Connect with us

india

‘മോദി സർക്കാർ ഏതുനിമിഷവും നിലംപതിക്കും, റിമോട്ട് ഇന്ത്യാ മുന്നണിയുടെ കയ്യില്‍’; രാഹുല്‍ ഗാന്ധി

ഭരണഘടന മാറ്റുമെന്ന് പറഞ്ഞ നരേന്ദ്ര മോദി, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഭരണഘടനയെ വന്ദിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Published

on

നരേന്ദ്ര മോദി സർക്കാർ ഏത് സമയവും നിലംപതിക്കുമെന്ന് രാഹുൽ ഗാന്ധി. ഈ സർക്കാരിന്‍റെ റിമോട്ട് കൺട്രോൾ ഇന്ത്യാ മുന്നണിയുടെ കൈയിലാണ്. ഇന്ത്യാ മുന്നണി റിമോട്ട് ഓഫാക്കിയാൽ സർക്കാർ വീഴുന്ന അവസ്ഥയാണ്. ഭരണഘടന മാറ്റുമെന്ന് പറഞ്ഞ നരേന്ദ്ര മോദി, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഭരണഘടനയെ വന്ദിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ മട്ടന്നൂരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

വയനാട് സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങുന്നതിനായി കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നതിന് ഇടയിലാണ് രാഹുൽ ഗാന്ധിക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വീകരണം ഒരുക്കിയത്. രാഹുൽ ഗാന്ധി എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പേ തന്നെ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരം ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു, രാഹുൽ ഗാന്ധി എത്തിയതോടെ ആവേശം അണപൊട്ടി ഒഴുകി.

ജനാധിപത്യ സംരക്ഷണത്തിന് താൻ എന്നും മുന്നിൽ ഉണ്ടാവുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി രൂക്ഷമായ ഭാഷയിൽ നരേന്ദ്ര മോദിയെ വിമർശിച്ചു. മട്ടന്നൂരിൽ തന്നെ സ്വീകരിക്കാൻ കടന്നുവന്ന, തന്‍റെ ശബ്ദം ശ്രവിക്കുന്ന ഇടതുപക്ഷ പ്രവർത്തകർ ഉള്‍പ്പെടെയുള്ളവർക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ഈ തിരഞ്ഞെടുപ്പോടെ ബിജെപി ശോഷിച്ചു. മോദി സർക്കാരിന്‍റെ റിമോട്ട് കൺട്രോൾ ഇന്ത്യാ മുന്നണിയുടെ കൈയിലാണെന്നും അത് ഓഫാക്കിയാൽ സർക്കാർ വീഴുന്ന അവസ്ഥയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് രാഹുൽ ഗാഡി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചു. കണ്ണൂരില്‍ കെ. സുധാകരനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം നന്ദി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഉൾപ്പടെയുള്ള നേതാക്കൾ സന്നിഹിതരായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു; ഒരാള്‍ കൊല്ലപ്പെട്ടു

നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു.

Published

on

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു. ഒരാള്‍ മരിച്ചു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജീത് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയ്ജീത് എന്നയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാള്‍ ഭഗല്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം.

കുടിവെള്ളത്തെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരന്‍ മറ്റേയാള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തു. വെടിയേറ്റയാള്‍ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിര്‍ത്തു എന്നാണ് പൊലീസ് പറയുന്നത്.

‘ഇന്ന് രാവിലെ 7.30 ഓടെ ജഗത്പൂര്‍ ഗ്രാമത്തില്‍ രണ്ട് സഹോദരന്മാര്‍ പരസ്പരം വെടിയുതിര്‍ത്തതായി വിവരം ലഭിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു, മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്. കുടിവെള്ള പൈപ്പിനെ പറ്റിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം, ഇരുവരും പരസ്പരം വെടിവച്ചു. വിശ്വജീത്, ജയ്ജീത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും ഒരു കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളാണെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം’, എന്നാണ് നവ്ഗച്ചിയ എസ്പി പ്രേരണ കുമാര്‍ അറിയിച്ചത്. ആശുപത്രിയില്‍വെച്ച് വിശ്വജീത് മരിച്ചതായും ജയ്ജീതിന്റെ നില ഗുരുതരമാണെന്നും ഡോക്ടര്‍മാരും അറിയിച്ചു.

 

Continue Reading

india

ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

Published

on

ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്.

അതേസമയം ഏറ്റുമുട്ടലില്‍ സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബീജാപ്പൂര്‍ ദന്താവാഡേ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഗാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിയില്‍ മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി നിയോഗിതരായ സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അതേസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.

 

Continue Reading

india

നാഗ്പൂര്‍ അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

Published

on

നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.

Continue Reading

Trending