Culture
ലോക്പാലിനു അടയിരുന്നത് നാലേ മുക്കാല്‍ വര്‍ഷം

എ.പി ഇസ്മയില്‍
അണ്ണാ ഹസാരേയുടെ ലോക്പാല്‍ സമരം മറന്നിട്ടുണ്ടാവില്ല. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന മാസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച രാംലീലാ മൈതാനിയിലെ പട്ടിണി സമരം. അധികാര ഇടനാഴികളില്‍ മുച്ചൂടും വ്യാപിച്ചു കിടക്കുന്ന അഴിമതിയെ തുടച്ചു നീക്കുന്നതിന് കാര്യക്ഷമമായ സംവിധാനം വേണമെന്ന മുറവിളികള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയത്തിന്റെ കാതലും ഇതായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്ന അശോക് കുമാര്‍ സെന്‍ ആണ് 1960ല്‍ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയം ആദ്യം ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ വെക്കുന്നത്. ഓംബുഡ്‌സ്മാന്‍ എന്ന പേരിന്റെ ഇന്ത്യന്‍ വിവര്‍ത്തനം എന്ന നിലയിലാണ് ലോക്പാല്‍ എന്ന പേര് പ്രചാരത്തിലെത്തുന്നത്. പരാതികള്‍ കേള്‍ക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള അധികാരി എന്നര്‍ത്ഥം വരുന്ന ലോക(ജനം), പാല (സംരക്ഷകന്‍) എന്നീ രണ്ട് സംസ്‌കൃത പദങ്ങളെ കൂട്ടിയോജിപ്പിച്ച് ഡോ.എല്‍.എം സിങ്‌വിയാണ് ലോക്പാല്‍ എന്ന പേര് നിര്‍ദേശിച്ചത്. 1968ല്‍ നിയമം ലോക്‌സഭ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ രാജ്യസഭ കടക്കാതിരുന്നതോടെ ബില്‍ ലാപ്‌സായി. പിന്നീട് പലതവണ ബില്‍ അവതരിപ്പിക്കപ്പെടുകയും നിയമമാകാതെ ലാപ്‌സാവുകയും ചെയ്തു. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ലോക്പാല്‍ ചര്‍ച്ചകള്‍ രാജ്യത്ത് വീണ്ടും ചൂടുപിടിക്കുന്നത്. ബില്‍ വീണ്ടും കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയതിനു പിന്നാലെയാണ് ലോക്പാല്‍ ആവശ്യവുമായി അണ്ണാ ഹസാരെ സമരരംഗത്തെത്തുന്നത്. അഴിമതിക്കെതിരായ ജനകീയ മുന്നേറ്റം എന്ന് അവകാശപ്പെട്ടാണ് ഹസാരെ സമരത്തിന് തുടക്കമിട്ടത്. വൈകാതെതന്നെ ബി.ജെ.പിയും സംഘ്പരിവാര്‍ കേന്ദ്രങ്ങളും ഇതിനെ ഹൈജാക്ക് ചെയ്തു. ഇതിനിടെ 2011 ഡിസംബര്‍ 22ന് ലോക്പാല്‍ ബില്‍ യു.പി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിരുന്ന ലോക്‌സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസായി. എന്നാല്‍ രാജ്യസഭയില്‍ ചിത്രം മറിച്ചായിരുന്നു. പലവിധത്തിലുള്ള സംവാദങ്ങള്‍ക്കൊടുവില്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിട്ടു. ഒടുവില്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ചില ഭേദഗതികളോടെ 2013 ഡിസംബര്‍ 17ന് ബില്‍ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചതോടെ 2014 ജനുവരി ഒന്നിന് ഇന്ത്യന്‍ നിയമ നിര്‍മാണത്തിലെ മറ്റൊരു ചരിത്രം പിറന്നു. ലോക്പാല്‍ നിയമമായി.
അതുവരെ ലോക്പാലിനു വേണ്ടി മുറവിളി കൂട്ടുകയും യു.പി.എ സര്‍ക്കാര്‍ നടത്തിയ നിയമ നിര്‍മാണം തങ്ങളുടെ പോരാട്ട വിജയമായി അവകാശപ്പെടുകയും ചെയ്ത ബി.ജെ.പിയും നരേന്ദ്രമോദിയും 2019ലെത്തുമ്പോള്‍ ലോക്പാല്‍ എവിടെയെത്തി എന്ന ചോദ്യം പ്രസക്തമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച ലോക്പാല്‍ സമര നായകന്‍ അണ്ണാ ഹസാരെ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ എവിടെയായിരുന്നു. ഒരു സ്വപ്‌ന പദ്ധതിക്കുമേല്‍ നിയമനിര്‍മാണം വരെ നടന്നിട്ടും തുടര്‍ നടപടികളെടുക്കാതെ നീണ്ട അഞ്ചുവര്‍ഷം ഭരണകൂടം അടയിരുന്നപ്പോള്‍ അനന്തമായ മൗനത്തിലൊളിക്കാനുള്ള പ്രേരണ എന്തായിരുന്നു. ലോക്പാലിനു വേണ്ടി ഹസാരെ നടത്തിയ എല്ലാ സമരങ്ങളുടെയും ലക്ഷ്യവും താല്‍പര്യവും കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സംഘ്പരിവാര്‍ പ്രേരിതമായിരുന്നു സമരമെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ് അദ്ദേഹത്തിന്റെ മൗനം.
ബി.ജെ.പിയും മോദിയും അധികാരകേന്ദ്രങ്ങളില്‍ അഞ്ചുവര്‍ഷം പിന്നിടുകയാണ്. അധികാരത്തിലെത്തിയ ഉടന്‍ തന്നെ ലോക്പാല്‍ നിയമനവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അഴിമതി തുടച്ചുനീക്കുന്നതിനുള്ള പോരാട്ടത്തില്‍ വലിയൊരു അധ്യായമായി മാറുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നതു പോലും മോദി ചുമതലയേറ്റ് 45 മാസത്തിനു ശേഷ(മൂന്നേ മുക്കാല്‍ കൊല്ലത്തിനു ശേഷം)മാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വിവരാവകാശ അപേക്ഷക്കു നല്‍കിയ മറുപടിയില്‍ പറയുന്നത്.
നാലേമുക്കാല്‍ കൊല്ലവും ലോക്പാല്‍ രൂപീകരണത്തിനു മേല്‍ അടയിരിക്കുകയായിരുന്നു മോദിയും ബി.ജെ.പിയുമെന്നതാണ് യാഥാര്‍ത്ഥ്യം. ഒടുവില്‍ മറ്റൊരു തെരഞ്ഞെടുപ്പിനു വേണ്ടി ജനങ്ങളെ അഭിമുഖീകരിക്കേണ്ട ഘട്ടം വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍ രൂപീകരണത്തിന് തയ്യാറായത്. അതും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുമ്പ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ലോക്പാലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒരു അഴിമതി കേസുപോലും പിടിക്കപ്പെടാന്‍ പോകുന്നില്ലെന്നുമുള്ള ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ അവസാന നിമിഷ സര്‍ക്കസ്. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതും മോദി സര്‍ക്കാറിന്റെ ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala1 day ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം