Connect with us

india

മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി; അമിത്ഷായുടെ സമ്പാദ്യത്തില്‍ കോടികളുടെ ഇടിവ്

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ചാണ് മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത്. അതേ സമയം വിപണിയുടെ പ്രതികൂല സാഹചര്യം കാരണം അമിത്ഷായുടെ സമ്പത്ത് കുറഞ്ഞു

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചു. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ചാണ് മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത്. അതേ സമയം വിപണിയുടെ പ്രതികൂല സാഹചര്യം കാരണം അമിത്ഷായുടെ സമ്പത്ത് കുറഞ്ഞു.

ജൂണ്‍ 30 വരെ മോദിയുടെ മൊത്തം ആസ്തി 2.85 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ മോദിയുടെ ആസ്തി 2.49 കോടിയായിരുന്നു. ഇതിനേക്കാള്‍ 36 ലക്ഷത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെയാണ് ഈ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 3.3 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 33 ലക്ഷം സുരക്ഷിത നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവുമാണ് പ്രധാനമന്ത്രിയുടെ ആസ്തി വര്‍ധനവിന്റെ പ്രധാന ഉറവിടം.

അതേസമയം അമിത്ഷായുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 32.3 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ സമ്പന്ന കുടുംബത്തില്‍ പെട്ട അമിത്ഷായുടെ നിക്ഷേപങ്ങള്‍ ഓഹരി വിപണിയിലും തകര്‍ച്ച നേരിട്ടു.

ജൂണ്‍ അന്ത്യം വരെയുള്ള കണക്കു പ്രകാരം 31,450 രൂപയാണ് മോദിയുടെ കൈയിലുള്ളത്. ഗാന്ധി നഗറിലുള്ള എസ്ബിഐ ബ്രാഞ്ചില്‍ 3,38,173 രൂപയുടെ നിക്ഷേപവും എഫ്ഡിആര്‍ എംഒഡി എന്നിവയായി ഇതേ ബാങ്കിലെ നിക്ഷേപം 1,60,28,939 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1.27 കോടി രൂപയായിരുന്നു.

രണ്ടു ലക്ഷം രൂപയാണ് പ്രധാനമന്ത്രിക്ക് ശമ്പളമായുള്ളത്. ഗാന്ധി നഗറില്‍ 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥലവും വീടുമാണ് ആസ്തി വിവരക്കണക്കില്‍ ഉള്‍പെടുത്തിയത്. വായ്പയോ സ്വന്തം പേരില്‍ വാഹനങ്ങളോ അദ്ദേഹത്തിനില്ലെന്നും പറയുന്നു. 1.5 ലക്ഷം വില വരുന്ന നാല് സ്വര്‍ണ മോതിരങ്ങള്‍ മോദിക്ക് സ്വന്തമായുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് കത്തെഴുതി സാദിഖലി ശിഹാബ് തങ്ങൾ

ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

കോഴിക്കോട്: ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യരപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താൻ തങ്ങൾ അഭ്യർത്ഥിച്ചു. 2025-ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ്ണ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇസ്ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഈ പുണ്യ തീർത്ഥാടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളുണ്ട്. ക്വാട്ടയിലെ കുറവ് ഈ ആത്മീയ ബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയ്യാറെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ദുരിതത്തിന് കാരണമായിട്ടുണ്ട്.

സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ദീർഘകാലവും ബഹുമുഖവുമായ പങ്കാളിത്തമാണ് ഇന്ത്യയും സൗദി അറേബ്യയും പങ്കിടുന്നത്. ഈ വിഷയം അഭിസംബോധന ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മതവികാരങ്ങളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യും.- തങ്ങൾ കത്തിൽ പറഞ്ഞു.

Continue Reading

india

വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം; മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് കപില്‍ സിബല്‍

Published

on

ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയിൽ മുസ്‍ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു. ഈ വിഷയത്തിൽ ആദ്യമായി എന്നെ സമീപിച്ചത് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗാണ്.

”സുപ്രിംകോടതിയിൽ ഈ വിഷയം എത്തിക്കാൻ മുസ്‍ലിം ലീഗ് കാണിച്ച താൽപര്യത്തെ അഭിനന്ദിക്കുന്നു. വഖഫിന്‍റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്‍റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്‍ലിം ലീഗ് ഈ കേസിനെ കണ്ടത്. ഇത് ഭരണഘടനയും രാജ്യത്തിന്‍റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. മുസ്‍ലിം ലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നു” കപിൽ സിബൽ പറഞ്ഞു.

ഏത് പാതിരാത്രിയിലും കയറിവരാൻ പറ്റുന്ന ഇടമാണ് കപിൽ സിബലിന്‍റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ചർച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയിൽവെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്‍ലിം ലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏൽപിച്ചത്. മുസ്‍ലിംലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയിൽ ഹാജരായി.- ഹാരിസ് ബീരാൻ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

‘ഞാന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പം, പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്’: വഖഫ് ഭേദഗതി നിയമത്തിനെതിരെ വിജയ്

Published

on

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്. താന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്‌സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്.

അതേസമയം വഖഫ് ഹര്‍ജികളില്‍ ഇടക്കാല സുപ്രീംകോടതി ഉത്തരവ് നല്‍കി. നിലവില്‍ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading

Trending