Connect with us

india

‘മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ വില്‍ക്കുകയാണ്’; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് മുമ്പെങ്ങുമില്ലാത്തവിധം തട്ടിപ്പിലൂടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങാത്ത മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കാനും ജനാധിപത്യം സാവധാനത്തില്‍ അവസാനിപ്പിക്കാനും മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ വില്‍ക്കുകയാണെന്നും ഖാര്‍ഗെ പ്രതികരിച്ചു.

ലോകം മുഴുവന്‍ ഇവിഎമ്മില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് നീങ്ങുകയാണെന്നും എന്നാല്‍ ഇവിടെ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ഇതെല്ലാം തട്ടിപ്പാണ്. എന്നാല്‍ അത് തെളിയിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും ഭരണകക്ഷിക്ക് നേട്ടമുണ്ടാക്കുകയും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഇത്തരം വിദ്യകളാണ് അവര്‍ ആവിഷ്‌കരിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

ഈ രാജ്യത്തെ ചെറുപ്പക്കാര്‍ ‘നമുക്ക് ബാലറ്റ് പേപ്പര്‍ വേണമെന്ന് പറയും’, അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചത്. ഞങ്ങള്‍ എല്ലായിടത്തും വിഷയം ഉന്നയിച്ചു, രാഹുല്‍ ഗാന്ധി വിഷയം ശക്തമായി ഉന്നയിച്ചു. അവര്‍ ഏതുതരം വോട്ടര്‍ പട്ടിക ഉണ്ടാക്കി… മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഒരു തട്ടിപ്പാണ്. ഹരിയാനയിലും അതുതന്നെ സംഭവിച്ചു,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

90 ശതമാനം സീറ്റും ബിജെപി നേടിയെന്നും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നടന്നതുപോലുള്ള ഒരു തട്ടിപ്പ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

കഴിഞ്ഞ 11 വര്‍ഷമായി ഭരണകക്ഷി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളും തത്വങ്ങളും ആക്രമിക്കപ്പെടുന്നു, അവയെ സംരക്ഷിക്കാന്‍ നമ്മള്‍ പോരാടേണ്ടതുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം, വര്‍ഗീയ ധ്രുവീകരണത്തിന്റെ അജണ്ടയ്ക്കായി സര്‍ക്കാര്‍ രാത്രി വൈകിയും ചര്‍ച്ച നടത്തി, വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയെ പരാമര്‍ശിച്ച് ഖാര്‍ഗെ പറഞ്ഞു.

മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച പുലര്‍ച്ചെ 4 മണിക്കാണ് നടന്നതെന്നും അത് അടുത്ത ദിവസം തന്നെ നടത്തണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു, സര്‍ക്കാര്‍ എന്തെങ്കിലും മറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു.

”ജനാധിപത്യം സാവധാനം, സാവധാനം, സാവധാനം അവസാനിക്കുകയാണ്,” ഖാര്‍ഗെ പറഞ്ഞു.

അമേരിക്ക തീരുവ ചുമത്തുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ചങ്ങാത്ത മുതലാളിമാര്‍ക്ക് വിഭവങ്ങള്‍ കൈമാറി കുത്തക സ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിലൂടെ എസ്സി, എസ്ടി, ഒബിസി സംവരണം അവസാനിപ്പിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇത് തുടര്‍ന്നാല്‍ മോദി സര്‍ക്കാരും മോദിയും ചേര്‍ന്ന് രാജ്യം മുഴുവന്‍ വില്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മോദി സര്‍ക്കാര്‍ തങ്ങളുടെ മുതലാളി സുഹൃത്തുക്കള്‍ക്ക് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് പോലും വിരുദ്ധമായ വിഭവങ്ങള്‍ കൈമാറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

500 വര്‍ഷം പഴക്കമുള്ള പ്രശ്നങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്നതിനായി ബിജെപി-ആര്‍എസ്എസ് ഉന്നയിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. മസ്ജിദുകള്‍ക്ക് താഴെ ‘ശിവലിംഗങ്ങള്‍’ തിരയരുതെന്ന് ആര്‍എസ്എസ് മേധാവി ജനങ്ങളോട് ആവശ്യപ്പെട്ടു, എന്നാല്‍ അവര്‍ അത് തുടരുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു.

‘ഞങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിലാണ് പോരാടുന്നത്; വ്യത്യാസം മുമ്പ് വിദേശികള്‍ വര്‍ഗീയവല്‍ക്കരണം, ദാരിദ്ര്യം, അസമത്വം എന്നിവയില്‍ നിന്ന് പ്രയോജനം നേടിയിരുന്നു, ഇപ്പോള്‍ രാജ്യത്തിന്റെ സ്വന്തം സര്‍ക്കാര്‍ പ്രയോജനം നേടുന്നു,’ അദ്ദേഹം ആരോപിച്ചു.

രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു, പ്രധാനമന്ത്രി മോദി ഒബിസി പദവി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും എന്നാല്‍ അവരുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനും എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പരാമര്‍ശം; നിയമ വിദ്യാര്‍ഥിനിക്കെതിരെ പരാതി നല്‍കിയ യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പൊലീസ്

വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Published

on

നിയമ വിദ്യാര്‍ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഷര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ വജാഹത് ഖാന്‍ ഖാദ്രി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് ബോളിവുഡ് സെലിബ്രിറ്റികളുടെ മൗനത്തെ വിമര്‍ശിച്ചും, പ്രവാചകനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ഷര്‍മിഷ്ഠ പനോളിക്കെതിരെ കേസെടുത്തത്.

ജൂണ്‍ 5 ന് കൊല്‍ക്കത്ത ഹൈക്കോടതി ഷര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 2ന് ഹിന്ദു ദേവതകള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുവെന്നാണ് ആരോപണം. ശ്രീറാം സ്വാഭിമാന്‍ പരിഷത്ത് എന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന് യുവാവിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇയാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനമെന്ന് പൊലീസ് ആരോപിക്കുന്നു. ഷര്‍മിഷ്ഠ പനോലി കേസ് രാഷ്ട്രീയമായും അന്തര്‍ദേശീയമായും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Continue Reading

india

വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും

ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

Published

on

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ 2024 ഡിസംബറില്‍ ഒരു വിഎച്ച്പി പരിപാടിയില്‍ ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയേക്കും.

ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന്, ജഡ്ജസ് എന്‍ക്വയറി ആക്ട് പ്രകാരം രാജ്യസഭയില്‍ കുറഞ്ഞത് 50 എംപിമാരോ ലോക്സഭയില്‍ കുറഞ്ഞത് 100 എംപിമാരോ പ്രമേയത്തില്‍ ഒപ്പിടണം.

മാര്‍ച്ച് 21 ന് രാജ്യസഭയില്‍ സംസാരിക്കവേ, എംപിമാരുടെ ഒപ്പ് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് മെയിലുകള്‍ അയച്ചിട്ടുണ്ടെന്ന് ധന്‍ഖര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് വിഎച്ച്പി പരിപാടിയില്‍ സംസാരിക്കവെ ജസ്റ്റിസ് യാദവ് ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇത് ഹിന്ദുസ്ഥാന്‍ ആണെന്നും രാജ്യം ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിന് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പറയാന്‍ എനിക്ക് ഒരു മടിയുമില്ല.’

ഡിസംബര്‍ 13 ന്, ജസ്റ്റിസ് യാദവ് വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച്, രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമര്‍പ്പിച്ചു.

ഫെബ്രുവരി 13 ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (3) പ്രകാരം ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനുള്ള തീയതിയില്ലാത്ത നോട്ടീസ് തനിക്ക് ലഭിച്ചതായി ധന്‍ഖര്‍ പറഞ്ഞു.

ഇംപീച്ച്മെന്റ് നോട്ടീസ് തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ വിഷയം പാര്‍ലമെന്റ് ഏറ്റെടുത്തതായി രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദി സുപ്രീം കോടതിയെ അറിയിച്ചു. ഈ ആശയവിനിമയത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ഇനി മുന്നോട്ടുപോകേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചതെന്നാണ് വിവരം.

മാര്‍ച്ച് 25ന് ഫ്ളോര്‍ ലീഡര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് കെട്ടിക്കിടക്കുന്ന കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ഒപ്പുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ സഭ നടന്നാലും ഇല്ലെങ്കിലും നടപടിയെടുക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 21നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (4) അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ പാര്‍ലമെന്റിന് ‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം’, ‘പ്രാപ്തിക്കുറവ്’ എന്നിവയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാവുന്നതാണ്. ആര്‍ട്ടിക്കിള്‍ 218 പ്രകാരം, ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഇത് ബാധകമാണ്.

Continue Reading

india

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്‌സ്എഫ്ജി സ്ഥിരീകരിച്ചു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടന്നു. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്.

Published

on

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നു. 163 പേര്‍ക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടന്നു. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്എഫ്ജി കേസുകള്‍ (89) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാട് (16) ആണ്. കേരളം (15), ഗുജറാത്ത് (11), മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിലവില്‍, എക്‌സ്എഫ്ജി കൂടുതല്‍ ഗുരുതരമായ രോഗത്തിനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Continue Reading

Trending