Connect with us

india

തൊട്ടതൊക്കെ പൊള്ളി മോദിയും ബി.ജെ.പിയും

പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി എൻ.ഡി.എ സഖ്യത്തിൻ്റെയും ആയുധങ്ങൾ അവർക്ക് നേരെ തന്നെ തിരിച്ചടിക്കുന്നതാണ് കഴിഞ്ഞ നാളുകളത്രയും രാജ്യം കണ്ടത്.

Published

on

കെ.പി. ജലീൽ

ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുകയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതൽ ഇങ്ങോട്ട്.

പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി എൻ.ഡി.എ സഖ്യത്തിൻ്റെയും ആയുധങ്ങൾ അവർക്ക് നേരെ തന്നെ തിരിച്ചടിക്കുന്നതാണ് കഴിഞ്ഞ നാളുകളത്രയും രാജ്യം കണ്ടത്.

ബി.ജെ.പിയുടെ പ്രതീക്ഷകളെ അട്ടിമറിക്കുകയും ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്ത
ഒരു ഡസനിലധികം ഘടകങ്ങൾ ഇതാ :

1. ഇലക്ടറൽ ബോണ്ട് പദ്ധതി അഴിമതി : സുപ്രീം കോടതി റദ്ദാക്കുന്നു

2 . മുസ് ലിംകൾക്കെതിരെ വർഗീയ പ്രചാരണത്തിന് തെര. കമ്മീഷൻ നോട്ടീസ്

3. വികസന വിഷയങ്ങൾ പറയുന്നില്ല.

4. കോടികൾ ചെലവഴിച്ച് മാധ്യമ പരസ്യങ്ങൾ

5 . ഇന്ത്യാ മുന്നണി പ്രചാരണം കനക്കുന്നു

6 . താരമായി രാഹുൽ ഗാന്ധി

7. കോൺഗ്രസ് പ്രകടനപത്രികയിൽ വനിതകൾക്ക് ഒരു ലക്ഷം രൂപ സഹായം

8. മുസ്ലിംകൾക്ക് സ്വത്ത് കൊടുക്കുന്നു വെന്ന മോദിയുടെ പ്രസ്താവന കോൺഗ്രസ് പ്രകടനപത്രിക ചർച്ചയാക്കി. ലക്ഷക്കണക്കിന് പേർ പത്രിക download ചെയ്തു.

9. അദാനി , അംബാനി മാരിൽ നിന്ന് കോൺഗ്രസ് കളളപ്പണം വാങ്ങിയെന്ന് മോദി.
സർക്കാർ കള്ളപ്പണം ഇല്ലാതാക്കിയില്ലേ എന്ന് പ്രതിപക്ഷം .

10. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം.

11. രണ്ടാം ഘട്ടം മുതൽ ഉത്തരേന്ത്യയിൽ പോളിംഗ ശതമാനം കുറയുന്നു .

12. 400 സീറ്റിനപ്പുറം എന്ന ബി.ജെ.പി – മോദി അവകാശവാദം ആവർത്തിക്കുന്നില്ല .

13. ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷം നേടിയേക്കുമെന്ന് പ്രമുഖ തെര. വിശാരദൻ യോഗേന്ദ്ര യാദവ്.

14. യു.കെ. കോടതിയിൽ കോവി ഷീൽഡ് ആരോഗ്യത്തിന് ഗുരുതര ഹാനി വരുത്തുമെന്ന് അതിൻ്റെ നിർമാതാക്കൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Published

on

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ജ്വലനത്തിനും അതിര്‍ത്തികളില്‍ ദിവസേനയുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും ഇടയിലാണ് അറസ്റ്റ്.

പാക് അധീന കശ്മീരിലെ (പിഒകെ) തര്‍ഖല്‍ ഗ്രാമവാസിയായ വഖാസിനെ, നിയന്ത്രണ രേഖ (എല്‍ഒസി) കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ചക്കന്‍-ദാ-ബാഗ് പ്രദേശത്തെ ഒരു ഫോര്‍വേഡ് ഗ്രാമത്തില്‍ നിന്ന് ജാഗരൂകരായ സൈനിക ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ വഖാസ് തന്റെ മറുവശത്തുള്ള ഗ്രാമത്തില്‍ നിന്ന് അശ്രദ്ധമായി നിയന്ത്രണരേഖ കടന്നതായി കണ്ടെത്തി, അവര്‍ പറഞ്ഞു.

അറസ്റ്റിലാകുന്ന സമയത്ത് നുഴഞ്ഞുകയറ്റക്കാരനില്‍ നിന്ന് കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി

അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണെന്ന പാകിസ്താന്റെ വാദത്തെ യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും തള്ളികളഞ്ഞു.

Published

on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന് തിരിച്ചടി. അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണെന്ന പാകിസ്താന്റെ വാദത്തെ യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും തള്ളികളഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ കശ്മിര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കനുള്ള പാകിസ്താന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാ്ഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പാകിസ്താന്റെ വാദത്തെ തെറ്റാണെന്ന് ചൂണ്ടികാട്ടുകയും അവരുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.

പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്നും ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ട് വെച്ചു. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

india

വയോധികയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ അറസ്റ്റില്‍

പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Published

on

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ഏജന്റായി ആള്‍മാറാട്ടം നടത്തി വയോധികയുടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കിഷന്‍കുമാര്‍ സിംഗ് എന്ന 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2024 മുതല്‍ സ്റ്റുഡന്റ് വിസയില്‍ സിന്‍സിറ്റി പ്രേദേശത്ത് ഇയാള്‍ താമസിച്ചിരുന്നു.

വയോധികയുടെ ബാങ്ക് അകൗണ്ടുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തി. നിലവില്‍ ഇയാള്‍ ജയിലിലാണ്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം, പ്രായമായ ആളെ ചൂഷണം ചെയ്തു തുടങ്ങിയവ ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Continue Reading

Trending