിഞ്ഞതോടെ, നിര്‍മിച്ചതിന് ചിലവിട്ടതിനേക്കാള്‍ കൂടുല്‍ തുക പൊളിച്ചുമാറ്റാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. 2017ല്‍ 42 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹട്കേശ്വര്‍ പാലം 52 കോടി രൂപ ചിലവിട്ടാണ് പൊളിച്ചുനീക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വിവാദമായതോടെ, പൊളിക്കാനും പുനര്‍നിര്‍മിക്കാനും കൂടിയാണ് തുക അനുവദിച്ചതെന്ന വിശദീകരണവുമായി ഗുജറാത്ത് ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ‘ഛത്രപതി ശിവജി മഹാരാജ് ഫ്‌ലൈ ഓവര്‍’ എന്ന പേരിലുള്ള പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. 563 മീറ്റര്‍ നീളമുള്ള പാലത്തിന് ഉദ്ദേശിച്ചതിന്റെ 20% ബലമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പാലത്തിന്റെ ഘടനയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതാണ് പൊളിക്കാന്‍ കാരണം. ഇത് ശ്രദ്ധയില്‍പെട്ടതോടെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചാം വര്‍ഷമായ 2022-ല്‍ തന്നെ പാലത്തില്‍ ഗതാഗതം നിരോധിച്ചിരുന്നു. രണ്ടുവര്‍ഷമായി അടച്ചുപൂട്ടിയ പാലം സംസ്ഥാനത്തിന് തന്നെ നാണക്കേടായിരുന്നു.

100 വര്‍ഷത്തെ ആയുസ്സ് ഉണ്ടാകുമെന്നായിരുന്നു ഉദ്ഘാടനവേളയില്‍ സര്‍ക്കാര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ വിള്ളലുകളും മറ്റ് തകരാറുകളും തുടങ്ങി. തുടര്‍ന്നാണ് 2022ല്‍ അടച്ചുപൂട്ടിയത്. അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (AMC) നടത്തിയ ബലപരിശോധനയില്‍ പാലം ഉപയോഗ യോഗ്യമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

അജയ് ഇന്‍ഫ്രയാണ് പാലത്തിന്റെ നിര്‍മാതാക്കള്‍. സംഭവത്തില്‍ അജയ് എന്‍ജിനീയറിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (എഇഐപിഎല്‍) ചെയര്‍പേഴ്സണ്‍ രമേഷ് പട്ടേല്‍, മക്കളും മാനേജിംഗ് ഡയറക്ടര്‍മാരുമായ ചിരാഗ്കുമാര്‍ പട്ടേല്‍, കല്‍പേഷ്‌കുമാര്‍ പട്ടേല്‍, എം.ഡി റാഷിക് അംബലാല്‍ പട്ടേല്‍, പ്രവീണ്‍ ദേശായി, ഭൈലാല്‍ഭായ് പാണ്ഡ്യ തുടങ്ങിയവര്‍ക്കെതിരെ ഇക്കഴിഞ്ഞ ഏപ്രിലില്‍ കേസെടുത്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending